മ്യാന്‍മര്‍ ഭൂചലനത്തില്‍ മരണം100 കടന്നു

മ്യാന്‍മറിലെ അതിശക്തമായ ഭൂചലനത്തില്‍ 167-ഓളം പേര്‍ മരിച്ചതായി സ്ഥിരീകരണം. 370 ലധികം പേര്‍ക്ക് പരിക്കേറ്റു. നിരവധി പേരെ കാണാതായി. തകര്‍ന്നുവീണ കെട്ടിടങ്ങള്‍ക്കിടയില്‍ ഇപ്പോഴും ആളുകള്‍ കുടുങ്ങികിടക്കുകയാണ്. ഇവര്‍ക്കായുള്ള രക്ഷാപ്രവര്‍ത്തനം തുടരുന്നു. ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ തായ്ലന്‍ഡിലെ ഇന്ത്യന്‍ എംബസി ഹെല്‍പ്പ് ലൈന്‍ തുറന്നിട്ടുണ്ട്. മ്യാന്‍മറിലും,ബാങ്കോക്കിലും ഭരണത്തിലുള്ള സൈന്യം ദുരന്തകാല അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചു.

ഇന്ന് ഉച്ചയ്ക്ക് 12.50 ഓടെ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് മ്യാന്‍മറിലുണ്ടായത്. മോണിവ നഗരത്തിന് ഏകദേശം 50 കിലോമീറ്റര്‍ കിഴക്കായി മധ്യ മ്യാന്‍മറിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് പുറത്തുവന്ന റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങളും പാലങ്ങളും തകര്‍ന്നു. മ്യാന്‍മറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെ പൂര്‍ണമായും തകര്‍ന്നെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.

മ്യാന്‍മറിലും തായ്‌ലന്‍ഡിലുമുണ്ടായ ശക്തമായ ഭൂചലനത്തിലും നാശ നഷ്ടങ്ങളിലും പ്രധാന മന്ത്രി നരേന്ദ്രമോദി ആശങ്ക രേഖപ്പെടുത്തി. എല്ലാവരുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നെന്നും സാധ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യാന്‍ ഇന്ത്യ തയ്യാറാണെന്നും പ്രധാന മന്ത്രി എക്‌സിലൂടെ അറിയിച്ചു.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
error: Content is protected !!
Scroll to Top