Section

malabari-logo-mobile

തമിഴ്‌നാട്ടുകാരായ കവര്‍ച്ച സംഘം കോഴിക്കോട് പോലീസ് പിടിയില്‍

HIGHLIGHTS : Kozhikode Police arrest Tamil Nadu robbery gang

കോഴിക്കോട് : കേരളം,തമിഴ്‌നാട് തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ ബസ്സുകള്‍,ആരാധനാ ലയങ്ങള്‍,മാളുകള്‍, ഷോപ്പുകള്‍ തുടങ്ങിയവ കേന്ദ്രീകരിച്ച് കൃത്രിമമായി തിരക്കുണ്ടാക്കി കവര്‍ച്ച നടത്തുന്ന നാലംഘ സംഘത്തെ ജില്ലാ പോലീസ് മേധാവി രാജ്പാല്‍ മീണ ഐപിഎസിന്റെ കീഴിലുള്ള സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും മെഡിക്കല്‍ കോളേജ് എസിപി കെ. സുദര്‍ശന്റെ നിര്‍ദേശപ്രകാരം ഇന്‍സ്‌പെക്ടര്‍ ബെന്നി ലാലുവിന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജ് പോലീസും ചേര്‍ന്ന് പിടികൂടി.തമിഴ്‌നാട് ഡിണ്ടിഗല്‍ കാമാക്ഷിപുരം സ്വദേശി അയ്യപ്പന്‍ എന്ന വിജയകുമാര്‍ (44), ഭാര്യമാരായ വേലപ്പെട്ടി സ്വദേശിനി ദേവി (38) വസന്ത(45),മകള്‍ സന്ധ്യ (25), എന്നിവരാണ് പിടിയിലായത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വാഹനങ്ങളിലും തിരക്കേറിയ സ്ഥലങ്ങളിലും വന്‍ തോതില്‍ കവര്‍ച്ച നടക്കുന്നതായി റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കോഴിക്കോട് ജില്ലയില്‍ നടന്നിട്ടുള്ള കവര്‍ച്ചകളെ കുറിച്ച് സമഗ്രമായ അന്വേഷണം നടത്തി പ്രതികളെ പിടികൂടുന്നതിനായി ജില്ലാ പോലീസ് മേധാവി ഡിഐജി രാജ്പാല്‍ മീണ ഐപിഎസ് സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പിനു നിര്‍ദ്ദേശം നല്‍കിയിരുന്നു.ജില്ലയിലെ പോലീസ് സ്റ്റേഷനുകളില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരാതിക്കാരെ നേരിട്ട് കണ്ട് വിവരങ്ങള്‍ ചോദിച്ചു കൊണ്ടിരിക്കെ കവര്‍ച്ച നടന്ന സ്ഥലങ്ങളിലെല്ലാം അന്യസംസ്ഥാന സ്ത്രീകളുടെയും പുരുഷന്‍മാരുടെയും സാന്നിധ്യം ഉറപ്പ് വരുത്തിയിരുന്നു.

sameeksha-malabarinews

സംഭവത്തില്‍ ലഭിച്ച സിസിടിവി ദൃശ്യത്തില്‍ മൂന്ന് സ്ത്രീകള്‍ ചേര്‍ന്നാണ് കവര്‍ച്ച ചെയ്യുന്നതെന്നും ദൃശ്യങ്ങളില്‍ നിന്നും പോലീസ് മനസ്സിലാക്കിയിരുന്നു. തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലും അയല്‍ ജില്ലകളിലും സമാനമായ രീതിയില്‍ കളവ് നടക്കുന്നതായി മനസ്സിലാക്കിയ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ കവര്‍ച്ച നടത്തിയത് ഒരേ സംഘമാണെന്ന് തിരിച്ചറിയുകയും ഡപ്യൂട്ടി പോലീസ് കമ്മീഷണര്‍ കെ.ഇ ബൈജു ഐപിഎസിന്റെ നേതൃത്വത്തില്‍ കര്‍ണ്ണാടക, തമിഴ്‌നാട് കേന്ദ്രീകരിച്ച് അന്വേഷണം നടത്തുകയും ചെയ്തു വരികയായിരുന്നു,

28-02-2023 തിയ്യതി നരിക്കുനിയില്‍ നിന്നും തൊണ്ടയാട് ഭാഗത്തേക്ക് ജോലിക്കായി പോവുകയായിരുന്ന സുധ എന്ന സ്ത്രീയുടെ മാല ബസ്സില്‍ വെച്ച് രണ്ട് തമിഴ് സാദൃശ്യമുള്ള സ്ത്രീകള്‍ പൊട്ടിച്ചെടുക്കുന്നതിനിടയില്‍ അവരെ തടഞ്ഞു വെക്കുകയും പോലീസ് സംഭവസ്ഥലത്തെത്തി പ്രതികളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.സ്റ്റേഷനിലെത്തിച്ച് പോലീസ് ചോദ്യം ചെയ്‌തെങ്കിലും യാതൊരു വിധത്തിലും പോലീസിനോട് സഹകരിച്ചിരുന്നില്ല. കവര്‍ച്ചക്ക് മാത്രം ഉപയോഗിക്കുന്ന സാധാരണ ഫോണുകള്‍ ആയതിനാല്‍ ഫോണില്‍ നിന്നും വിവരങ്ങളൊന്നും തന്നെ പോലീസ്റ്റ് കിട്ടിയിരുന്നില്ല.

തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ അന്വേഷണത്തില്‍ പോലീസ് മലപ്പുറം മക്കരപ്പറമ്പിലുള്ള മൊബൈല്‍ ഷോപ്പിലെത്തിയെങ്കിലും കൂടുതല്‍ വിവരങ്ങളൊന്നും ലഭിച്ചില്ല. മുന്‍പ് മൊബൈല്‍ ഫോണ്‍ വാങ്ങിയപ്പോള്‍ കൊടുത്തിരുന്ന മറ്റൊരു മൊബൈല്‍ നമ്പര്‍ കിട്ടിയെങ്കിലും നമ്പര്‍ സ്വിച്ച് ഓഫ് ആയിരുന്നു.അയ്യപ്പന്‍ ഉപയോഗിച്ചിരുന്ന ആ നമ്പര്‍ ദേവിയേയും, സന്ധ്യയെയും വിളിച്ചിട്ട് കിട്ടാത്തതിനാലായിരുന്നു സ്വിച്ച് ഓഫ് ചെയ്തതും നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ചതും.

എന്നാല്‍ മക്കരപ്പറമ്പ് ഭാഗത്ത് താമസിക്കുന്ന തമിഴ്‌നാട്ടുകാരെ കേന്ദ്രികരിച്ച് രാത്രി മുഴുവന്‍ നടത്തിയ തിരച്ചലിലൂടെ, പുലര്‍ച്ചയോടെ അയ്യപ്പനേയും,മറ്റൊരു ഭാര്യയായ വസന്തയെയും കണ്ടെത്തുന്നതും കസ്റ്റഡിയിലെടുക്കുന്നതും.പ്രദേശത്ത് അന്വേഷിച്ചതില്‍ നിന്നും വര്‍ഷങ്ങളായി മക്കരപ്പറമ്പ് ഭാഗങ്ങളില്‍ മാറിമാറി താമസിച്ചു വരുന്നവരാണെന്നും കോഴിക്കോടും,പാലക്കാടും തുണിക്കച്ചവടവും പാത്ര കച്ചവടവുമാണ് ജോലിയെന്നും തെറ്റിദ്ധരിപ്പിച്ചുമാണ് അവിടെ താമസിച്ചിരുന്നത്. ആളുകള്‍ക്ക് ഒരു വിധത്തിലും സംശയംതോന്നാത്ത തരത്തില്‍ വേഷം ധരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു.പെട്ടെന്ന് വേഷംമാറാന്‍ കയ്യിലുള്ള ബാഗില്‍ കൂടുതല്‍ വസ്ത്രങ്ങള്‍ കരുതുകയും വഴിയില്‍ വെച്ച് തന്നെ വേഷം മാറുകയും, മോഡേണ്‍ ഡ്രസുകള്‍ ധരിച്ചും, മേക്കപ്പ് ചെയ്യാനുള്ള വസ്തുക്കളും കയ്യില്‍ കരുതിയുമാണ് സഞ്ചാരം.മക്കരപ്പറമ്പ് സ്‌കൂളിന് സമീപമുള്ള ലൈന്‍ മുറി ക്വാര്‍ട്ടേഴ്‌സിലാണ് ഒരു വര്‍ഷത്തോളമായി താമസിക്കുന്നത്.പ്രതികളില്‍ നിന്നും സ്വര്‍ണ്ണം തൂക്കുന്നതിനുള്ള മെഷീന്‍,കളവ് ചെയ്ത മൊബൈല്‍ഫോണ്‍ സ്വര്‍ണ്ണം,പണം,പഴ്‌സുകള്‍,കട്ടിങ്ടൂള്‍,എന്നിവയും പോലീസ് കണ്ടെടുത്തിയിട്ടുണ്ട്. കൂടുതല്‍ ചോദ്യം ചെയ്തതില്‍ ഇതേ ബസില്‍ നിന്നു തന്നെ പണവും രേഖകളുമടങ്ങിയ പേഴ്‌സും, അത്തോളിപോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആദകശ്ശേരി അമ്പലത്തില്‍ തൊഴാന്‍ നില്‍ക്കുന്ന സൗമിനിയെന്ന സ്ത്രീയുടെ മാലകവര്‍ന്നതും ഇവരാണെന്ന് സമ്മതിച്ചിട്ടുണ്ട്.

തിരക്കേറിയ ബസ്സില്‍ കയറി സ്ത്രീകളെ പ്രത്യേക രീതിയില്‍ ലോക്ക് ചെയ്ത് ശേഷം കട്ടര്‍ ഉപയോഗിച്ച് മാല പൊടിക്കലാണ് ഇവരുടെ രീതി.

ഇത്തരം സംഘങ്ങള്‍ പിടിക്കപ്പെടുമ്പോള്‍ മൊബൈല്‍ ഫോണും, സിംകാര്‍ഡും നശിപ്പിക്കുകയും പോലീസിന് വിവരങ്ങള്‍ ലഭിക്കാതിരിക്കാനുള്ള എല്ലാ മുന്‍കരുതലുകളും സ്വീകരിക്കുമായിരുന്നു. സിം കടിച്ചു പൊട്ടിച്ചും മൊബൈല്‍ഫോണ്‍ എറിഞ്ഞു കളയാന്‍ ശ്രമിച്ചെങ്കിലും പോലീസിന്റെ കയ്യില്‍ കിട്ടുകയായിരുന്നു.ഫോണില്‍ ഒരു തരത്തിലുള്ള വിവരങ്ങളും ഉണ്ടായിരുന്നില്ല.

ചോദ്യം ചെയ്തതില്‍ നിന്നും സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ നിരവധി കവര്‍ച്ചകളെ പറ്റി പ്രതികള്‍ പോലീസിനോട് സമ്മതിച്ചു.കൂടാതെ ജില്ലയില്‍ നടത്തിയ നിരവധി മോഷണങ്ങള്‍ക്കും കവര്‍ച്ചക്കും തുമ്പുണ്ടായതായും, കൂടുതല്‍ വിവരങ്ങള്‍ ചോദിക്കുന്നതിനായി പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുമെന്നും മെഡിക്കല്‍ കോളേജ് അസി.കമ്മീഷണര്‍ കെ.സുദര്‍ശന്‍ പറഞ്ഞു.

ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഇത്തരം കവര്‍ച്ച നടത്തുന്ന മറ്റൊരു സംഘത്തെ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പും ചേവായൂര്‍ പോലീസും ചേര്‍ന്ന് പിടികൂടിയിരുന്നു.

കൃത്യമായ മേല്‍വിലാസം ഇല്ലാതെ വീടുകളും ക്വാട്ടേഴ്‌സുകളും വാടകക്ക് കൊടുക്കുകയും അവിടങ്ങളില്‍ താമസിക്കുന്നവരെ കുറിച്ച് വ്യക്തമായ രേഖകള്‍ സൂക്ഷിക്കാത്തവര്‍ക്കെതിരെ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് മേധാവി രാജ്പാല്‍ മീണ ഐ പി എസ് പറഞ്ഞു.

അന്വേഷണ സംഘത്തില്‍ സ്‌പെഷ്യല്‍ ആക്ഷന്‍ ഗ്രൂപ്പ് സബ്ബ് ഇന്‍സ്‌പെക്ടര്‍ ഒ.മോഹന്‍ദാസ്,ഹാദില്‍ കുന്നുമ്മല്‍,ശ്രീജിത്ത് പടിയാത്ത്,ഷഹീര്‍ പെരുമണ്ണ,സുമേഷ് ആറോളി,എ.കെ അര്‍ജുന്‍, മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനിലെ സബ്ബ് ഇന്‍സ്‌പെക്ടര്‍മാരായ ആര്‍ റസ്സല്‍ രാജ്, കോയക്കുട്ടി,ശ്രീജയന്‍ പോലീസ് ഓഫീസര്‍ സിനീഷ്
വനിത സിവില്‍ പോലീസ് ഓഫീസര്‍മാരായ എം. റംഷിദ, എന്‍.വീണ,സന്ധ്യ ജോര്‍ജ്ജ്, സൈബര്‍ സെല്ലിലെ രൂപേഷ് നടുവണ്ണൂര്‍ എന്നിവരായിരുന്നു ഉണ്ടായിരുന്നത്.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!