
തിരുവനന്തപുരം: കേരളത്തിൽഎസ്എസ്എല്‍സി പരീക്ഷാ ഫലംമെയ് 15ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. എസ്എസ്എല്‍സി ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ തന്നെ പുനര്‍മൂല്യനിര്‍ണയത്തിനുള്ള അപേക്ഷകള്‍ സ്വീകരിക്കും. മെയ് അവസാനത്തോടുകൂടി അതിന്റെ ഫലവും പ്രസിദ്ധീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ഫലപ്രഖ്യാപനം കഴിഞ്ഞാലുടന്‍ തന്നെ എസ്എസ്എല്‍സി സര്‍ട്ടിഫിക്കറ്റുകളുടെ വിതരണവും ആരംഭിക്കുന്നതാണ്.
ഹയര്‍ സെക്കണ്ടറി പരീക്ഷയുടെ ഫലം മെയ് 22ന് പ്രഖ്യാപിക്കും. രണ്ടാം വര്‍ഷ ഇംപ്രൂവ്മെന്റ് ഫലം മെയ് 8 നും ഒന്നാം വര്‍ഷ പരീക്ഷാ ഫലം ജൂണ്‍ 10 നും പ്രഖ്യാപിക്കും.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ 5 മുതല്‍ 9 വരെ ക്ലാസ്സുകളിലെ കുട്ടികളില്‍ വാര്‍ഷിക പരീക്ഷയ്ക്ക് മിനിമം മാര്‍ക്ക് ലഭിക്കാത്ത കുട്ടികള്‍ക്കുളള പഠന പിന്തുണ പരിപാടി ഏപ്രില്‍ 20ന് ആരംഭിച്ച് 27ന് പൂര്‍ത്തിയാക്കിയിട്ടുണ്ട്. വളരെ ഉയര്‍ന്ന അന്തരീക്ഷ താപനില ഉള്ളതിനാല്‍ പഠന പിന്തുണാ ക്ലാസ്സുകള്‍ രാവിലെ 7.30 മുതല്‍ 10.30 വരെയാണ് പരിമിതപ്പെടുത്തിയിരുന്നത്. ഈ സമയത്ത് എല്ലാവിധ സുരക്ഷാ മുന്‍കരുതലുകളും ഉറപ്പാക്കിയാണ് ക്ലാസ്സുകള്‍ നടത്തിയിരുന്നത്.
ഉഷ്ണതരംഗ മുന്നറിയിപ്പ് നിലനില്‍ക്കുന്ന ജില്ലകളായ പാലക്കാട്, കൊല്ലം എന്നീ ജില്ലകളില്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളാണ് നല്‍കിയത്. പഠന പിന്തുണയുടെ അടിസ്ഥാനത്തിലുളള പുനര്‍ മൂല്യനിര്‍ണ്ണയം ഏപ്രില്‍ 28, 29, 30 തീയതികളില്‍ നടത്തും. മെയ് 2-ന് പ്രമോഷന്‍ ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നതാണെന്നും മന്ത്രി അറിയിച്ചു.
മലബാറി ന്യൂസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാവാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യു




