Section

malabari-logo-mobile

ചേലേമ്പ്ര ബാങ്ക് കവര്‍ച്ച : നാല് പ്രതികള്‍ കുറ്റക്കാര്‍

HIGHLIGHTS : ശിക്ഷ ശനിയാഴ്ച മഞ്ചേരി :

ശിക്ഷ ശനിയാഴ്ച

മഞ്ചേരി : ചേലേമ്പ്ര ബാങ്കില്‍ നിന്ന് പണവും സ്വര്‍ണവുമടക്കം ആറുകോടിയിലേറെ കവര്‍ന്ന കേസില്‍ നാലുപേര്‍ കുറ്റക്കാരാണെന്ന് മഞ്ചേരി ജില്ലാ അഡീഷനല്‍ സെഷന്‍സ് അതിവേഗ കോടതി കണ്ടെത്തി. കേസില്‍ അഞ്ചു പ്രതികളുണ്ടായിരുന്നത്. ഇതില്‍ ഒരാളെ വെറുതെ വിട്ടു. ശിക്ഷ ശനിയാഴ്ച വിധിക്കും.

sameeksha-malabarinews

കോട്ടയം മേലുകാവ് ഉള്ളനാട് വാണിയംപുരക്കല്‍ ജോസഫ് എന്ന ജൈസന്‍ (ജോമോന്‍ ബാബു -50 ) തൃശൂര്‍ ഒല്ലൂര്‍ തൈക്കാട്ടുശ്ശേരി കാവില്‍ ഷിബു എന്ന അജേഷ് (39) കൊയിലാണ്ടി മൂടാടിനങ്ങലത്ത എന്‍.രാധാകൃഷ്ണന്‍ (50) ഭാര്യ വടകര പുറമേരി കോടഞ്ചേരി മാലൂര്‍ വീട്ടില്‍ കനകേശ്വരി (45) എന്നിവരാണ് കുറ്റക്കാര്‍. അഞ്ചാംപ്രതി വയനാട് വൈത്തിരി കുന്നത്ത് ഇടവക പാലക്കല്‍ സൈനു എന്ന സൈനുദ്ദീനെ (42) കുറ്റം തെളിയിക്കാനാവാത്തതിനാല്‍ വെറുതെവിട്ടു.

പ്രതികള്‍ക്കെതിരെ ആറ് ഇന്ത്യന്‍ ക്രിമിനല്‍ വകുപ്പുകളും സ്‌ഫോടക വസ്തു നിരോധ ആക്ടിലെ മൂന്ന്, നാല് – ബി എന്നീ വകുപ്പുകളുമാണ് ചുമത്തിയിരുന്നത്. ക്രിമിനല്‍ വകുപ്പുകള്‍ പ്രകാരം അതി്രകമിച്ചുകയറല്‍, കവര്‍ച്ച, ഷെല്‍ഫ് കുത്തിത്തുറക്കല്‍,കുറ്റകരമായ ഗാഢാലോചനയിലേര്‍പ്പെടല്‍ എന്നീ കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടു.

2007 ഡിസംബര്‍ 30 ന് ചേലേമ്പ്ര സൗത്ത് മലബാര്‍ ഗ്രാമീണ ബാങ്കിന്റെ താഴെ കോണ്‍ക്രീറ്റ് തുരന്ന് 80 കിലോ സ്വര്‍ണവും 25 ലക്ഷവും കവര്‍ന്നു എന്നതാണ് കേസ്. രണ്ടും കൂടി 6,19,53,448 രൂപയുടെ മുതലായാണ് 2008 ല്‍ പോലീസ് തിട്ടപ്പെടുത്തിയത്.

അഞ്ചുവര്‍ഷമായി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡിലായിരുന്നു പ്രതികള്‍. സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി അഡ്വ. കെ.പി ദാമോദരന്‍നമ്പ്യാര്‍,അഡ്വ ഇകെ. വാസന്‍, അഡ്വ. ബിഭവിഭ ദീപു എന്നിവരെ നിയമിച്ചാണ് വിചാരണ നടപടികള്‍ പൂര്‍ത്തിയാക്കിയത്.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!