Section

malabari-logo-mobile

ഇരട്ട ഗോളുമായി മെസ്സി; ബൊളീവിയയെ തകര്‍ത്ത് ഗ്രൂപ്പ് ചാമ്പ്യന്മാരായി അര്‍ജന്റീന

HIGHLIGHTS : Messi with a double; Argentina lead against Bolivia in the first half

സൂയിയീബ: കോപ്പ അമേരിക്കയിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍  ബൊളീവയയെ ഒന്നിനെതിരേ നാലുഗോളുകള്‍ക്ക് തകര്‍ത്ത് അര്‍ജന്റീന ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ഗ്രൂപ്പ് എ യില്‍ 10 പോയിന്റുകള്‍ നേടിയാണ് അര്‍ജന്റീന ഒനാനം സ്ഥാനത്തെത്തിയത്. രണ്ട് ഗോളുകള്‍ നേടുകയും ഒരു ഗോളിന് അവസരമൊരുക്കുകയും ചെയ്ത നായകന്‍ ലയണ്‍ മെസ്സിയുടെ പ്രകടന മികവില്‍ അര്‍ജന്റീന ആദ്യ പകുതിയില്‍ തന്നെ കൂറ്റന്‍ ലീഡെടുത്തു.

മത്സരം തുടങ്ങിയപ്പോള്‍ തൊട്ട് അര്‍ജന്റീനയാണ് പന്ത് കൂടുതല്‍ സമയം കൈവശം വെച്ചത്. നാലാം മിനിട്ടില്‍ തന്നെ ഗോളെന്നുറച്ച രണ്ട് അവസരങങള്‍ സെര്‍ജിയോ അഗ്യൂറോയും ആന്‍ഹല്‍ കോറിയയും നഷ്ടപ്പെടുത്തി. എന്നാല്‍ ആറാം മിനിട്ടില്‍ അര്‍ജന്റീന ലീഡെടുത്തു.

sameeksha-malabarinews

അലെക്‌സാന്‍ഡ്രോ ഡാരിയ ഗോമസാണ് അര്‍ജന്റീനയ്ക്കാ3യി ഗോള്‍ നേടിയത്. ബൊളീവിയന്‍ പ്രതിരോധ താരങ്ങളുടെ തലമുറയ്ക്ക് മുകളിലൂടെ സൂപ്പര്‍താരം ലയണ്‍ മെസ്സി നല്‍കിയ പാസ് സ്വീകരിച്ച ഗോമസ് അനായാസം പന്ത് വലയിലെത്തിച്ചു.

ഗോള്‍ നേടിയിട്ടും ആക്രമിച്ചുതന്നെയാണ് അര്‍ജന്റീന കളിച്ചത്. മെസ്സിയും അഗ്യൂറോയും കോറിയയുമെല്ലാം ബൊളീവിയന്‍ ഗോള്‍മുഖത്ത് ഭീതിപരത്തി. മത്സരത്തിന്റെ തുടക്കത്തില്‍ പതറിയെങ്കിലും പതിയേ ബൊളീവിയയും മത്സരത്തില്‍ പിടിമുറുക്കി. ഇതോടെ മത്സരം ആവേശത്തിലായി.

31-ാം മിനിട്ടില്‍ പന്തുമായി ബൊളീവിയന്‍ വോക്‌സിലേക്ക് മുന്നേറിയ അലക്‌സാണ്ടര്‍ ഗോമസിനെ ബോക്‌സിനുള്ളില്‍ വെച്ച് വീഴ്ത്തിയതിന് അര്‍ജന്റീനയ്ക്കനുകൂലമായി റഫറി പെനാല്‍ട്ടി വിധിച്ചു. പെനാല്‍ട്ടി കിക്കെടുത്ത നായകന്‍ മെസ്സിയ്ക്ക് പിഴച്ചില്ല. ഗോള്‍കീപ്പര്‍ ലംപെയെ നിസ്സഹായനാക്കി മെസ്സി അനായാസം പന്ത് വലയിലെത്തിച്ചു. ഇതോടെ അര്‍ജന്റീന 2-0 എന്ന സ്‌കോറിന് മുന്നിലെത്തി.

38-ാം മിനിട്ടില്‍ ബൊളീവയയുടെ ജേസണ്‍ ചൂറയുടെ ഉഗ്രന്‍ ലോങ്‌റേഢ്ചര്‍ അര്‍ജന്റീന ഗോള്‍കീപ്പര്‍ അര്‍മാനി മികച്ച ഡൈവിലൂടെ തട്ടിയകറ്റി.

41-ാം മിനിട്ടില്‍ മെസ്സിയിലൂടെ അര്‍ജന്റീന ലീഡ് മൂന്നാക്കി. ഇത്തവണ സെര്‍ജിയോ അഗ്യൂറോയുടെ പാസ്സില്‍ നിന്നാണ് മെസ്സി ഗോള്‍ നേടിയത്. ബോക്‌സിനകത്തേക്ക് മുന്നേറാനൊരുങ്ങിയ മെസ്സിയുടെ കാലിലേക്ക് ബൊളീവിയന്‍ പ്രതിരോധ താരങ്ങള്‍ക്ക് മുകളിലൂടെ ക#ത്യമായി പന്തെത്തിക്കാന്‍ അഗ്യൂറോയ്ക്ക് കഴിഞ്ഞു. പന്ത് സ്വീകരിച്ച് ബോക്‌സിനകത്തേക്ക് കയറ്റിയ മെസ്സി ഗോള്‍കീപ്പര്‍ ലാംപയുടെ തലയ്ക്ക് മുകളിലൂടെ പന്ത് വലയിലേക്ക് കോരിയിട്ട് തന്റെ രണ്ടാം ഗോള്‍ നേട്ടം ആഘോഷിച്ചു.

അഗ്യൂറോ രണ്ട് ഷോട്ടുകള്‍ കൂടി ബൊളീവിയന്‍ പോസ്റ്റിലേക്ക് ഉതിര്‍ത്തെങ്കിലും നിര്‍ഭാഗ്യവശാല്‍ അവ പോസ്റ്റിലുരുമ്മി പുറത്തേക്ക് പോയി. വൈകാതെ ആദ്യ പകുതി അവസാനിച്ചു.

രണ്ടാം പകുതിയില്‍ അര്‍ജന്റീന ആക്രമിച്ചു തന്നെയാണ് കളിച്ചത്. അഞ്ച് പ്രതിരോധതാരങ്ങളെയാണ് ബൊഴീവിയ അര്‍ജന്റീന ആക്രമണങ്ങളെ നേരിടാനായി നിയോഗിച്ചത്. കിട്ടിയ സമയങ്ങളില്‍ ആക്രമിച്ച് കളിച്ച ബൊളീവിയ 60-ാം മിനിട്ടില്‍ ഒരു ഗോള്‍ തിരിച്ചടിച്ചു.

എര്‍വിന്‍ സാവേദ്രയാണ് ബൊളീവയയ്ക്കാ3യി ഗോള്‍ നേടിയത്. നായകന്‍ ജസ്റ്റിനിയാനോയുടെ മികച്ച ക്രോസ് സ്വീകരിച്ച സാവേദ്ര ഗോള്‍കീപ്പര്‍ അര്‍മാനിയെ നിസ്സഹായനാക്കി പന്ത് വലയിലെത്തിച്ചു. അര്‍ജന്റീന പ്രതിരോധം വരുത്തിയ അലസതയാണ് ഗോളിന് വഴി വെച്ചത്. ഗോള്‍ വഴങ്ങിയതോടെ അര്‍ജന്റീന ഉണര്‍ന്നുകളിച്ചു.

അഗ്യൂറോയെ പിന്‍വലിച്ച ലോര്‍ട്ടാറോ മാര്‍ട്ടിനെസിനെ 63-ാം മിനിട്ടില്‍ പരിശീലകന്‍ സ്‌കലോനി ഇറക്കി. ഗ്രൗണ്ടിലെത്തിയ ഉടന്‍ തന്നെ ടീമിനായി നാലാം ഗോള്‍ നേടാന്‍ മാര്‍ട്ടിനെസിന് കഴിഞ്ഞു. 65-ാം മിനിട്ടിലാണ് ഗോള്‍ പിറന്നത്.

70-ാം മിനിട്ടില്‍ മാര്‍ട്ടിനെസ് രണ്ട് ഷോട്ടുകള്‍ തുടരെത്തുടരെ ബോളീവിയന്‍ പോസ്റ്റിലേക്കടിച്ചെങ്കിലും ഇന രണ്ടും മികച്ച സേവിലൂടെ ഗോള്‍കീപ്പര്‍ ലാംപെ വിഫലമാക്കി.

76-ാം മിനിട്ടില്‍ മെസ്സിയെടുത്ത ഫ്രീകിക്ക് ഗോള്‍കീപ്പര്‍ ലാംപെ തട്ടിയകറ്റി. പിന്നാലെ വന്ന കോര്‍ണറില്‍ നിന്നും അല്‍വാരെസ് പോസ്റ്റിലേക്ക് മികച്ച ഷോര്‍ട്ടിതിര്‍ത്തെങ്കിലും അതും ലാംപെ രക്ഷപ്പെടുത്തി.പിന്നാലെ അര്‍ജിന്റന്‍ ആക്രമണങ്ങള്‍ കൊണ്ട് ബൊളീവിയന്‍ ബോക്‌സ് നിറഞ്ഞെങ്കിലും പ്രതിരോധതാരങ്ങള്‍ അതെല്ലാം വിഫലമാക്കി. ഇന്‍ജുറി ടൈമില്‍ മെസ്സിയുടെ ഗോളെന്നുറച്ച് ഉഗ്രന്‍ ലോങ്‌റേഞ്ചര്‍ ലാംപെ തട്ടിയകറ്റി

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!