അമേരിക്കയില്‍ ഒരാള്‍ക്കു കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചു

അമേരിക്കയില്‍ ഒരാള്‍ക്ക് കൂടി പക്ഷിപ്പനി സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട്. H5N1 എന്ന വൈറസ് ബാധിച്ച രണ്ട് വ്യക്തികളും ആദ്യത്തേത് ടെക്സാസില്‍, രണ്ടാമത്തേത് മിഷിഗണിലും ഡയറി ഫാം തൊഴിലാളികളായിരുന്നു ഇവര്‍. ചെറിയ ലക്ഷണങ്ങള്‍ മാത്രം പ്രകടിപ്പിച്ച ഇവര്‍ സുഖം പ്രാപിക്കുകയും ചെയ്തതായി അധികൃതര്‍ അറിയിച്ചു.ആദ്യത്തെ കേസ് റിപ്പോര്‍ട്ട് ചെയ്തതിന് രണ്ട് മാസത്തിനുള്ളില്‍ ഈ രോഗം കറവപ്പശുക്കള്‍ക്കിടയില്‍ വ്യാപിക്കുന്നുണ്ടായിരുന്നു.

ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കുള്ള അപകടസാധ്യത കുറവാണ്. ടെക്‌സാസ് കേസിന് സമാനമായി, മിഷിഗണിലെ രോഗി കണ്ണിന്റെ ലക്ഷണങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് സിഡിസി പറഞ്ഞു.

മിഷിഗണ്‍ തൊഴിലാളിക്ക് നേരിയ രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നു, അയാള്‍ സുഖം പ്രാപിച്ചുവെന്ന് സംസ്ഥാന ആരോഗ്യ-മനുഷ്യ സേവന വകുപ്പ് അറിയിച്ചു. പക്ഷിപ്പനി ബാധിച്ച കന്നുകാലികളുമായി തൊഴിലാളി പതിവായി സമ്പര്‍ക്കം പുലര്‍ത്തിയിരുന്നതായും ആരോഗ്യ വകുപ്പ് അറിയിച്ചു. രോഗബാധിതരായ പക്ഷികളുമായോ മറ്റ് മൃഗങ്ങളുമായോ (കന്നുകാലികളുള്‍പ്പെടെ) അല്ലെങ്കില്‍ രോഗബാധിതരായ പക്ഷികളോ മറ്റ് മൃഗങ്ങളോ മലിനമായ ചുറ്റുപാടുകളുമായോ അടുത്ത് അല്ലെങ്കില്‍ ദീര്‍ഘനേരം, സുരക്ഷിതമല്ലാത്ത സമ്പര്‍ക്കം പുലര്‍ത്തുന്ന ആളുകള്‍ക്ക് അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണ്.

 

 

Share news
error: Content is protected !!
Scroll to Top