വിസ വാഗ്ദാനംചെയ്ത് 44 ലക്ഷം തട്ടിയ കേസില്‍ 2 പേര്‍കൂടി പിടിയില്‍

കല്‍പ്പറ്റ :യുകെയിലേക്ക് കുടുംബ വിസ ശരിയാക്കി നല്‍കാമെന്ന് വിശ്വസിപ്പിച്ച് തിരുവനന്തപുരം സ്വദേശിയില്‍നിന്ന് 44.71 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടുപേരെ കര്‍ണാടക ഹുന്‍ സുരില്‍നിന്ന് പിടികൂടി.

പരാതി ക്കാരിയില്‍നിന്ന് അക്കൗണ്ട് വഴി പണം സ്വീകരിച്ച കല്‍പ്പറ്റ ചുഴലി മാമ്പറ്റ പറമ്പില്‍ സബീര്‍ (25), കോട്ടത്തറ പുതുശ്ശേരിയില്‍ അലക്‌സ് അഗസ്റ്റിന്‍ (25) എന്നിവ രെയാണ് ഇഞ്ചിത്തോട്ടത്തില്‍ ഒളിച്ചുകഴിയവേ പിടികൂടിയത്. വെള്ളിയാഴ്ച അറസ്റ്റിലായ മുട്ടില്‍ എടപ്പട്ടി കിഴക്കേപുരക്കല്‍ ജോ ണ്‍സണ്‍ സേവ്യര്‍(51) റിമാന്‍ഡി ലാണ്.

ഓട്ടിസം ബാധിച്ച കുട്ടിക്ക് യുകെയില്‍ മികച്ച ചികിത്സാ സൗകര്യം ഒരുക്കാമെന്നും കുടും ബത്തോടൊപ്പം താമസിക്കാമെ ന്നും വാഗ്ദാനം നല്‍കിയായിരു ന്നു തട്ടിപ്പ്. കല്‍പ്പറ്റ സബ് ഇന്‍സ് പെക്ടര്‍ രാംകുമാറും സംഘവുമാ ണ് പ്രതികളെ പിടികൂടിയത്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top