Section

malabari-logo-mobile

പരപ്പനങ്ങാടി ഹാര്‍ബര്‍ : അബ്ദുറബ്ബ് എംഎല്‍എ മന്ത്രി മേഴ്‌സിക്കുട്ടിയമ്മക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി

HIGHLIGHTS : തിരു : ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടി അമ്മക്കെതിരെ ചട്ടം 154 പ്രകാരം പി.കെ അബ്ദു റബ്ബ് എം.എല്‍.എ അവകാശ ലംഘന നോട്ടീസ് നല്‍കി.ം കേരള നിയമസഭയ...

തിരു : ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടി അമ്മക്കെതിരെ ചട്ടം 154 പ്രകാരം പി.കെ അബ്ദു റബ്ബ് എം.എല്‍.എ അവകാശ ലംഘന നോട്ടീസ് നല്‍കി.ം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തില്‍30-01-2019നു പരപ്പനങ്ങാടിഫിഷിംഗ്ഹാര്‍ബര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സബ്മിഷന്ബഹു.ഫിഷറീസ്വകുപ്പ് മന്ത്രി സഭയില്‍ നല്‍കിയ മറുപടി വസ്തുതാ വിരുദ്ധവും, സഭയെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് ആരോപിച്ചാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

നേരത്തെ താനൂര്‍ എംഎല്‍എ അബ്ദുറഹിമാന്‍ കൊണ്ടുവന്ന സബ്മിഷന് മറുപടിയായി മേഴിസിക്കുട്ടിയമ്മ സഭയില്‍ നടത്തിയ വിശദീകരണത്തെ ചൊല്ലിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. 50 വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്ന് മന്ത്രിയായിരുന്ന അവുക്കാദര്‍ക്കുട്ടിനഹ ഹാര്‍ബറിന് തറക്കല്ലിട്ടിരുന്നുവെന്നും, യുഡിഎഫ് ഭരണകാലത്ത് ഈ പദ്ധതിക്കായി പണം വകയിരിത്തിയിട്ടില്ലെന്നും മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞിരുന്നു. കൂടാതെ പരപ്പനങ്ങാടിയിലെ രണ്ട് പ്രദേശങ്ങള്‍ തമ്മില്‍ ഹാര്‍ബര്‍ എവിടെ വരണമെന്ന തര്‍ക്കം പരിഹരിക്കപ്പെട്ടത് ഈ സര്‍ക്കാരിന്റെ കാലത്താണെന്നും മന്ത്രി പറഞ്ഞിരുന്നു.

sameeksha-malabarinews

എന്നാല്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിവിധ ബജറ്റുകളിലായി 100 കോടി രൂപ, 65 കോടി രൂപ, 20 കോടി രൂപ, 1 കോടി രൂപ എന്നിങ്ങനെ വകയിരുത്തുകയും, ഹാര്‍ബര്‍ നിര്‍മ്മാണത്തിന്റെ പഠനം നടത്തുന്നതിനു 36 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതി ഉത്തരവ് നല്‍കുകയും, CWPRS നടത്തിയ മോഡല്‍ പഠനം പ്രകാരം ഹാര്‍ബറിന്റെ സ്ഥാനം നിര്‍ണ്ണയിച്ചു കൊണ്ട് ഉത്തരവ് നല്‍കുകയും ചെയ്തുവെന്ന് പികെ അബ്ദുറബ്ബ് വാര്‍ത്താകുറിപ്പിലൂടെ പറഞ്ഞു.

ഒരു സര്‍ക്കാര്‍ ആരംഭിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കല്‍ തുടര്‍ന്ന് വരുന്ന സര്‍ക്കാറുകളാണ്. ഈ വസ്തുതകളെല്ലാം മറച്ചുവെച്ചുകൊണ്ടാണ് ബഹു.ഫിഷറീസ് വകുപ്പ് മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്. ഈ രൂപത്തില്‍ മനപ്പൂര്‍വ്വവും, ദുരുദ്ദേശപരവുമായി.ഫിഷറീസ് വകുപ്പ് മന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചതിലൂടെ സഭാംഗങ്ങളുടെ പ്രതേക അവകാശത്തെ ലംഘിക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ വസ്തുതാപരമാല്ലാത്ത പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടി അമ്മക്കെതിരെ നിയമസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതിനും, സഭാംഗങ്ങളുടെ പ്രതേക അവകാശത്തെ ലംഘിക്കുകയും ചെയ്തതിനെതിരെ നടപടി സ്വീകരിക്കണമെന്നും പി.കെ അബ്ദു റബ്ബ് ആവിശ്യപ്പെട്ടു.

വരുന്ന ഫെബ്രുവരി ഇരുപതിന് മുഖ്യമന്ത്രി പിണറായി വിജയന്‍ പരപ്പനങ്ങാടി ഫിഷറീസ് ഹാര്‍ബറിന്റെ നിര്‍മ്മാണോദ്ഘാടനം നടത്താനിരിക്കെയാണ് പുതിയ വിവാദങ്ങള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്. വരുദിവസങ്ങളില്‍ ഇത് ചൂടേറിയ രാഷ്ട്രീയവിവാദങ്ങള്‍ക്ക് തുടക്കും കുറിക്കുമെന്ന് ഉറപ്പാണ്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!