Section

malabari-logo-mobile

ജില്ലയില്‍ ദേശീയപാത വികസന സര്‍വ്വേ നാളെ മുതല്‍ : ഭൂവുടമകളുടെ പരാതി പരിശോധിക്കും, കൂടിയ നഷടപരിഹാരം നല്‍കും

HIGHLIGHTS : മലപ്പുറം : മലപ്പുറം ജില്ലയിലെ  ദേശീയപാത വികസനവുമായി ബന്ധപ്പെ'് ഭൂമി ഏറ്റെടുക്കുതിന് മുമ്പ് ഭൂമിയും കെട്ടിടങ്ങളും

മലപ്പുറം : മലപ്പുറം ജില്ലയിലെ  ദേശീയപാത വികസനവുമായി ബന്ധപ്പെ’് ഭൂമി ഏറ്റെടുക്കുതിന് മുമ്പ് ഭൂമിയും കെട്ടിടങ്ങളും നഷ്ടപ്പെടുവരുടെ ആക്ഷേപങ്ങള്‍ കേള്‍ക്കുമെന്ന് ജില്ലാ കലക്ടര്‍ അമിത് മീണ പറഞ്ഞു.  ദേശീയപാത വികസനവുമായി ബന്ധപ്പെട്ട’് കലക്‌ട്രേറ്റില്‍ ചേര്‍ന്ന എം.എല്‍.എമാരുടെയും പഞ്ചായത്ത് പ്രസിഡന്റുമാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു കലക്ടര്‍.  ഭൂമി ഏറ്റെടുക്കുതിന് മുമ്പ് നിലവിലെ നിയമമനുസരിച്ച് കൂടിയ നഷ്ട പരിഹാരം നല്‍കും.   ഇതുസംബന്ധിച്ച വസ്തുതകള്‍ ഭൂവുടമകളെ പഞ്ചായത്ത് തലത്തില്‍ യോഗം ചേര്‍ന്ന് ബോധ്യപ്പെടുത്തും.

കുറ്റിപ്പുറം ഭാഗത്തെ ഭൂവുടമകളുടെ യോഗം മാര്‍ച്ച് 18ന് ഉച്ചക്ക് രണ്ടിന് കുറ്റിപ്പുറം പഞ്ചായത്ത് ഓഫീസില്‍ ചേരും. വിജ്ഞാപന പ്രകാരം നോട്ടിഫൈ ചെയ്ത സര്‍വ്വെ നമ്പറിലുള്ള കുറ്റിപ്പുറം ഗ്രാമ പഞ്ചായത്തിലുള്ള ഭൂവുടമകളാണ് യോഗത്തില്‍ പങ്കെടുക്കേണ്ടത്. വിജ്ഞാപനം ചെയ്ത സര്‍വ്വെ നമ്പറിലെ ഭൂവുടമയാണെ് തെളിയിക്കുതിന് നികുതി രശീതി ഉള്‍പ്പെടെയുള്ള രേഖകളുമായി വരുവരെ മാത്രമെ യോഗത്തില്‍ പ്രവേശിപ്പിക്കുകയുള്ളൂ.  നഷ്ടപരിഹാരം ലഭിക്കണമെങ്കില്‍ പരാതി നല്‍കണമെ പ്രചാരണം ശരിയല്ല.  ഭൂമി, വീട്, കെട്ടിടങ്ങള്‍, കൃഷി, വൃക്ഷങ്ങള്‍ എന്നിവ റോഡ് വികസനത്തിനായി വിട്ട’് നല്‍കുന്ന എല്ലാവര്‍ക്കും അര്‍ഹമായ നഷ്ട പരിഹാരം ലഭിക്കുമെന്നും കലക്ടര്‍ പറഞ്ഞു

sameeksha-malabarinews

ജില്ലയിലെ നാല് താലൂക്കുകളിലെ 24 വില്ലേജുകളിലായി 76.6 കി.മീറ്റര്‍ ദൂരമാണ് സര്‍വ്വെ ചെയ്ത് അതിര്‍ കല്ലുകള്‍ സ്ഥാപിക്കേണ്ടത്.  റോഡിന്റെ രണ്ട് വശങ്ങള്‍ കൂടി പരിഗണിക്കുമ്പോള്‍ 153.2 കി.മീറ്റര്‍ ദൂരമുണ്ടാവും.  ഇതിനായി 243.9 ഹെക്ടര്‍ സ്ഥലമാണ് ഏറ്റെടുക്കേണ്ടത്.  ഒരു ദിവസം മൂന്ന് കി.മീറ്റര്‍ ദൂരം സര്‍വ്വെ നടത്തി  ഏപ്രില്‍ 30നകം സര്‍വ്വെ നടപടികള്‍  പൂര്‍ത്തിയാക്കും.  സര്‍വ്വെക്കായി 15 പ്രത്യേക ടീം ഉണ്ടാകും.
നിര്‍മ്മിതികളുടെ മൂല്യം കണക്കാക്കുന്നത് പൊതുമരാമത്ത് കെട്ടിട വിഭാഗവും കാര്‍ഷിക വിളകളുടേത് കൃഷി വകുപ്പും വൃക്ഷങ്ങളുടേത്  സോഷ്യല്‍ ഫോറസ്ട്രിയും ഭൂമിയുടേത് ലാന്റ് അക്വിസിഷന്‍ കോംപീറ്റന്റ് അതോറിറ്റിയുമായിരിക്കും വില നിശ്ചയിക്കുക.
ചുരുങ്ങിയത് മണിക്കൂറില്‍ 100 കി.മീറ്റര്‍ വേഗതയില്‍ വാഹനങ്ങള്‍ക്ക് സഞ്ചരിക്കാവു വിധമാണ് റോഡിന്റെ ഘടന.  ദേശീയ പാതയിലെ അപകടങ്ങള്‍ പരമാവധി കുറക്കുന്ന തരത്തിലുള്ളതാണ് റോഡിന്റെ ഡിസൈന്‍.  വര്‍ദ്ധിച്ച് വരുന്ന വാഹനപ്പെരുപ്പവും റോഡുകളുടെ ശോചനീയാവസ്ഥയും ഒരു പരിധിവരെ റോഡപകടങ്ങള്‍ക്ക് കാരണമാവുുണ്ട്.  ഇതിന് ശാശ്വത പരിഹാരമെ നിലയിലാണ് സംസ്ഥാനത്തെ റോഡുകളുടെ വികസനം.  ഇതുമായി ജനങ്ങള്‍ പരമാവധി സഹകരിക്കണമെന്ന് ജില്ലാ കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.

എം.എല്‍.എമാരായ കെ.എന്‍.എ ഖാദര്‍, പി.കെ. അബ്ദുറബ്ബ്, ആബിദ് ഹുസൈന്‍ തങ്ങള്‍, പി. അബ്ദുല്‍ ഹമീദ്, ടി. വി. ഇബ്രാഹീം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്‍, ഗ്രാമ പഞ്ചായത്തു പ്രസിഡന്റുമാര്‍ തുടങ്ങിവയവര്‍ പങ്കെടുത്തു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!