നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധാവന്റെ രക്ഷിതാക്കളുടെ മൊഴിയെടുത്തു

നടിയെ ആക്രമിച്ച കേസില്‍ കാവ്യാ മാധവന്റെ മാതാപിതാക്കളുടെ മൊഴിയെടുത്തു. സംവിധായകന്‍ ബാലചന്ദ്രകുമാര്‍ സ്ഥിരമായി വിളിച്ച നമ്പര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ അന്വേഷണ സംഘം തേടി. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ സ്ഥിരമായി വിളിച്ചതായി കണ്ടെത്തിയ നമ്പര്‍ താന്‍ ഉപയോഗിച്ചിരുന്നതല്ലെന്ന കാവ്യ മാധവന്റെ വാദം നുണയാണെന്ന് ക്രൈംബ്രാഞ്ച് നേരത്തെ ഹൈക്കോടതിയെ അറിയിച്ചിരുന്നു. തുടരന്വേഷണത്തിന് സമയം നീട്ടി നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ അപേക്ഷയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. മൊബൈല്‍ സേവന ദാതാക്കളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് കാവ്യയുടെ അമ്മ ശ്യാമളയുടെ പേരിലാണ് ഈ നമ്പറിലുള്ള സിം കാര്‍ഡ.്

ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തില്‍ കാവ്യാ മാധവന്റെ അച്ഛന്‍ മാധവന്‍, അമ്മ ശ്യാമള എന്നിവരെയും ദിലീപിന്റെ സഹോദരി സബിതയെയും ആലുവയിലെ ദിലീപിന്റെ വീടായ പത്മ സരോവരത്തില്‍വെച്ചാണ് ചോദ്യം ചെയ്തത്.

കേസ് അന്വേഷണം നടക്കുന്ന കാലയളവില്‍ കാവ്യാമാധവന്‍ നടത്തിയ ചില സാമ്പത്തിക ഇടപാടുകളെക്കുറിച്ചുള്ള വിവരങ്ങളാണ് കാവ്യയുടെ അച്ഛന്‍ മാധവനില്‍ നിന്ന് ചോദിച്ചറിഞ്ഞത്. അകൗണ്ട് ഇടപാടുകള്‍ നടത്തിയത് പിതാവിന്റെ സഹായത്തോടെയാണെന്ന് നേരത്തെ കണ്ടെത്തിയിരിന്നു.

അമ്മയുടെ പേരില നമ്പര്‍ താന്‍ ഉപയോഗിച്ചതല്ലെന്നാണ് കാവ്യ ചോദ്യം ചെയ്യലില്‍ പറഞ്ഞത്. എന്നാല്‍, ദിലീപുമായുള്ള വിവാഹത്തിന് മുമ്പ് ഈ നമ്പര്‍ ഉപയോഗിച്ചാണ് കാവ്യ ദിലീപിനെ വിളിച്ചിരുന്നതെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രി രജിസ്റ്ററിലുള്ള വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഈ നമ്പര്‍ കാവ്യയുടേതാണെന്നുള്ള തെളിവും ക്രൈംബ്രാഞ്ചിന് ലഭിച്ചിരുന്നു.

 

Share news
error: Content is protected !!
Scroll to Top