മധ്യപ്രദേശ് സര്‍ക്കാരിന്റെ സമൂഹ വിവാഹ പദ്ധതിയില്‍ പെണ്‍കുട്ടികളെ കന്യകാത്വ പരിശോധനക്ക് വിധേയമാക്കി.

മധ്യപ്രദേശില്‍ ആദിവാസികള്‍ക്കായി നടത്തിയ സമൂഹ വിവാഹം വിവാദത്തില്‍. വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ വധുവിനെ കന്യകാത്വ പരിശോധനക്ക് വിധേയമാക്കിയതാണ് വിവാദത്തിന് കാരണമായത്. മധ്യപ്രദേശിലെ ഹരാഡ് ഗ്രാമത്തിലാണ് സമൂഹ വിവാഹം നടന്നത്.

സമൂഹ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയവരില്‍ ഭൂരിഭാഗവും ഗോത്ര വര്‍ഗ്ഗമായിരുന്നു. ഗവണ്‍മെന്റ് സ്‌കൂളില്‍ വെച്ച് നടത്തിയ ചടങ്ങിനിടെ വധുക്കളില്‍ പരിശോധന നടത്തുകയും 8 പെണ്‍കുട്ടികളെ ഗര്‍ഭിണിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് വിവാഹ ചടങ്ങില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
ചടങ്ങിനെതിരെ നടത്തിയ ഈ ടെസ്റ്റിനെതിരെ വിവാദമുയര്‍ന്നതോടെ സമൂഹം സംഭവം അനേ്വഷിക്കുമെന്ന് ജില്ലാ കലക്ടര്‍ രാജേഷ് പ്രസാദ് മിശ്ര അറിയിച്ചു.

 

Share news
error: Content is protected !!
Scroll to Top