Section

malabari-logo-mobile

പതിനഞ്ചുകാരിയെ സഹപാഠിയും സുഹൃത്തുക്കളും കൂട്ടബലാല്‍സംഗം ചെയ്‌ത്‌ ദൃശ്യങ്ങള്‍ വാട്‌സാപ്പിലിട്ടു

HIGHLIGHTS : മുംബൈ: പതിനഞ്ചുകാരിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന്‌ ബലാല്‍സംഗം ചെയ്‌ത്‌ ദൃശ്യം വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചു. ഈ വീഡിയോ ദൃശ്യം വാട്ട്‌സാപ്പില...

Untitled-1 copyമുംബൈ: പതിനഞ്ചുകാരിയെ സഹപാഠിയും സുഹൃത്തുക്കളും ചേര്‍ന്ന്‌ ബലാല്‍സംഗം ചെയ്‌ത്‌ ദൃശ്യം വാട്‌സാപ്പിലൂടെ പ്രചരിപ്പിച്ചു. ഈ വീഡിയോ ദൃശ്യം വാട്ട്‌സാപ്പിലൂടെ പെണ്‍കുട്ടിയുടെ ബന്ധുവിന്‌ ലഭിച്ചതിനെ തുടര്‍ന്ന്‌ ഇവര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇവരുടെ പരാതിയില്‍ പ്രതികളായ നാല്‌ വിദ്യാര്‍ത്ഥികളെ അറസ്റ്റ്‌ ചെയ്‌തു.

ഈ മാസം എട്ടാം തിയ്യതിയാണ്‌ പെണ്‍കുട്ടിയെ സഹപാഠിയും മൂന്ന്‌ സുഹൃത്തുക്കളും ചേര്‍ന്ന്‌ ബലാല്‍സംഗം ചെയ്‌തതെന്ന്‌ പരാതിയില്‍ പറയുന്നു. ഹോം വര്‍ക്ക്‌ ചെയ്യാന്‍ സഹായിക്കണമെന്നാവശ്യപ്പെട്ട്‌ സഹപാഠി പെണ്‍കുട്ടിയെ വീട്ടിലേക്ക്‌ വിളിച്ചുവരുത്തി. അവിടെ ഉണ്ടായിരുന്ന മൂന്ന്‌ സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന്‌ ബലാല്‍സംഗം ചെയ്യുകയും ദൃശ്യം വീഡിയോയില്‍ പകര്‍ത്തുകയും ചെയ്‌തെന്നാണ്‌ പരാതി.

sameeksha-malabarinews

ഇക്കാര്യങ്ങള്‍ ആരോടെങ്കിലും പറഞ്ഞാല്‍ ദൃശ്യങ്ങള്‍ പരസ്യമാക്കുമെന്ന്‌ ഭീഷണിപ്പെടുത്തുകയും ചെയ്‌തു. എന്നാല്‍ നാലുപേരില്‍ ഒരാള്‍ ഈ ദൃശ്യം പിന്നീട്‌ വാട്‌സാപ്പിലിടുകയായിരുന്നു. ഈ വീഡിയോ കണ്ട കുട്ടിയുടെ ആന്റി ഇതെ കുറിച്ച്‌ ചോദിച്ചപ്പോഴാണ്‌ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്‌. തുടര്‍ന്ന്‌ ഇവര്‍ മലാഡ്‌ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

അറസ്റ്റിലായ നാലുപേരും പതിനാറുവയസ്‌ തികയാത്തവരാണ്‌. കൂട്ട ബലാല്‍സംഗം, ബാലപീഡനം എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ്‌ ഇവര്‍ക്കെതിരെ കേസ്‌ രജിസറ്റര്‍ ചെയ്‌തത്‌. ജവനൈല്‍ കോടതിയില്‍ ഹാജരാക്കിയ പ്രതികളെ ഡോംഗ്രിയിലെ കുട്ടിത്തടവുകാരെ പാര്‍പ്പിക്കുന്ന ഇടത്തിലേക്ക്‌ മാറ്റിയിട്ടുണ്ട്‌. പീഡനത്തിന്‌ ഇരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. അമ്മ വിദേശത്ത്‌ ജോലി ചെയ്യുകയാണ്‌. അമ്മൂമയ്‌ക്കും ആന്റിക്കും സഹോദരിക്കുമൊപ്പാണ്‌ കുട്ടി കഴിഞ്ഞുവരുന്നത്‌.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!