5 വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ 102 വര്‍ഷം തടവ്

തിരുവനന്തപുരം : അഞ്ചുവയസ്സുകാരിയെ പീഡി പ്പിച്ച കേസില്‍ അറുപത്തിര ണ്ടുകാരനായ ബന്ധുവിന് 102 വര്‍ഷം കഠിന തടവും 1,05,000 രൂപ പിഴയും ശിക്ഷ. തിരുവന ന്തപുരം അതിവേഗ പ്രത്യേക കോടതി ജഡ്ജി ആര്‍ രേഖ യാണ് ശിക്ഷ വിധിച്ചത്. പിഴ ത്തുക കുട്ടിക്ക് നല്‍കണം. പിഴ അടച്ചില്ലെങ്കില്‍ രണ്ടു വര്‍ ഷവും മൂന്നുമാസവും അധി കം തടവ് അനുഭവിക്കണം. 2020 നവംബര്‍ മുതല്‍ 2021 ഫെബ്രുവരിവരെയാണ് കേസിനാസ്പദമായ സംഭവം. വിവരം പുറത്തുപറയരുതെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തി.

പിന്നീട് അമ്മൂമ്മയോടാണ് കുട്ടി വിവരം പറഞ്ഞത്. ഇവ രാണ് പൊലീസില്‍ പരാതി നല്‍കുന്നത്. പ്രതി ഒരു ദയ യും അര്‍ഹിക്കുന്നില്ലെന്ന് കോടതി പറഞ്ഞു. സമൂഹ മന സ്സാക്ഷിയെ ഞെട്ടിക്കുന്ന സം ഭവമായതിനാല്‍ വലിയ ശി ക്ഷ അനുഭവിക്കണമെന്നും കോടതി പറഞ്ഞു. പ്രോസി ക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍ എസ് വിജയ് മോഹന്‍, അഡ്വ. അതിയന്നൂര്‍ അര്‍ വൈ അഖി ലേഷ് എന്നിവര്‍ ഹാജരായി. പ്രോസിക്യൂഷന്‍ 14 സാക്ഷിക ളെ വിസ്തരിച്ചു. 24 2 രേഖയും മൂന്ന് തൊണ്ടിമുതലും ഹാജ രാക്കി. കഠിനംകുളം സ്റ്റേഷന്‍ എസ്‌ഐ കെ എസ് ദീപു, ഇന്‍സ്‌പെക്ടര്‍ ബിന്‍സ് ജോസ ഫ് എന്നിവരാണ് കേസ് അന്വേ ഷിച്ചത്. ലീഗല്‍ സര്‍വീസ് അതോറിറ്റി കുട്ടിക്ക് നഷ്ടപരി ഹാരം നല്‍കണമെന്നും വിധി ന്യായത്തില്‍ പറഞ്ഞിട്ടുണ്ട്.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top