കുട്ടികളുടെ അശ്ലീല വിഡിയോകള്‍ കണ്ടു; യെമന്‍ സ്വദേശിക്ക് കോടതി പിരിയുന്നത് വരെ തടവ്

HIGHLIGHTS : Yemeni man sentenced to prison for watching child pornography

cite

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ മൊബൈല്‍ ഫോണിലൂടെ കണ്ട കേസില്‍ യമന്‍ സ്വദേശി അബ്ദുള്ള അലി അബ്ദോ അല്‍ ഹദാദിനെ കോടതി പിരിയുന്നതു വരെ വെറും തടവും പതിനായിരം രൂപ പിഴക്കും തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ആര്‍ രേഖ ശിക്ഷിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും കാണുന്നത് നിരോധിച്ചിട്ടുള്ളതാണ്.

നിരോധിച്ച ഇത്തരം വീഡിയോകള്‍ 2020 ഡിസംബര്‍ 27ന് ഉച്ചയ്ക്ക് പ്രതി കണ്ടതായി സൈബര്‍ സെല്ലില്‍ വിവരം ലഭിച്ചു. തുടര്‍ന്ന് വഞ്ചിയൂര്‍ പൊലീസ് പ്രതി ജോലി ചെയ്തിരുന്ന ഈഞ്ചയ്ക്കലെ റെസ്റ്റോറന്റില്‍ എത്തി മൊബൈല്‍ പരിശോധിച്ചു. എന്നാല്‍, മൊബൈല്‍ പരിശോധിച്ചപ്പോള്‍ കൊച്ചുകുട്ടികളുടെ അശ്ലീല വീഡിയോകള്‍ പൊലീസിന് കണ്ടെത്താനായില്ല. അതിനാല്‍ കേസ് എഴുതിതള്ളി.

പിന്നാലെ ശാസ്ത്രീയ പരിശോധനയ്ക്കായി ഫോണ്‍ ഫോറന്‍സിക് ലബോറട്ടറിയില്‍ പൊലീസ് അയച്ചു. ശാസ്ത്രീയ പരിശോധനയില്‍ പ്രതി ഫോണില്‍ കണ്ട വീഡിയോകള്‍ വീണ്ടെടുത്തപ്പോള്‍ അതില്‍ കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കണ്ടതായി തെളിഞ്ഞു. ശാസ്ത്രീയ പരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ പൊലീസ് വീണ്ടും കേസ് എടുക്കുകയായിരുന്നു. വീഡിയോകളില്‍ കാണുന്ന കുട്ടികളെ കണ്ടെത്താനാകത്തത്തിനാല്‍ ഇവരുടെ പ്രായം തെളിയിക്കാന്‍ പറ്റാറില്ല.

അതിനാല്‍ ഇത്തരം കേസുകള്‍ ശിക്ഷിക്കാറില്ല. എന്നാല്‍ കുട്ടികള്‍ പ്രായപൂര്‍ത്തിയായിട്ടില്ല എന്ന് പ്രോസിക്യൂഷന്‍ ശാസ്ത്രീയമായി തെളിയിച്ചതിനാലാണ് ശിക്ഷിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ആര്‍എസ് വിജയ് മോഹന്‍ ഹാജരായി. ഒമ്പത് സാക്ഷികളെ വിസ്തരിച്ചു. പതിനഞ്ച് രേഖകളും രണ്ട് തോണ്ടി മുതലുകളും ഹാജരാക്കി.വഞ്ചിയൂര്‍ പൊലീസ് ഉദ്യോഗസ്ഥരായ എസ്.ഉമേഷ്,വി.വി.ദീപിന്‍ ഹാജരായി.

മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍
ലിങ്കില്‍ ക്ലിക്ക് ചെയ്യു
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!