HIGHLIGHTS : പേരാവൂർ: കൊട്ടിയൂർ പീഡനക്കേസിൽ രണ്ടാം പ്രതിയും ഒന്നാം പ്രതി ഫാ.റോബിൻ വടക്കുംചേരിയുടെ സഹായിയുമായിരുന്ന തങ്കമ്മ നെല്ലിയാനി കീഴടങ്ങി. അന്വേഷണോദ്യേ...
പേരാവൂർ: കൊട്ടിയൂർ പീഡനക്കേസിൽ രണ്ടാം പ്രതിയും ഒന്നാം പ്രതി ഫാ.റോബിൻ വടക്കുംചേരിയുടെ സഹായിയുമായിരുന്ന തങ്കമ്മ നെല്ലിയാനി കീഴടങ്ങി. ഓട്ടോറിക്ഷയില്‍ മറ്റൊരാള്‍ക്കൊപ്പമാണ് തങ്കമ്മ കീഴടങ്ങാന്‍ എത്തിയത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പ്രസവിച്ച കേസില്‍ മുഖ്യപ്രതിയായ ഫാ.റോബിന്‍ വടക്കുംചേരിയുടെ പ്രധാന സഹായിയായിരുന്നു കൊട്ടിയൂര്‍ സ്വദേശിനിയായ തങ്കമ്മ.
അന്വേഷണോദ്യോഗസ്ഥനായ പേരാവൂർ സി.െഎ സുനിൽകുമാറിനുമുമ്പാകെയാണ് കീഴടങ്ങിയത്.
ഹൈകോടതിയുടെ നിർേദശ പ്രകാരം കീഴടങ്ങാനുള്ള അവസാനദിവസമായിരുന്നു ഇന്ന്. അതുപ്രകാരമാണ് ഇന്ന് കീഴടങ്ങിയത്. ചോദ്യം ചെയ്യൽ പൂർത്തിയാക്കി വൈദ്യ പരിശോധനയും പൂർത്തിയാക്കി കോടതിയിൽ ഹാജരാക്കും. ഇന്നുതന്നെ ജാമ്യം ലഭിക്കും.
കുഞ്ഞിനെ മാറ്റുന്നതിന് സഹായം നൽകി, സംഭവംമറച്ചു പിടിക്കുന്നതിന് ഗൂഢാലോചന നടത്തി തുടങ്ങിയ കുറ്റങ്ങളാണ് ഇവർക്കെതിരെയുള്ളത്. ഒന്നാം പ്രതിയായ ഫാ.റോബിെൻറ വിശ്വസ്തയും ബാലമന്ദിരത്തിലെ സഹായിയുമാണ് തങ്കമ്മ.
കഴിഞ്ഞ ദിവസം എട്ട്, ഒമ്പത്, 1o പ്രതികളായ ഫാ.തോമസ് ജോസഫ് തേരകവും കന്യാസ്ത്രീകളും പൊലീസിൽ കീഴടങ്ങിയിരുന്നു. ഇതോടെ അഞ്ചു പ്രതികൾ പൊലീസ് പിടിയിലായി.