HIGHLIGHTS : Calicut University News; M.G.S.: A genius who approached history scientifically - Prof. (Dr.) P. Raveendran, Vice-Chancellor, Calicut University

എം.ജി.എസ്. : ചരിത്രത്തെ ശാസ്ത്രീയമായി സമീപിച്ച പ്രതിഭ – പ്രൊഫ. (ഡോ.) പി. രവീന്ദ്രന്‍, കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍

അധ്യാപകന്‍, ഗവേഷകന്‍, ചരിത്രപണ്ഡിതന്‍ എന്നീ നിലകളിലെല്ലാം കാലിക്കറ്റ് സര്‍വകലാശാലയുടെ യശസ്സ് ദേശീയതലത്തിലും അന്തര്‍ദേശീയതലത്തിലും എത്തിച്ച മഹാപ്രതിഭയായിരുന്നു അന്തരിച്ച ഡോ. എം.ജി.എസ്. നാരായണന്‍. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച് മേധാവിയായി പ്രവര്‍ത്തിച്ച അദ്ദേഹം ശാസ്ത്രീയ ചരിത്രരചനയ്ക്കായാണ് നിലകൊണ്ടത്. കേട്ടുകേള്‍വിയുടെയും കെട്ടുകഥകളുടെയും അടിസ്ഥാനത്തിലല്ലാതെ ശാസ്ത്രീയ ചരിത്രരചന നടത്താന്‍ ഗവേഷകരെ പ്രാപ്തരാക്കിയ ഗുരുനാഥനായിരുന്നു അദ്ദേഹം. ചരിത്രത്തെ കേവല പാഠ്യവസ്തുവില്‍ നിന്ന് ശാസ്ത്രീയ പിന്തുണയോടെ ജനപ്രിയ ഉള്ളടക്കമായി അവതരിപ്പിച്ചതിലൂടെ എം.ജി.എസ്. ശ്രദ്ധ നേടി. ചരിത്രഗവേഷണ രംഗത്തും മറ്റ് അക്കാദമിക മേഖലയിലും ഇത്രത്തോളം ആദരവ് പിടിച്ചു പറ്റിയ മറ്റൊരു ചരിത്രകാരന്‍ കേരളത്തിലില്ലെന്നു തന്നെ പറയാം. സ്വാതന്ത്ര്യസമരകാലത്തും ഐക്യകേരള രൂപീകരണ സമയത്തും നിറഞ്ഞു നില്‍ക്കുകയും അക്കാലത്തെ അനുഭവങ്ങളെ നേരിട്ട് കാണുകയും നേരിടുകയും ചെയ്ത ഒരാളെന്ന നിലക്ക് എം.ജി. എസ്. പല മേഖലയിലും അവസാന വാക്കായിരുന്നു. അഭിപ്രായങ്ങള്‍ ഭയത്തിനിടമില്ലാതെ പറയുന്നതിലും അദ്ദേഹം മാതൃക കാണിച്ചു. 1937-ല്‍ സ്ഥാപിതമായ കേരള സര്‍വകലാശാലയുടെ പഠന കേന്ദ്രമായിരുന്ന കോഴിക്കോട്ടെ ഗുരുവായൂരപ്പന്‍ കോളേജില്‍ ചരിത്രപഠനവിഭാഗം ആരംഭിച്ചപ്പോള്‍ അതിന്റെ ചുമതലക്കാരന്‍ എം.ജി. എസ്. ആയിരുന്നു. 1968-ല്‍ കാലിക്കറ്റ് സര്‍വകലാശാല ആരംഭിച്ചപ്പോള്‍ ഈ ചരിത്ര പഠന കേന്ദ്രം കാലിക്കറ്റിലേക്ക് മാറി. അന്താരാഷ്ട്ര തലത്തിലെ മികച്ച ചരിത്രഗവേഷണ കേന്ദ്രമാക്കി കാലിക്കറ്റിലെ ഹിസ്റ്ററി പഠനവകുപ്പിനെ ഉയര്‍ത്താന്‍ അദ്ദേഹത്തിന് കഴിഞ്ഞു. പ്രൊഫ. ഇളംകുളം കുഞ്ഞന്‍പിള്ളയെ പോലുള്ള പണ്ഡിതന്‍മാരുടെ കീഴില്‍ ഗവേഷണം നടത്തിയ എം.ജി.എസ്. നാരായണന്‍ കേരള ചരിത്രധാരണ വിപുലപ്പെടുത്തുന്നതില്‍ സുപ്രധാന പങ്കുവഹിച്ചു. കേരള ചരിത്രം ആദ്യമായി ഒരു അക്കാദമിക പഠനവിഷയമാക്കി വിദ്യാര്‍ഥികള്‍ക്കു മുന്നിലെത്തിച്ചത് എം.ജി.എസിന്റെ നേതൃത്വത്തിലുള്ള കാലിക്കറ്റിലെ ചരിത്ര വിഭാഗമാണ്. ദക്ഷിണേന്ത്യന്‍ ചരിത്ര കോണ്‍ഗ്രസ്, ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ് എന്നിവയുടെ വളര്‍ച്ചയില്‍ നേതൃത്വപരമായ പങ്കു വഹിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ചരിത്ര വിഭാഗം യു.ജി.സി. സമ്മര്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസ്, അന്താരാഷ്ട്ര ചരിത്ര സമ്മേളനങ്ങള്‍ തുടങ്ങി ഒരു പുതിയ ചരിത്ര ഗവേഷണ കാലഘട്ടത്തിനു തുടക്കമിടാനും എം.ജി.എസ്. കാരണക്കാരനായി. തന്റെ ജീവിതത്തിലെ അമൂല്യ സമ്പാദ്യമായ ആയിരത്തോളം ചരിത്ര പുസ്തകങ്ങളും രേഖകളും സംരക്ഷിക്കുവാനായി സര്‍വകലാശാലാ ചരിത്ര വിഭാഗത്തിലാണ് അദ്ദേഹം ഏല്‍പ്പിച്ചതെന്നതും കൃതജ്ഞതയോടെ ഓര്‍ക്കുന്നു.
സിൻഡിക്കേറ്റ് യോഗം
കാലിക്കറ്റ് സർവകലാശാലാ സിൻഡിക്കേറ്റ് യോഗം ഏപ്രിൽ 28-ന് ( തിങ്കൾ ) രാവിലെ 10.00 മണിക്ക് സിൻഡിക്കേറ്റ് കോൺഫറൻസ് ഹാളിൽ ചേരും.
ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷ
കാലിക്കറ്റ് സർവകലാശാലാ – വിദൂര ഓൺലൈൻ വിദ്യാഭ്യാസ വിഭാഗത്തിലെ ( CBCSS – 2019, 2021, 2022 പ്രവേശനം ) / പ്രൈവറ്റ് രജിസ്‌ട്രേഷൻ ( CBCSS – 2020 പ്രവേശനം ) – ബി.എ., ബി.എസ് സി., ബി.കോം., ബി.ബി.എ. വിദ്യാർഥികളുടെ ഒന്ന് മുതൽ നാലും വരെ സെമസ്റ്റർ ഓഡിറ്റ് കോഴ്സ് സപ്ലിമെന്ററി പരീക്ഷൾ മെയ് രണ്ട്, മൂന്ന് തീയതികളിൽ ഓൺലൈനായി നടത്തും. വിശദമായ സമയക്രമം സർവകലാശാലാ വെബ്സൈറ്റിൽ. ഫോൺ : 0494 2400288, 2407356.
പരീക്ഷാഫലം
രണ്ടാം സെമസ്റ്റർ ( CCSS ) എം.എ. സോഷ്യോളജി ഏപ്രിൽ 2024 സ്പെഷ്യൽ സപ്ലിമെന്ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ( 2023 പ്രവേശനം ) എം.എസ് സി. റേഡിയേഷൻ ഫിസിക്സ് നവംബർ 2024 പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
മൂന്നാം സെമസ്റ്റർ ബി.ടെക്. ( 2016 മുതൽ 2018 വരെ പ്രവേശനം ) നവംബർ 2023, ( 2019 മുതൽ 2023 വരെ പ്രവേശനം ) നവംബർ 2024 റഗുലർ / സപ്ലിമെന്ററി പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിന് മെയ് 15 വരെ അപേക്ഷിക്കാം.
പുനർമൂല്യനിർണയഫലം
ഒന്നാം സെമസ്റ്റർ ( CBCSS – UG – 2019 പ്രവേശനം മുതൽ ) ബി.എ., ബി.എസ്.ഡബ്ല്യൂ., ബി.എഫ്.ടി., ബി.വി.സി., ബി.എ. അഫ്സൽ – ഉൽ – ഉലമ നവംബർ 2024 സപ്ലിമെന്ററി / ഇംപ്രൂവ്മെന്റ് പരീക്ഷകളുടെ പുനർമൂല്യനിർണയ ഫലം പ്രസിദ്ധീകരിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ
ലിങ്കില്‍ ക്ലിക്ക് ചെയ്യു