Section

malabari-logo-mobile

യുവതിയെ നിരീക്ഷിച്ച സംഭവം യുവതിയുടെ അറിവോടെ; ഗുജറാത്ത് സര്‍ക്കാര്‍

HIGHLIGHTS : ദില്ലി : യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ വിശദീകരണവുമായി ഗുജറാത്ത് സര്‍ക്കാര്‍ രംഗത്ത്. യുവതിയുടെ അറിവോടെയായിരുന്നു യുവതിയെ നിരീക്ഷണം നടത്തിയതെന്നും...

narendramodiദില്ലി : യുവതിയെ നിരീക്ഷിച്ച സംഭവത്തില്‍ വിശദീകരണവുമായി ഗുജറാത്ത് സര്‍ക്കാര്‍ രംഗത്ത്. യുവതിയുടെ അറിവോടെയായിരുന്നു യുവതിയെ നിരീക്ഷണം നടത്തിയതെന്നും ഗുജറാത്ത് സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച പുതിയ സത്യവാങ്മൂലത്തിലാണ് ഈ വിശദീകരണം.

യുവതിക്ക് ഐഎഎസ് ഓഫീസര്‍ പ്രദീപ് ശര്‍മ്മയില്‍ നിന്നും ഭീഷണിയുള്ളതിനാലാണ് നിരീക്ഷണം നടത്തിയതെന്നും നിരീക്ഷണത്തിന് യുവതി കൃതജ്ഞത അറിയിച്ചതായും റെക്കോര്‍ഡിങ്ങുകള്‍ പുറത്തു വിട്ടത് കേന്ദ്രത്തിന്റെ അനുമതിയോടെയാണെന്നും സത്യവാങ്മൂലത്തില്‍ ഗുജറാത്ത് സര്‍ക്കാര്‍ വിശദീകരിച്ചു. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഉപയോഗിച്ച് ഗുജറാത്തിലെ നരേന്ദ്രമോഡി സര്‍ക്കാര്‍ യുവതിയെ നിരീക്ഷിച്ചു എന്ന വാര്‍ത്ത വിവാദമായിരുന്നു. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോഡിയെ പ്രതിരോധത്തിലാക്കിയ ഈ സംഭവത്തെ കോണ്‍ഗ്രസ്സ് രാഷ്ട്രീയ ആയുധമാക്കിയിരുന്നു. ഈ സംഭവത്തെ കുറിച്ച് അനേ്വഷിക്കാനായി കേന്ദ്രസര്‍ക്കാര്‍ വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തില്‍ അനേ്വഷണ സംഘത്തെ നിയമിക്കാനും തീരുമാനിച്ചിരുന്നു.

sameeksha-malabarinews

2008 ആഗസ്റ്റ് മുതല്‍ ഗുജറാത്തിലെ ഗുജ്ജ് സ്വദേശിനിയായ യുവതിയെ ഒരു വര്‍ഷം നരേന്ദ്രമോഡിക്ക് വേണ്ടി സര്‍ക്കാര്‍ നിരീക്ഷിച്ചുവെന്ന വാര്‍ത്ത ഗുലൈന്‍ ഡോട്ട് കോം ആണ് പുറത്ത് വിട്ടത്. യുവതിക്ക് സംരക്ഷണം നല്‍കണമെന്ന വീട്ടുകാരുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് നിരീക്ഷണം ഏര്‍പ്പെടുത്തിയതെന്ന ബിജെപിയുടെ വാദങ്ങള്‍ വാര്‍ത്ത പുറത്തു വിട്ട ഗുലൈന്‍ ഡോട്ട് കോം ഖണ്ഡിച്ചു. കര്‍ണ്ണാടകയില്‍ യുവതി ഉപയോഗിച്ചിരുന്ന ഫോണ്‍ ചോര്‍ത്തിയതായും ബന്ധുക്കളെയും പ്രതിശ്രുത വരനെയും നിരീക്ഷിച്ചു എന്നതടക്കമുള്ള വെളിപ്പെടുത്തലുകളാണ് കഴിഞ്ഞ ദിവസം പുറത്തു വന്നത്. ഇതിനു പുറമെ ഐപിഎസ് ഉദേ്യാഗസ്ഥനായ ജിഎല്‍ സിങ്‌വാളും ഇന്റലിജന്‍സ് ബ്യൂറോ ഐജി എകെ ശര്‍മ്മയും തമ്മിലുള്ള സംഭാഷണങ്ങള്‍ ഉള്‍പ്പെടെ 39 ടേപ്പുകളും ഗുലൈന്‍ പുറത്തു വിട്ടിട്ടുണ്ട്.
ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ നരേന്ദ്രമോഡിയെ പ്രതിരോധത്തിലാക്കിയ സംഭവം ഏറെ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!