മഹാരാഷ്ട്ര ബിജെപി മികച്ച നേട്ടമുണ്ടാക്കുമെന്ന് സര്‍വ്വേ ഫലം

Untitled-1 copyമുംബൈ :ഒക്ടോബര്‍ 15ന് നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തിരെഞ്ഞെടുപ്പില്‍ ബിജെപി സഖ്യം ഭൂരപക്ഷം നേടുമെന്ന് സര്‍വ്വേ ഫലം. ആകയെുള്ള 288ല്‍ 154 സീറ്റുകള്‍ ഈ സഖ്യം നേടുമെന്നാണ് ഫലം. ദി വീക്കും ഹന്‍സ റിസേര്‍ച്ചും ആണ് സര്‍വ്വേ നടത്തിയത്

എന്നാല്‍ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവുമധികം പിന്തുണ ലഭിച്ചിരിക്കുന്നത് ശിവസേന നേതാവ് ഉദ്ദവ് താക്കറേക്കാണ്. പ്രിഥിരാജ് ചവ്വാനാണ് തൊട്ടുപിറകി്‌ലുള്ളത്. എന്നാല്‍ മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്സിന്റെ കഥകഴിയുമെന്നാണ് സര്‍വ്വേ വിലയിരുത്തല്‍ 25 സീറ്റുകളാണ് കോണ്‍ഗ്രസ്സിന് സര്‍വ്വേ പറയുന്നത്.

ബിജെപി 36.50% വോട്ട് നെടുമെന്ന് പറയുമ്പോള്‍ ശിവസേന 17.10 ശതമാനം വോട്ടുമെടുമെന്നും സര്‍വ്വേ കണ്ടെത്തുന്നു. 11.97 ശതമാനം വോട്ടായിരിക്കുമത്രെ കോണ്‍ഗ്രസിന് ലഭിക്കുകയെന്നാണ് വിലയിരുത്തുന്നത്.

എന്നാല്‍ ശരദ് പവ്വാറിന്റെ എന്‍സിപി ചിത്രത്തിലെ ഉണ്ടാവില്ലെന്നാണ് സര്‍വ്വെ കണ്ടെത്തുന്നത്. 5.85 ശതമാനം വോട്ടും 17 സീറ്റുമാണ് സര്‍വ്വേക്കാര്‍ എന്‍സിപിക്ക് നല്‍കുന്നത്. പവാറാകട്ടെ വോട്ടര്‍മാര്‍ക്കിടയില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ വിലയിരുത്തപ്പെടുന്നത് നവനിര്‍മ്മാണ്‍ സേനയുടെ രാജ്താക്കറയുടെ പിന്നില്‍ അഞ്ചാമനായാണ്‌

Share news
error: Content is protected !!
Scroll to Top