Section

malabari-logo-mobile

നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്‌മപരിശോധന ഇന്ന്‌

HIGHLIGHTS : തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്‌ മത്സരിക്കുന്നതിനുവേണ്ടി സമര്‍പ്പിച്ചിട്ടുള്ള നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്‌മപരിശോധന ഇന്ന്‌ നടക്കും ബന്ധപ്പെട്ട വര...

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന്‌ മത്സരിക്കുന്നതിനുവേണ്ടി സമര്‍പ്പിച്ചിട്ടുള്ള നാമനിര്‍ദ്ദേശപത്രികകളുടെ സൂക്ഷ്‌മപരിശോധന ഇന്ന്‌ നടക്കും ബന്ധപ്പെട്ട വരണാധികാരികളാണ്‌ സൂക്ഷ്‌മപരിശോധന നടത്തുക. സൂക്ഷ്‌മപരിശോധനാ സമയത്ത്‌ സ്ഥാനാര്‍ത്ഥിക്കും, തിരഞ്ഞെടുപ്പ്‌ ഏജന്റിനും, സ്ഥാനാര്‍ത്ഥിയുടെ ഒരു നിര്‍ദ്ദേശകനും സ്ഥാനാര്‍ത്ഥി രേഖമൂലം അധികാരപ്പെടുത്തിയ മറ്റൊരാള്‍ക്കും ഹാജരാകാവുന്നതാണ്‌. സൂക്ഷ്‌മപരിശോധനാ സമയം എല്ലാ സ്ഥാനാര്‍ത്ഥികളുടെടേയും നാമനിര്‍ദ്ദേശപത്രികകള്‍ പരിശോധിക്കുന്നതിനുള്ള സൗകര്യം മേല്‍പ്പറഞ്ഞവര്‍ക്ക്‌ ലഭിക്കുന്നതാണ്‌.

ഒരു സ്ഥാനാര്‍ത്ഥിയുടെ യോഗ്യതയോ അയോഗ്യതയോ നാമനിര്‍ദ്ദേശപത്രിക പരിശോധനയ്‌ക്കായി നിശ്ചയിച്ച ദിവസുമായി ബന്ധപ്പെടുത്തിയാണ്‌ പരിശോധിക്കേണ്ടത്‌. എന്നാല്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കുന്ന ദിവസം 21 വയസ്സ്‌ പൂര്‍ത്തിയായിരിക്കേണ്ടതുമാണ്‌. സൂക്ഷ്‌മപരിശോധനയ്‌ക്കുശേഷം സ്ഥാനാര്‍ത്ഥികളുടെ പട്ടിക അക്ഷരമാലാക്രമത്തില്‍ ഫാറം നമ്പര്‍ 4-ല്‍ തയ്യാറാക്കേണ്ടതാണ്‌.

sameeksha-malabarinews

വരണാധികാരിയ്‌ക്ക്‌ ലഭിച്ചിട്ടുള്ള എല്ലാ നാമനിര്‍ദ്ദേശപത്രികകളും ഓരോന്നായി സൂക്ഷ്‌മ പരിശോധന നടത്തേണ്ടതാണ്‌. ഒരു സ്ഥാനാര്‍ത്ഥിയോ അഥവാ സ്ഥാനാര്‍ത്ഥിക്കുവേണ്ടിയോ ഒന്നിലധികം നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ അവയെല്ലാം ഒരുമിച്ചെടുത്തശേഷം സൂക്ഷ്‌മപരിശോധന നടത്തേണ്ടതാണ്‌. ഏതെങ്കിലും ഒരു നാമനിര്‍ദ്ദേശ പത്രികയില്‍ കാണുന്ന നിസ്സാര തെറ്റ്‌, അതായത്‌ പട്ടികയിലെ പാര്‍ട്ട്‌ നമ്പര്‍, ക്രമ നമ്പര്‍, സ്ഥാനാര്‍ത്ഥിയുടെ പേര്‌, വയസ്സ്‌ എന്നിവ അവഗണിക്കേണ്ടതാണ്‌. ഒരു സ്ഥാനാര്‍ത്ഥിയുടെ നാമനിര്‍ദ്ദേശപത്രിക സാധുവാണെന്ന്‌ കണ്ടതിനാല്‍ അയാളെത്തെന്ന സംബന്ധിക്കുന്ന മറ്റു നാമനിര്‍ദ്ദേശപത്രികകള്‍ സൂക്ഷ്‌മപരിശോധന നടത്താതെ വിട്ടുകളയാന്‍ പാടില്ല.

നാമനിര്‍ദ്ദേശപത്രിക സൂക്ഷ്‌മപരിശോധന നടത്തുമ്പോള്‍ പ്രധാനപ്പെട്ട ഒരു അര്‍ദ്ധനീതിന്യായ സ്വഭാവമുള്ള ചുമതലയാണ്‌ വരണാധികാരി നിര്‍വ്വഹിക്കുന്നത്‌. അതിനാല്‍ ഈ കര്‍ത്തവ്യം നിറവേറ്റുമ്പോള്‍ വരണാധികാരി ഒരു നീതിപാലകന്റെ ഉയര്‍ന്ന മാനദണ്‌ഡങ്ങള്‍ക്കനുസൃതമായി തിരുമാനമെടുക്കേണ്ടതുണ്ട്‌. വ്യക്തിപരമോ രാഷ്‌ട്രീയമോ ആയ മാനസികനിലപാട്‌ വരണാധികാരിയുടെ നടപടികളെയോ തീരുമാനങ്ങളെയോ സ്വാധീനിക്കാന്‍ അനുവദിക്കരുത്‌. നിര്‍ഭയമായും നിഷ്‌പക്ഷമായും തീരുമാനമെടുക്കണം എന്നാണ്‌ ബന്ധപ്പെട്ട നിയമങ്ങള്‍ അനുശാസിക്കുന്നത്‌.

ഏതെങ്കിലും നാമനിര്‍ദ്ദേശപത്രികയെക്കുറിച്ച്‌ തടസ്സവാദം ഉന്നയിക്കപ്പെട്ടാല്‍ അതേപ്പറ്റി തീര്‍പ്പാക്കുന്നതിന്‌ വരണാധികാരി ഒരു സംക്ഷിപ്‌ത അനേ്വഷണം നടത്തേണ്ടതും ആ നാമനിര്‍ദ്ദേശപത്രിക പരിഗണിച്ച്‌ സാധുവാണെന്നോ അല്ലെന്നോ ഉത്തരവാകേണ്ടതുമാണ്‌. ഓരോന്നിലും, പ്രതേ്യകിച്ച്‌ തടസ്സവാദമുന്നയിക്കപ്പെട്ടിട്ടില്ലെങ്കിലും നാമനിര്‍ദ്ദേശപത്രിക തള്ളുകയാണെങ്കില്‍ വരണാധികാരിയുടെ തീരുമാനം കാര്യകാരണ സഹിതം ബോദ്ധ്യപ്പെടുത്തേണ്ടതാണെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!