ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് 7,500 കിലോഗ്രാം വരെ ഭാരമുള്ള വാഹനങ്ങള്‍ ഓടിക്കാം

വാഹനത്തിന്റെ മൊത്ത ഭാരം 7500 കിലോയില്‍ ഉള്ളതാണെങ്കില്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിങ് ലൈസന്‍സുള്ളവര്‍ക്ക് അത് ഓടിക്കാമെന്ന് സുപ്രീം കോടതി ഉത്തരവ് . സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റെതാണ് ഉത്തരവ്.1988-ലെ മോട്ടോര്‍ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ കോടതി അംഗീകരിച്ചു . ലൈറ്റ് വെഹിക്കിള്‍ ലൈസന്‍സില്‍ ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ ഓടിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം തേടിയ ശേഷമാണ് കോടതി ഉത്തരവ്.

7500 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങള്‍ക്ക് മാത്രമേ അധിക യോഗ്യതാ ആവശ്യമുള്ളൂവെന്ന് കോടതി വ്യക്തമാക്കി. ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന്റെ (എല്‍എംവി) ഡ്രൈവിങ് ലൈസന്‍സ് കൈവശമുള്ള ഒരാള്‍ക്ക് ലൈറ്റ് മോട്ടോര്‍ വെഹിക്കിളിന്റെ ട്രാന്‍സ്പോര്‍ട്ട് വെഹിക്കിള്‍ ഓടിക്കാന്‍ അര്‍ഹതയുണ്ടോ എന്ന വിഷയം അഞ്ചംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കുകയായിരുന്നു. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് പി എസ് നരസിംഹ, ജസ്റ്റിസ് പങ്കജ് മിത്തല്‍, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

മുകുന്ദ് ദേവാംഗന്‍ വേഴ്സസ് ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡ് (2017) 14 SCC 663 എന്ന വിധിയിലാണ് ഇപ്പോഴത്തെ പ്രശ്നം ആദ്യം ഉയര്‍ന്നത് . ഈ കേസില്‍, 7500 ല്‍ താഴെ ഭാരമുള്ള ട്രാന്‍സ്പോര്‍ട്ട് വാഹനം ഓടിക്കാന്‍ ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ഡ്രൈവിംഗ് ലൈസന്‍സില്‍ പ്രത്യേക അംഗീകാരം ആവശ്യമില്ലെന്ന് ജസ്റ്റിസ് അമിതാവ റോയ്, ജസ്റ്റിസ് അരുണ്‍ മിശ്ര, ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. എല്‍എംവി ഡ്രൈവിങ് ലൈസന്‍സ് കൈവശമുള്ള ഒരാള്‍ക്ക് 7500 കിലോഗ്രാമില്‍ കൂടാത്ത ഭാരമുള്ള ‘ലൈറ്റ് മോട്ടോര്‍ വെഹിക്കിള്‍ ക്ലാസ് ട്രാന്‍സ്പോര്‍ട്ട് വെഹിക്കിള്‍’ ഓടിക്കാന്‍ അര്‍ഹതയുണ്ടെന്നായിരുന്നു വിധി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top