
യാങ്കൂണ്‍: മ്യാന്‍മറില്‍ സുരക്ഷാ ഉഗ്യോഗസ്ഥരുടെ വെടിയേറ്റ് ശനിയാഴ്ച മാത്രം കൊല്ലപ്പെട്ടത് 90 പ്രതിഷേധക്കാര്‍. സുരക്ഷാസേന ജനങ്ങളെ സംരക്ഷിക്കുകയും ജനാധിപത്യം നിലനിര്‍ത്താനായി പ്രയത്‌നിക്കുകയും ചെയ്യുമെന്ന് ഭരണകക്ഷി നേതാവ് പ്രഖ്യാപിച്ചതിനുശേഷമാണ് വീണ്ടും അക്രമസംഭവങ്ങള്‍ അരങ്ങേറിയത്.
രാജ്യം സായുധസേനാ ദിനം ആഘോഷിക്കുന്ന വേളയില്‍ തലയ്ക്കും കഴുത്തിനും വെടിയേല്‍ക്കുമെന്ന മുന്നറിയിപ്പ് അവഗണിച്ച് യാങ്കൂണ്‍, മണ്ഡേല എന്നീ നഗരങ്ങളില്‍ നിരവധി ആളുകള്‍ നിരത്തിലിറങ്ങി. മുന്നൂറിലധികം നിരപരാധികളായ നാട്ടുകാരെ കോന്നശേഷമാണ് സൈനിക മേധാവികള്‍ സായുധസേനാ ദിനം ആഘോഷിക്കുന്നതെന്നു പട്ടാള അട്ടിമറിക്കെതിരെ പ്രതിഷേധിക്കുന്ന സംഘം പറഞ്ഞു. മ്യാന്‍മര്‍ സായുധസേന തലകുനിക്കേണ്ട ദിനമാണെന്നും അവര്‍ പറഞ്ഞു.
മ്യാന്‍മറില്‍ ശനിയാഴ്ച നടന്ന മരണത്തില്‍ വാഷിംഗ്ടണ്‍ പരിഭ്രാന്തരാണെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ പറഞ്ഞു. കഴിഞ്ഞ മാസം രാജ്യം സൈനികര്‍ ഏറ്റെടുത്തതിനുശേഷം നടന്ന പ്രതിഷേധത്തിനിടെ ഡസന്‍ കണക്കിന് ആളുകള്‍ സുരക്ഷാ സേനയെ കൊന്നു. ഏറ്റവും ഭീകരമായ ദിനമായിരുന്നു ഇതെന്നും അദ്ദേഹം പറഞ്ഞു. നൂറിലധികം പേരുടെ കൊലപാതകങ്ങള്‍ കാണിക്കുന്നത്, ”ചുരുക്കം ചിലരെ സേവിക്കാന്‍ ഭരണകൂടം ജനങ്ങളുടെ ജീവന്‍ ബലിയര്‍പ്പിക്കുമെന്ന്” ബ്ലിങ്കന്‍ പറഞ്ഞു.
സുരക്ഷാ സേന നിരായുധരായ സാധാരണക്കാരെ കൊലപ്പെടുത്തുകയാണെന്ന് യുഎസ് എംബസി നേരത്തെ പറഞ്ഞിരുന്നു. മ്യാന്‍മറിലേക്കുള്ള യൂറോപ്യന്‍ യൂണിയന്‍ പ്രതിനിധി സംഘം ശനിയാഴ്ച – സായുധ സേനാ ദിനം – ഭീകരതയുടെയും അപമാനത്തിന്റെയും ദിനമായി കൊത്തിവച്ചിരിക്കുമെന്ന് പറഞ്ഞു.




