Section

malabari-logo-mobile

ബാലികയെ കൊലചെയ്ത് ബാഗിലാക്കി ഉപേക്ഷിച്ചത് അഞ്ചംഗ ഭിക്ഷാടന സംഘം;2 പേര്‍ അറസ്റ്റില്‍

HIGHLIGHTS : പാലക്കാട്: ഒലവക്കോട് ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് കഴിഞ്ഞമാസം ബാഗിനുള്ളില്‍ ബാലികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ അഞ്ചംഗ ഭിക്...

പാലക്കാട്: ഒലവക്കോട് ജങ്ഷന്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് കഴിഞ്ഞമാസം ബാഗിനുള്ളില്‍ ബാലികയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തിനു പിന്നില്‍ അഞ്ചംഗ ഭിക്ഷാടന സംഘം. കഴിഞ്ഞമാസം പതിനഞ്ചാം തിയ്യതിലാണ് മൃതദേഹം ബാഗിനുള്ളില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

തമിഴ്‌നാട് തിരുവള്ളുവര്‍ പടിയനല്ലൂര്‍ സ്വദേശി സുരേഷ്(37), തഞ്ചാവൂര്‍ പട്ടുകോട്ടൈ മല്ലിപട്ടണം സ്വദേശിനി ഫെമിന് പിച്ചൈക്കനി(21) എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ബാക്കി പ്രതികള്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.

sameeksha-malabarinews

രണ്ട് പുരുഷന്‍മാരും മൂന്ന് സ്ത്രീകളുമടങ്ങുന്ന ഭിക്ഷാടന സംഘമാണ് 2019 ജനുവരി ആദ്യ ആഴ്ചയില്‍ തിരുച്ചിറപ്പള്ളിക്കടുത്ത് കുളിത്തലൈ എന്ന സ്ഥലത്തു നിന്നാണ് നാലുവയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടുവന്നത്. തുടര്‍ന്ന് ഒരാഴ്ച കുട്ടിയെ ഭിക്ഷാടനത്തിന് ഉപയോഗിച്ചു. താണാവ് മേല്‍പ്പാലത്തിനടിയിലാണ് ഇവര്‍ താമസിച്ചിരുന്നത്.

സുരേഷും സുഹൃത്തും ചേര്‍ന്ന് ജനുവരി 12ന് രാത്രി ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ തൂക്കിയെടുത്ത് കൊണ്ടുപോയി പുതുപരിയാരത്തെ എഫ്‌സിഐ ഗോഡൗണിലേക്കുള്ള റെയില്‍വേ ട്രാക്കിലിട്ട് ലൈംഗീകമായി പീഡിപ്പിക്കുകയായിരുന്നു. കുട്ടി നിലവിളിച്ചതോടെ വായ പൊത്തിപ്പിടിച്ചതോടെ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. പിന്നീട് മരണം ഉറപ്പിക്കാനായി ബാലികയുടെ പാന്റ് അഴിച്ച് കഴുത്തില്‍ മുറുക്കുകയായിരുന്നു. തുടര്‍ന്ന് ശബദം കേട്ട് മറ്റുള്ളവരും സ്ഥലത്തെത്തുകയും മൃതദേഹം ബാഗിലാക്കി അരിച്ചാക്കില്‍ പൊതിഞ്ഞ് റെയില്‍വേ ട്രാക്കിനരികില്‍ ഉപേക്ഷിക്കുകയായരുന്നു. തുടര്‍ന്ന് രാവിലെ അഞ്ചംഗ സംഘം രണ്ട് വിഭാഗമായി തിരിഞ്ഞ് ഇവിടെ നിന്ന് മുങ്ങുകയായിരുന്നു. തുടര്‍ന്ന് മൂന്ന് ദിവസം കഴിഞ്ഞാണ് മൃതദേഹം ശ്രദ്ധയില്‍പ്പെട്ടത്.

പാലക്കാട് ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. പാലക്കാട് ഡിവൈഎസ്പി ജി ഡി വിജയകുമാറിനെ ചുമതലപ്പെടുത്തി. ടൗണ്‍ നോര്‍ത്ത് ഇന്‍സ്‌പെക്ടര്‍ അലവിയുടെ നേതൃത്വത്തിലാണ് കേസന്വഷണം നടന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ കൊലപാതകമാണെന്ന് തെളിഞ്ഞ ശേഷം അന്വേഷണം സംഘം കേരളം, തമിഴ്‌നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിവരവെയാണ് കേസ്സിന് വഴിത്തിരിവായ നിര്‍ണ്ണായക വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്.
വ്യാപകമായ അന്വേഷണത്തിനൊടുവില്‍ തിരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള മുസ്ലിം പള്ളിക്കു സമീപത്തു നിന്നാണ് പ്രതികളെ പിടികൂടിയത്. കൊല്ലപ്പട്ട ബാലികയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!