പതിനാറുകാരിയെ പീഡിപ്പിച്ചു; പ്രതിക്ക് 87 വര്‍ഷം കഠിനതടവ്

മലപ്പുറം : പതിനാറുകാരിയെ വീട്ടില്‍ അതി ക്രമിച്ചുകയറി പലതവണ ലൈം ഗിക പീഡനത്തിനിരയാക്കിയ പ്രതിക്ക് 87 വര്‍ഷം കഠിനതടവും 4.60 ലക്ഷം രൂപ പിഴയും ശിക്ഷ. മഞ്ചേരി പുല്ലഞ്ചേരി കുളിയോ ടന്‍ വീട്ടില്‍ ഉനൈസി (29)നെയാ ണ് മഞ്ചേരി പ്രത്യേക പോക്ലോ കോടതി ജഡ്ജി എ എം അഷറ ഫ് ശിക്ഷിച്ചത്. പിഴയടച്ചില്ലെ ങ്കില്‍ എട്ടുമാസം അധികതടവും അനുഭവിക്കണം.

പോക്‌സോ നിയ മപ്രകാരം 40 വര്‍ഷവും വിവിധ ഐപിസി വകുപ്പുകള്‍പ്രകാരം 47 വര്‍ഷവുമാണ് കഠിനതടവ്. പിഴത്തുക അതിജീവിതയ്ക്ക് നല്‍ കണം. വിക്ടിം കോമ്പന്‍സേ ഷന്‍ സ്‌കീം പ്രകാരം കൂടുതല്‍ നഷ്ടപരിഹാരം നല്‍കാന്‍ ജി ല്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി യോടും നിര്‍ദേശിച്ചു. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റും.

2020 മെയ് മുതല്‍ 2022 ഡിസം ബര്‍വരെ പെണ്‍കുട്ടി യും കുടും ബവും താമ സിക്കുന്ന വീട്ടില്‍ പല തവണ അതിക്രമിച്ചുകയറി പി ഡിപ്പിച്ചെന്നാണ് കേസ്. സംഭവം പുറത്തുപറഞ്ഞാല്‍ നഗ്‌നചിത്ര ങ്ങള്‍ പ്രചരിപ്പിക്കുമെന്നും ഭീഷ ണിപ്പെടുത്തി.

മഞ്ചേരി പൊലി സ് ഇന്‍സ്‌പെക്ടറായിരുന്ന റിയാ സ് ചാക്കീരിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. എഎസ്‌ഐ സജീ വും അന്വേഷണത്തില്‍ ഒപ്പമു ണ്ടായിരുന്നു. പ്രോസിക്യുഷനാ യി സ്‌പെഷ്യല്‍ പബ്ലിക് പ്രോസി ക്യൂട്ടര്‍ അഡ്വ. എ സോമസുന്ദ രന്‍ ഹാജരായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യു 

Share news
error: Content is protected !!
Scroll to Top