Section

malabari-logo-mobile

കഴുത്തറുപ്പന്‍ ഇടപാടുകളുമായി എസ്ബിഐ

HIGHLIGHTS : മുംബൈ: വീണ്ടും എസ്ബിഐ സര്‍വീസ് ചാര്‍ജ് കൊള്ള തുടരുന്നു.ഓരോ എടിഎം ഇടപാടുകള്‍ക്കും ഇരുപത്തഞ്ച് രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാനാണ് എസ്‌ബിഐയുടെ തീരുമാനം....

മുംബൈ: വീണ്ടും എസ്ബിഐ സര്‍വീസ് ചാര്‍ജ് കൊള്ള തുടരുന്നു.ഓരോ എടിഎം ഇടപാടുകള്‍ക്കും ഇരുപത്തഞ്ച് രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാനാണ് എസ്‌ബിഐയുടെ തീരുമാനം. ജൂണ്‍ ഒന്നുമുതല്‍ ഈ തീരുമാനം നിലവില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. മുഷിഞ്ഞ നോട്ടകള്‍ക്കും സര്‍വീസ് ചാര്‍ജ്ജ് ഈടാക്കാനാണ് എസ്ബിഐയുടെ തീരുമാനം എന്നാണ് ബിസിനസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

100 രൂപ പിന്‍വലിക്കണമെങ്കില്‍ പോലും 25 രൂപ സര്‍വീസ് ചാര്‍ജ് നല്‍കേണ്ടി വരും. എടിഎം മെഷിനില്‍ പണമില്ലെങ്കിലും സര്‍വീസ് ചാര്‍ജ് ഈടാക്കും. നേരത്തെ നാല് ഇടപാടുകള്‍ സൌജന്യമായിരുന്നു.

sameeksha-malabarinews

5,000 രൂപ വരെയുളള 20 മുഷിഞ്ഞ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സര്‍വീസ് ചാര്‍ജ് വേണ്ട. എന്നാല്‍ 20ല്‍ അധികം നോട്ടുകള്‍ ഉണ്ടെങ്കില്‍ ഓരോ നോട്ടിനും രണ്ടുരൂപയും സേവനനികുതിയും കൊടുക്കേണ്ടി വരും.

ബിസിനസ് കറസ്പോണ്ടന്റുമാര്‍ മുഖേന പണം നിക്ഷേപിക്കുമ്പോഴും പിന്‍വലിക്കുമ്പോഴും സേവന നികുതി നല്‍കേണ്ടി വരും. മാസം 10,000 രൂപ വരെയുള്ള ഇടപാടുകള്‍ നടക്കുന്ന ബേസിക് സേവിംഗ്സ് ബാങ്ക് നിക്ഷേപങ്ങള്‍ക്കുള്ള സര്‍വിസ് ചാര്‍ജിലും മാറ്റം വരും. ഇതില്‍ എടിഎം ഇടപാടുള്‍പ്പെടെ മാസത്തില്‍ നാല് ഇടപാടില്‍ കൂടിയാല്‍ സര്‍വിസ് ചാര്‍ജ് നല്‍കണം. ചെക്ക് ബുക്കിനും സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം, ഇക്കാര്യം ബാങ്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!