
തിരുവനന്തപുരം : സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കുതിച്ചുയരുമ്പോഴും, ലോഡ് ഷെഡിങ് ഇല്ലാതെ മുന്നോട്ടുപോകാൻ കെഎസ്ഇബിയുടെ സജീവ ഇടപെടൽ. നിലവിൽ അനുഭവപ്പെടുന്ന 400മെഗാവാട്ടിൻ്റെ കുറവ് പരിഹരിക്കാൻ വിപണിയിൽനിന്ന് അധികവൈദ്യുതി എത്തിക്കാനുള്ള ശ്രമത്തിലാണ്. സംസ്ഥാനത്ത് വൈദ്യുതി ലഭ്യത ഉറപ്പുവരുത്താൻ വൈദ്യുതി വാങ്ങാൻ അനുവദിക്കണമെന്ന കെ.എസ്.ഇ.ബിയുടെ ആവശ്യത്തിൽ റെഗുലേറ്ററി കമ്മീഷൻ ഇന്ന് ഹിയറിങ് നടത്തും.
ബാങ്കിങ് കരാറിലൂടെ ലഭിച്ചിരുന്ന 200 മെഗാവാട്ട് കരാർ കാലാവധി അവസാനിച്ചതിനാൽ 15മുതൽ ലഭിച്ചിരുന്നില്ല. ഇതിനു പുറമേ ചൊവ്വ മുതൽ 200 മെഗാവാട്ടിന്റെ കുറവുണ്ടായി. 250 മെഗാവാട്ട് വൈദ്യുതി അധികം എത്തിച്ചാൽ ലോഡ്‌ഷെഡിങ് ഇല്ലാതെ മുന്നോട്ടുപോകാം.
ഇതിനായി പവർ മാർക്കറ്റിലെ വ്യാപാരികളുമായി പ്രാഥമികചർച്ച പൂർത്തിയാക്കി. ഒന്നു മുതൽ അഞ്ചു പൈസ വരെ അധികം നൽകാൻ തയ്യാറാണെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. ഏപ്രിൽ പകുതി മുതൽ മേയ് പകുതി വരെയുള്ള കാലയളവിൽ വൈദ്യുതി ലഭ്യമാക്കാനാണ് അനുമതി തേടിയത്. 24ന് പൊതുതെളിവെടുപ്പിന് ശേഷം റെഗുലേറ്ററി കമീഷൻ അനുമതി നൽകിയാലേ ഈ വൈദ്യുതി എത്തിക്കാനാകൂവെന്ന് കെഎസ്ഇബി ഉദ്യോഗസ്ഥർ പറയുന്നു.
മുൻവർഷങ്ങളിൽ വേനൽ കടുത്ത സമയത്ത് പവർ എക്സ്ചേഞ്ചിൽനിന്ന് യൂനിറ്റിന് 10 രൂപ വരെ നൽകി കെ.എസ്.ഇ.ബി വൈദ്യുതി വാങ്ങിയിരുന്നു. ഇത് വലിയ സാമ്പത്തിക ബാധ്യതക്ക് കാരണമായതിനെ തുടർന്ന് റെഗുലേറ്ററി കമീഷൻ കർശന നിയന്ത്രണം ഏർപ്പെടുത്തി.
തിങ്കളാഴ്ച ഉപയോഗം 111.42 ദശലക്ഷം യൂണിറ്റ് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം വീണ്ടും ഉയർന്നു. തിങ്കളാഴ്ച 111.42 ദശലക്ഷം യൂണിറ്റാണ് ഉപയോഗിച്ചത്.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




