സ്ഥാനഭ്രഷ്ടയാക്കപ്പെട്ട മ്യാൻമറിലെ ജനകീയനേതാവ് നോബൽ സമ്മാന ജേതാവുമായ ഓങ് സാൻ സൂചിയെ നാലു വർഷം തടവ് ശിക്ഷക്ക് കോടതി വിധിച്ചു. കോവിഡ ചട്ടങ്ങൾ ലംഘിച്ചെന്ന് ജനത്തിന് ഇടയിൽ വിഭാഗീയത സൃഷ്ടിച്ച് കലാപത്തിന് പ്രേരിപ്പിച്ചെന്നുമാണ് കേസ്.
കഴിഞ്ഞ ഫെബ്രുവരി ഒന്നിന് പട്ടാള അട്ടിമറിയിലൂടെ ആണ് സൂചിക്ക് ഭരണം നഷ്ടപ്പെട്ടത് പിന്നാലെ ഇവരെ തടവിൽ ആക്കിയിരുന്നു വിവിധ കുറ്റങ്ങൾ ചുമത്തി 12 ലേറെ കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതിലെ ആദ്യ വിധിയാണ് രാജ്യതലസ്ഥാനത്തെ പ്രത്യേക കോടതി ഇന്ന് പ്രഖ്യാപിച്ചത്.
സൂചിയുടെ നേതൃത്വത്തിലുള്ള തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടത്തെ പുറത്താക്കിയും നേതാക്കളെ തടവിൽ വച്ചുമാണ് സൈന്യം ഭരണം പിടിച്ചത്




