
ന്യൂഡൽഹി: എല്ലാ ശനിയാഴ്ചയും അവധി വേണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാർ നടത്തുന്ന അഖിലേന്ത്യ പണിമുടക്ക് ഇന്ന്. പൊതുമേഖലാ ബാങ്കുകളുടെ പ്രവർത്തനം ഇന്ന് തടസ്സപ്പെട്ടേക്കും. പ്രവൃത്തിദിനം അഞ്ചു ദിവസമാക്കണം എന്നാവശ്യപ്പെട്ട് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് (യുഎഫ്‌ബിയു) ആണ് പണിമുടക്കിന് ആഹ്വനം ചെയ്തിരിക്കുന്നത്.
ജീവനക്കാരുടെ ഒൻപതു സംഘടനകളുടെ കൂട്ടായ്മയാണ് യുഎഫ്ബിയു. ജനുവരി 23ന് ലേബർ കമ്മിഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതിനെ തുടർന്നാണ് ഇന്ന് ജുനവരി 27, ചൊവ്വാഴ്ച പണിമുടക്ക് പ്രഖ്യാപിച്ചത്. വിശദമായ ചർച്ച നടന്നെങ്കിലും തങ്ങളുയർത്തിയ ആവശ്യത്തെക്കുറിച്ച് ഉറപ്പ് ലഭിച്ചില്ലെന്ന് അധികൃതർ അറിയിച്ചു. അതുകൊണ്ടാണ് സമരമെന്നും അവർ വ്യക്തമാക്കി. തങ്ങളുടെ യഥാർഥ ആവശ്യത്തോട് സർക്കാർ പ്രതികരിക്കാത്തത് നിർഭാഗ്യകരമാണെന്നും അധികൃതർ അറിയിച്ചു.
നിലവിൽ രാജ്യത്ത് രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ച ബാങ്ക് ജീവനക്കാർക്ക് അവധിയാണ്. ഇത് എല്ലാ ശനിയാഴ്ചയും ആക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഇതിനായി ദിവസവും 40 മിനിറ്റ് അധികം ജോലി ചെയ്യാമെന്നും സംഘടനകൾ അറിയിച്ചിരുന്നു. ഇതിൽ തീരുമാനം ആകാതെ വന്നതോടെയാണ് സമരം പ്രഖ്യാപിച്ചത്.
തുടർച്ചയായ നാലാം ദിനമാണ് ബാങ്ക് അടഞ്ഞ് കിടക്കുന്നത്. ജനുവരി 24 ന് നാലാം ശനിയും 25 ന് ഞായറാഴ്ചയും 26 ന് റിപ്പബ്ലിക് ദിനവും കാരണം അവധിയായിരുന്നു. ഇന്നത്തെ പണിമുടക്കും ചേർത്ത് 4 ദിവസം ബാങ്കുകൾ അടഞ്ഞു കിടക്കും.
നിലവിൽ രണ്ടാമത്തേയും നാലാമത്തേയും ശനിയാഴ്ചകൾ ബാങ്ക് ജീവനക്കാർക്ക് അവധിയാണ്. എല്ലാ ശനി, ഞായർ ദിവസങ്ങളിലും അവധി നൽകണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ഏറെനാളായിട്ടും ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാലാണ് പണിമുടക്കിലേക്ക് പോകേണ്ടിവന്നതെന്ന് യൂണിയൻ നേതൃത്വം പറയുന്നു. അതേസമയം സ്വകാര്യ ബാങ്കുകളുടെ പ്രവർത്തനങ്ങളെ ബാധിക്കില്ല.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു





