HIGHLIGHTS : പരപ്പനങ്ങാടി : തിരൂരങ്ങാടി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥയെ ഡ്യൂട്ടിക്കെത്തിക്കാനായി റോഡിലിറങ്ങിയതിൻ്റെ പേരിൽ പോലീസിൻ്റെ മർദ്ധനം. പരപ്പനങ്ങാടി അയ്യപ്പൻ...
പരപ്പനങ്ങാടി : തിരൂരങ്ങാടി താലൂക്ക് ഓഫീസിലെ ഉദ്യോഗസ്ഥയെ ഡ്യൂട്ടിക്കെത്തിക്കാനായി റോഡിലിറങ്ങിയതിൻ്റെ പേരിൽ പോലീസിൻ്റെ മർദ്ധനം. പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി പള്ളിപറങ്ങാട്ട് മാളിയില്‍ പ്രമോദിനെയാണ് പരപ്പനങ്ങാടി സി ഐ ഹണി’ കെ. ദാസ് മർദ്ധിക്കുകയും ‘ഫോൺ പിടിച്ചു വാങ്ങുകയും ചെയ്തത്.
മർദ്ധനത്തിൽ പരിക്കേറ്റ പ്രമോദ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി.
ഇന്ന് രാവിലെ പരപ്പനങ്ങാടി അയ്യപ്പൻകാവിൽ വെച്ചാണ് സംഭവം. റവന്യു വകുപ്പ് അവശ്യ സർവീസ് വിഭാഗത്തിൽപ്പെട്ടതാണ്. കോവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഞായറാഴ്‌ചയായിട്ടും പ്രമോദിൻ്റ ഭാര്യ ലേഖ ജോലിക്ക് പോവുകയായിരുന്നു. ഇതിനിടയിലാണ് സംഭവമുണ്ടായത്.
വിവരമറിഞ്ഞ് സസ്റ്റേഷനിലെത്തിയ റവന്യു ഉദ്യോഗസ്ഥരോട് താൻ മർദ്ധിച്ചുവെന്ന് ഊറ്റം കൊണ്ട സിഐ കേസ് കൊടുക്കാൻ പറഞ്ഞതായും റിപ്പോർട്ടുണ്ട്.
സംഭവത്തിൽ ലേഖ ജില്ലാ കളക്ടർക്ക് പരാതി നൽകി.
റവന്യൂ ജീവനക്കാരിയുടെ ഭര്‍ത്താവിനെ മര്‍ദ്ധിച്ച സംഭവത്തില്‍ സിഐ ക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരള റവന്യൂ ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റാഫ് അസോസിയേഷന്‍ മലപ്പുറം ജില്ലാ കമ്മിറ്റിയും ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.