നടന്‍ സത്താര്‍ അന്തരിച്ചു

കൊച്ചി: നടന്‍ സത്താര്‍ അന്തരിച്ചു. 67 വയസ്സായിരുന്നു. നാലുപതിറ്റാണ്ട് കാലം മലയാള സിനിമയിലെ നിറ സാന്നിധ്യമായിരുന്ന അദേഹത്തിന്റെ അന്ത്യം ആലുവ പാലിയേറ്റീവ് കെയര്‍ ആശുപത്രിയിലായിരുന്നു. നടി ജയഭാരതിയെയായിരുന്നു സത്താര്‍ വിവാഹം ചെയ്തിരുന്നത്. എന്നാല്‍ പിന്നീട് വിവാഹ മോചിതരാവുകയായിരുന്നു. മകന്‍ നടന്‍ കൃഷ്ണ സത്താര്‍. സംസ്‌ക്കാരം വൈകീട്ട് നാലുമണിക്ക് പടിഞ്ഞാറേ കടുങ്ങല്ലൂര്‍ ജുമാമസ്ജിദില്‍.

ആലുവ കടുങ്ങല്ലൂരില്‍ വാരപ്പറമ്പില്‍ ഖാദര്‍ പിള്ളയുടെയും ഫാത്തിമയുടെയും പത്ത് മക്കളില്‍ ഒമ്പതാമത്തെ മകനായാണ് സത്താറിന്റെ ജനനം. കടുങ്ങല്ലൂര്‍ സര്‍ക്കാര്‍ സ്‌കൂളില്‍ നന്ന് പ്രാഥമിക വിദ്യഭ്യാസം പൂര്‍ത്തിയാക്കിയ അദേഹം ആലുവ യു സി കോളേജില്‍ നിന്നും ചരിത്രത്തില്‍ എം എ ബിരുദം നേടി.

1957 ല്‍ പുറത്തിറങ്ങിയ ഭാര്യയെ ആവശ്യമുണ്ട് എന്ന ചത്രത്തിലൂടെയാണ് സത്താര്‍ വെള്ളിത്തിരയില്‍ എത്തുന്നത്. 1976 ല്‍ പുറത്തിറങ്ങിയ എ വിന്‍സെന്റ് സംവിധാനം ചെയ്ത അനാവരണം എന്ന ചിത്രത്തിലൂടെയാണ് നായകനായി അഭിനയിക്കുന്നത്. 2014 പുറത്തിറങ്ങിയ പറയാന്‍ ബാക്കിവെച്ചത് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്.

Share news
error: Content is protected !!
Scroll to Top