
കാണ്‍പൂര്‍: ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മലയാളി പാസ്റ്റര്‍ അറസ്റ്റില്‍. മതപരിവര്‍ത്തനം ആരോപിച്ചാണ് തിരുവനന്തപുരം സ്വദേശിയായ പാസ്റ്റര്‍ ആല്‍ബിനെ അറസ്റ്റ് ചെയ്തത്. നേരത്തെ അറസ്റ്റ് ചെയ്ത് വിട്ടയച്ചതിനുശേഷം വീണ്ടും മതപരിവര്‍ത്തനം നടത്തിയെന്നാണ് പൊലീസിന്റെ ആരോപണം.
ബജ്റംഗ്ദൾ പ്രവർത്തകർ നൽകിയ പരാതിയിൽ കഴിഞ്ഞ 13ന് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ആൽബിന്റെ ഭാര്യയെ കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചിരുന്നു.
മതപരിവര്‍ത്തനം നടത്തുന്നു, വിദേശത്തുനിന്ന് ലഭിച്ച ഫണ്ട് ഉപയോഗിക്കുന്നു തുടങ്ങിയ പരാതികളാണ് ബജ്‌റംഗ് ദള്‍ പ്രവര്‍ത്തകര്‍ ഉന്നയിച്ചിരുന്നത്.കാണ്‍പൂര്‍ ദെഹാത് ജയിലിലുള്ളത്.ആല്‍ബിനെ ജാമ്യത്തിലിറക്കാന്‍ സഹപ്രവര്‍ത്തകര്‍ ശ്രമം തുടരുകയാണ്.ആല്‍ബിനെ കോടതിയില്‍ ഹാജരാക്കാന്‍ പോലും പൊലീസ് ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് ആരോപണം.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു



