ട്രെയിനില്‍ ശീതളപാനീയം അധിക വിലക്ക് വിറ്റതിന് 10ലക്ഷം രൂപ പിഴ

ദില്ലി: ശീതള പാനിയം അധിക വിലക്ക് വിറ്റ കേസില്‍ ഇന്‍ഡ്യന്‍ റെയില്‍വെ കാറ്ററിങ്ങ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍(ഐആര്‍ സിടിസി) ക്ക് കോടതി 10 ലക്ഷം രൂപ പിഴ വിധിച്ചു. ഡല്‍ഹി സ്വദേശികളായ സച്ചിന്‍ ധിമന്‍, ശരണ്യ എന്നിവര്‍ വെവ്വേറെ നല്‍കിയ പരാതിയില്‍ ഡല്‍ഹി ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കൊടതിയാണ് 5 ലക്ഷം രൂപ പിഴ ഒടുക്കാന്‍ വിധിച്ചത്. ഡല്‍ഹി സംസ്ഥാന ലീഗല്‍ സര്‍വ്വീസ് അതോറിറ്റിയിലാണ് പിഴത്തുക ഒടുക്കെണ്ടത്. അന്യായക്കാര്‍ക്ക് 10,000 രൂപ വീതം നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു.

 

തങ്ങള്‍ ഐആര്‍സിടിസിയുടെ ഔട്ട്‌ലൈറ്റില്‍നിന്ന് ശീതളപാനീയമായ ‘മാസ’ വാങ്ങിയപ്പോള്‍ കുപ്പി ഒന്നിന് പരമാവധി ചില്ലറ വില്‍പ്പന വില (എംആര്‍പി) 12 രൂപക്ക് പകരം 15 രൂപ വാങ്ങി എന്നായിരുന്നു പരാതി.

കോടതിയില്‍ ഐആര്‍സിടിസിയെ പ്രതിനിധീകരിച്ച് ആരും ഹാജരായിരുന്നില്ല.

Share news
error: Content is protected !!
Scroll to Top