Section

malabari-logo-mobile

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നിര്‍ബന്ധിതമാക്കുന്നു

HIGHLIGHTS : ജയ്‌പൂര്‍: പെണ്‍ഭ്രൂണഹത്യയ്‌ക്കെതിരെ ഇതുവരെ സ്വീകരിച്ചുവന്ന നയത്തില്‍ നിന്നും സര്‍ക്കാര്‍ പൂര്‍ണമായും പിന്‍തിരിയുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര...

Maneka-Gandhi-27022015ജയ്‌പൂര്‍: പെണ്‍ഭ്രൂണഹത്യയ്‌ക്കെതിരെ ഇതുവരെ സ്വീകരിച്ചുവന്ന നയത്തില്‍ നിന്നും സര്‍ക്കാര്‍ പൂര്‍ണമായും പിന്‍തിരിയുന്നു. ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗ നിര്‍ണയം നിരോധിക്കുന്ന രണ്ട്‌ ദശാബ്ദക്കാലം പഴക്കമുള്ള നിയമം നീക്കം ചെയ്യുന്ന കാര്യം സര്‍ക്കാര്‍ പരിഗണനയിലണെന്ന്‌ കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി മനേക ഗാന്ധി പറഞ്ഞു. ലിംഗ നിര്‍ബന്ധിതമാക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

ഭ്രൂണഹത്യയ്‌ക്ക്‌ ആരോഗ്യപ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുക്കുന്നതിന്‌ പകരം അതിനുള്ള ശ്രമങ്ങള്‍ നടത്തുന്നവരെ എളുപ്പത്തില്‍ കണ്ടെത്താന്‍ ഇതുവഴി സാധിക്കുമെന്ന്‌ വനിതാ ശിശുക്ഷേമ മന്ത്രാലയത്തിലെ ആദ്യ മന്ത്രികൂടിയായ മനേകാ ഗാന്ധി പറഞ്ഞു.

sameeksha-malabarinews

ഭ്രൂണത്തിന്റെ ലിംഗം രജിസ്റ്റര്‍ ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഒരു സര്‍ട്ടിഫിക്കറ്റ്‌ നേടിയിരിക്കണം. പ്രസവം അലസിപ്പിക്കുന്നവര്‍ അതിനുള്ള കാരണവും വ്യക്തമാക്കണം. ഇത്‌ ആശുപത്രികളില്‍ നിന്നുള്ള പ്രസവത്തെ പ്രോത്സാഹിപ്പിക്കുമെന്നും ശിശുക്കള്‍ക്ക്‌ ഏറെ ഭീഷണിയുണ്ടാകുന്ന വീടുകളില്‍ നിന്നുള്ള പ്രസവ രീതിയെ ഇല്ലാതാക്കുമെന്നും മനേകാ ഗാന്ധി പറഞ്ഞു.

അതെസമയം ലിംഗനിര്‍ണയ നിരോധനം നിലനില്‍ക്കുമ്പോഴും ചിലര്‍ അവരുടെ സ്വാധീനം ഉപയോഗിച്ച്‌ ലിംഗനിര്‍ണയം നടത്തുന്നുണ്ടെന്നും ഗര്‍ഭം അലസിപ്പിക്കുന്നുണ്ടെന്നും അത്‌ ചെയ്‌തുകൊടുത്ത ഡോക്ടര്‍മാര്‍ക്കും നേഴ്‌സുമാര്‍ക്കും എതിരെ നടപടികളെടുക്കേണ്ടിവരുന്ന സംഭവങ്ങളുണ്ടെന്നും ഇത്തരത്തില്‍ ജയിലുകളില്‍ ആളുകളുടെ എണ്ണം കൂട്ടിയിട്ട്‌ കാര്യമൊന്നുമില്ലെന്നും മനേകാ ഗാന്ധി പറഞ്ഞു.

 

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!