Section

malabari-logo-mobile

മലപ്പുറം ജില്ലയില്‍ 395 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

HIGHLIGHTS : In Malappuram district, Kovid 19 was confirmed for 395 more persons സമ്പര്‍ക്കത്തിലൂടെ 377 പേര്‍ക്ക് വൈറസ്ബാധ രോഗബാധിതരായി ചികിത്സയില്‍ 2,818 പേര്...

മലപ്പുറം ജില്ലയില്‍ ഇന്ന് 395 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ കെ. ഗോപാലകൃഷ്ണന്‍ അറിയിച്ചു. ജില്ലയില്‍ ആദ്യമായാണ് ഇത്രയധികം പേര്‍ക്ക് ഒരു ദിവസം രോഗബാധ സ്ഥിരീകരിക്കുന്നത്. വൈറസ് ബാധിതരുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ ജാഗ്രത കര്‍ശനമായി ഉറപ്പാക്കണമെന്നും ആരോഗ്യ പ്രവര്‍ത്തകരുടെ നിര്‍ദേശങ്ങള്‍ പൂര്‍ണ്ണമായും പാലിക്കണമെന്നും ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

377 പേര്‍ക്കാണ് ഇന്ന് സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായത്. ഇതില്‍ 11 ആരോഗ്യ പ്രവര്‍ത്തകരുള്‍പ്പെടെ 13 പേര്‍ക്ക് ഉറവിടമറിയാതെയും 364 പേര്‍ക്ക് നേരത്തെ രോഗബാധിതരായവരുമായി നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ അഞ്ച് പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരും ശേഷിക്കുന്ന 13 പേര്‍ വിവിധ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരുമാണ്. 1,883 പേര്‍ക്ക് ഇന്ന് പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തി. ജില്ലയില്‍ ഇപ്പോള്‍ 41,934 പേരാണ് പ്രത്യേക നിരീക്ഷണത്തിലുള്ളത്. ഇതുവരെ 6,929 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചു.സമ്പര്‍ക്കത്തിലൂടെ രോഗബാധയുണ്ടായവര്‍

sameeksha-malabarinews

പോരൂര്‍സ്വദേശി അഞ്ച് വയസ്സുകാരന്‍, കാളികാവ് സ്വദേശി 41, പച്ചാട്ടിരി സ്വദേശി 41, പള്ളിക്കല്‍ സ്വദേശി 26, പെരിന്തല്‍മണ്ണ സ്വദേശി 19, കാരപ്പുറം സ്വദേശി 48, നടുവത്ത് സ്വദേശി 25, തിരുവാലി സ്വദേശി 38, അടിമാലി സ്വദേശി 32, ആലപ്പുഴ സ്വദേശി 31, അമരമ്പലം സ്വദേശികളായ രണ്ടുപേര്‍ 65 വയസ്സ,് അമ്പലപ്പറമ്പ് സ്വദേശികളായ രണ്ടുപേര്‍, ആനക്കയം സ്വദേശി 26 വയസ്സ്, ആനമങ്ങാട് സ്വദേശി 75 വയസ്സ്, ആനങ്ങാടി സ്വദേശി 32 വയസ്സുകാരി, ഏ.ആര്‍ നഗര്‍ സ്വദേശി 33, അരീക്കോട് സ്വദേശികളായ നാലു പേര്‍, അരിപ്ര സ്വദേശികളായ നാലു പേര്‍, ആതവനാട് സ്വദേശികളായ മൂന്നു പേര്‍, ചീരയില്‍ സ്വദേശി സ്വദേശി 30 വയസ്, ചേലേമ്പ്ര സ്വദേശികളായ അഞ്ച് പേര്‍, ചെറുകര സ്വദേശികളായ എട്ടുപേര്‍, ചേറൂര്‍ സ്വദേശി, ചിറയില്‍ സ്വദേശികളായ നാലു പേര്‍, ചോക്കാട് സ്വദേശികള്‍ 10 പേര്‍, ചുങ്കം സ്വദേശി ഒരാള്‍, ചുങ്കത്തറ സ്വദേശികളായ അഞ്ച് പേര്‍, എടക്കുളം സ്വദേശികളായ അഞ്ച് പേര്‍, എടക്കല്‍ സ്വദേശി, എടക്കര സ്വദേശികളായ മൂന്നു പേര്‍, എടപ്പാള്‍ സ്വദേശികളായ അഞ്ച് പേര്‍, എടരിക്കോട് സ്വദേശികളായ നാലു പേര്‍, എടവണ്ണ സ്വദേശികളായ മൂന്നു പേര്‍, എരഞ്ഞിമങ്ങാട് സ്വദേശി, എരുമമുണ്ട സ്വദേശികളായ രണ്ടുപേര്‍, ഫാറൂഖ് സ്വദേശി, ഇരിങ്ങല്ലൂര്‍ സ്വദേശി, ഇരുവേറ്റി സ്വദേശികളായ ഏഴുപേര്‍, കെ പുരം സ്വദേശി, കടമ്പോട് സ്വദേശി, കാടാമ്പുഴ സ്വദേശി, കൈപ്പിനി സ്വദേശി, കാളികാവ് സ്വദേശികളായ 11 പേര്‍, കാഞ്ഞിരം പാടം സ്വദേശി, കണ്ണമംഗലം സ്വദേശികളായ അഞ്ച് പേര്‍, കാപ്പില്‍ സ്വദേശി, കാരാട് സ്വദേശി, കാരക്കുന്ന് സ്വദേശി, കരേക്കാട് സ്വദേശി, കരുവാരക്കുണ്ട് സ്വദേശികളായ രണ്ടുപേര്‍, കട്ടുപ്പാറ സ്വദേശികളായ രണ്ടുപേര്‍, കാവനൂര്‍ സ്വദേശികളായ രണ്ടുപേര്‍, കീഴാറ്റൂര്‍ സ്വദേശി, കാളികാവ് സ്വദേശി, കോഡൂര്‍ സ്വദേശികളായ മൂന്ന് പേര്‍, കൊല്ലം സ്വദേശി, കൊല്ലേരി സ്വദേശി, കൊണ്ടോട്ടി സ്വദേശികളായ രണ്ടുപേര്‍, കൂരാട് സ്വദേശികളായ നാലു പേര്‍

ഉറവിടമറിയാതെ രോഗം സ്ഥിരീകരിച്ചവര്‍

തവനൂര്‍ സ്വദേശിയായ ഇരുപതുകാരി, കൊണ്ടോട്ടി സ്വദേശിയായ 58 കാരന്‍

ഇതര സംസ്ഥാനത്ത് നിന്ന് വന്നു രോഗം സ്ഥിരീകരിച്ചവര്‍

കര്‍ണാടകയില്‍ നിന്ന് വന്ന തിരൂര്‍ സ്വദേശി, ലഡാക്കില്‍ നിന്ന് വന്ന ചോക്കാട് സ്വദേശി, കര്‍ണാടകയില്‍ നിന്ന് വന്ന മഞ്ചേരി സ്വദേശി, മഹാരാഷ്ട്രയില്‍ നിന്ന് വന്ന വാണിയമ്പലം സ്വദേശി, സ്ഥലം ലഭ്യമല്ലാത്ത 30 വയസ്സുകാരന്‍

ഇതര രാജ്യങ്ങളില്‍ നിന്നെത്തി രോഗം സ്ഥിരീകരിച്ചവര്‍

യു.എ.ഇയില്‍ നിന്നെത്തിയ ചോക്കാട് സ്വദേശി, എടക്കര സ്വദേശി, യു.എ.ഇയില്‍ നിന്നെത്തിയ എടപ്പാള്‍, കൂരാട് സ്വദേശികള്‍, മാറക്കര സ്വദേശി, മുന്നിയൂര്‍, പറപ്പൂര്‍, തലക്കാട്, വേങ്ങര സ്വദേശികള്‍, വണ്ടൂര്‍ സ്വദേശികളായ രണ്ട് പേര്‍

 

അതിനിടെ ജില്ലയില്‍ 240 പേര്‍ വിദഗ്ധ ചികിത്സക്ക് ശേഷം ഇന്ന് രോഗമുക്തരായി വീടുകളിലേക്ക് മടങ്ങി. സര്‍ക്കാറിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും മറ്റ് സര്‍ക്കാര്‍ വകുപ്പുകളുമായി ചേര്‍ന്ന് നടത്തുന്ന രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ വിജയമാണിതെന്നും ഇതുവരെ 4,081 പേരാണ് വിദഗ്ധ ചികിത്സക്ക് ശേഷം രോഗമുക്തരായി വീടുകളിലേക്ക് മടങ്ങിയതെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

നിരീക്ഷണത്തിലുള്ളത് 41,934 പേര്‍

41,934 പേരാണ് ഇപ്പോള്‍ ജില്ലയില്‍ നിരീക്ഷണത്തിലുള്ളത്. 2,818 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളില്‍ നിരീക്ഷണത്തിലുണ്ട്. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 232 പേരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ 11, കാളികാവ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 82, ചുങ്കത്തറ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 178, മഞ്ചേരി മുട്ടിപ്പാലം പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 62, പെരിന്തല്‍മണ്ണ എം.ഇ.എസ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 87, പെരിന്തല്‍മണ്ണ ഇ.എം.എസ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ ഏഴ്, കീഴാറ്റൂര്‍ അല്‍ ഷിഫ കോളജ് ഓഫ് ഫാര്‍മസിയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 222, കോട്ടക്കല്‍ ആര്യവൈദ്യ ശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 24, കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍ 205, കാലിക്കറ്റ് സര്‍വ്വകലാശാലയിലെ പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 740, കോട്ടക്കല്‍ മിംസ് പ്രത്യേക ചികിത്സാ കേന്ദ്രത്തില്‍ 23, വീടുകളിലെ പ്രത്യേക ചികിത്സാ കേന്ദ്രങ്ങളില്‍ 14 പേരും 931 പേര്‍ മറ്റ് ചികിത്സാ സംവിധാനങ്ങളിലുമാണ് കഴിയുന്നത്. മറ്റുള്ളവര്‍ വീടുകളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രത്യേക നിരീക്ഷണത്തിലുമാണ്.

82,598 പേര്‍ക്ക് രോഗബാധയില്ലെന്ന് സ്ഥിരീകരിച്ചു

ജില്ലയില്‍ നിന്ന് ഇതുവരെ ആര്‍.ടി.പി.സി.ആര്‍, ആന്റിജന്‍ വിഭാഗങ്ങളിലുള്‍പ്പടെ 94,259 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു. ഇതില്‍ 92,351 പേരുടെ ഫലം ലഭ്യമായതില്‍ 82,598 പേര്‍ക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. 1,772 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.

ആരോഗ്യ ജാഗ്രത കര്‍ശനമായി പാലിക്കണം

രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തില്‍ സമ്പര്‍ക്കമുണ്ടായിട്ടുള്ളവര്‍ വീടുകളില്‍ പ്രത്യേക മുറികളില്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഈ വിവരം ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണം. വീടുകളില്‍ നിരീക്ഷണത്തിന് സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാര്‍ ഒരുക്കിയ കോവിഡ് കെയര്‍ സെന്ററുകള്‍ ഉപയോഗപ്പെടുത്താം. ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം. ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!