Section

malabari-logo-mobile

പാണക്കാട് ഹൈദരലി തങ്ങള്‍ മാനസിക സമ്മര്‍ദ്ധത്തിലാണെന്ന് മകന്‍ മോയിന്‍ അലി തങ്ങള്‍; കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷവിമര്‍ശനം: വാര്‍ത്താസമ്മേളനം അലങ്കോലപ്പെടുത്തി

HIGHLIGHTS : കുഞ്ഞാലിക്കുട്ടിക്ക് പാണക്കാട്ടെ തറവാട്ടില്‍ നിന്നും രൂക്ഷവിമര്‍ശനം

കോഴിക്കോട്; മുസ്ലീംലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ മാനസിക സമര്‍ദ്ധത്തിലാണെന്ന് മകന്‍ മോയിന്‍അലി തങ്ങള്‍ . ഈ മാനസിക സമ്മര്‍ദ്ധത്തിന് കാരണക്കാരന്‍ മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിയാണെന്നും മോയിന്‍ അലി. കോഴിക്കോട് ലീഗ് ഹൗസില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഏറെ വിവാദങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന പ്രസ്താവന ഉണ്ടായിരിക്കുന്നത്.

ചന്ദ്രികയുടെ അകൗണ്ട് ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചു എന്ന ആരോപണത്തെകുറിച്ച് സംസാരിക്കവെ മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് മോയിന്‍ അലി തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ ഉയര്‍ത്തിയത്.

sameeksha-malabarinews

ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് ഇഡി നോട്ടീസ് ലഭിക്കാന്‍ കാരണം കുഞ്ഞാലിക്കുട്ടിയാണെന്നും, മുസ്ലീംലീഗിന്റെ ഫണ്ട് കൈകാര്യം ചെയ്യുന്നത് കുഞ്ഞാലിക്കുട്ടിയാണെന്നും മോയിന്‍ അലി പറഞ്ഞു. തങ്ങള്‍മാരുടെ ചരിത്രത്തില്‍ ഇത്തരമൊരു ആരോപണം കേള്‍ക്കേണ്ടിവരുന്നത് ആദ്യമായാണെന്നും മോയിന്‍അലി പറഞ്ഞു.

കുഞ്ഞാലിക്കുട്ടിയെ പേടിച്ച് പാര്‍ട്ടിയില്‍ ആരുമൊന്നും പറയുന്നില്ലെന്നും മോയിന്‍ അലി പറഞ്ഞു.

ഇതിനിടെ ഒരു മുസ്ലീംലീഗ് പ്രദേശിക നേതാവ് വന്ന് വാര്‍ത്താസമ്മേളനം അലങ്കോലപ്പെടുത്തുകയായിരുന്നു. പച്ചത്തെറി വിളിച്ചുകൊണ്ടായിരുന്നു ഇയാള്‍ രംഗത്തെത്തിയത്. കൂടാതെ പുറത്തിറങ്ങിയാല്‍ കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തുന്നുമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് വാര്‍ത്താസമ്മേളനം നിര്‍ത്തിവെച്ചു.

 

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!