ബെസ്റ്റ് ബേക്കറി കേസ് 4 പേര്‍ക്ക് ജീവപര്യന്തം.

HIGHLIGHTS : മുംബൈ: ഗുജറാത്ത് നരഹത്യയില്‍ ഏറെ വിവാദമായ ബെസ്റ്റ് ബേക്കറി കൂട്ടക്കൊല കേസില്‍ ബോംബെ ഹൈക്കോടതി നാലുപേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു.

മുംബൈ: ഗുജറാത്ത് നരഹത്യയില്‍ ഏറെ വിവാദമായ ബെസ്റ്റ് ബേക്കറി കൂട്ടക്കൊല കേസില്‍ ബോംബെ ഹൈക്കോടതി നാലുപേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. അഞ്ചുപേരെ വെറുതെ വിട്ടു.

ജസ്റ്റിസ് വി എന്‍ കനാഡും , പി ഡി കോഡയുമടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി പ്രഖ്യാപിച്ചത്. സഞജയ് താക്കര്‍, ബഹാദൂര്‍ സിങ് ചൗഹാന്‍, സനാഭായ് ബാര്യ, ദിനേശ് രാജ്ബാര്‍ എന്നിവരെയാണ് ജീവപര്യന്തം ശിക്ഷിച്ചത്.

sameeksha-malabarinews

കലാപത്തില്‍ നിന്ന് രക്ഷനേടാന്‍ ബെസ്റ്റ് ബേക്കറിയില്‍ അഭയംതേടിയ 14 പേരെ ബേക്കറിക്കുള്ളിലിട്ട് തീ വെച്ച് കൊലപ്പെടുത്തിയ കേസിലാണ് വിധി.

ഈ കേസിലെ സാക്ഷിയായ യാസ്മീന്‍ ഷെയ്ക്കിന്റെ വിവാദ മൊഴിമാറ്റിപ്പറയലും തുടര്‍ന്നുണ്ടായ സംഭവങ്ങളും ഏറെ ചര്‍ച്ചയായിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!