കേന്ദ്ര ബജറ്റ്;രാജ്യത്തുടനീളമുള്ള ഒരു കോടി കര്‍ഷകരെ ഉള്‍പ്പെടുത്തി ജൈവകൃഷി തുടങ്ങും

ദില്ലി:നിര്‍മ്മല സീതാരാമന്റെ ഏഴാം ബജറ്റ് അവതരണം തുടങ്ങി. മൂന്നാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റാണ് കേന്ദ്ര ധനകാര്യ മന്ത്രി ഇന്ന് അവതരിപ്പിക്കുന്നത്. ഇടക്കാല ബജറ്റില്‍ നിശ്ചയിച്ചിട്ടുള്ള എല്ലാവര്‍ക്കും വിപുലമായ അവസരങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള ഒമ്പത് മുന്‍ഗണനകളാണ് ബജറ്റ് വിഭാവനം ചെയ്യുന്നതെന്ന് നിര്‍മ്മല സീതാരാമന്‍ പറഞ്ഞു. കൃഷി, തൊഴില്‍, നൈപുണ്യത്തില്‍ ഉല്‍പ്പാദനക്ഷമതയും പ്രതിരോധശേഷിയും, മനുഷ്യവിഭവശേഷി വികസനവും സാമൂഹിക നീതിയും, ഉല്‍പ്പാദനവും സേവനങ്ങളും, നഗരവികസനം, അടിയന്തര സുരക്ഷ, അടിസ്ഥാന സൗകര്യങ്ങള്‍, നവീകരണ ഗവേഷണ-വികസനം, അടുത്ത തലമുറ പരിഷ്‌കാരങ്ങള്‍ എന്നിവയാണ് ഒന്‍പത് മുന്‍ഗണനകളായി ധനകാര്യ മന്ത്രി ചൂണ്ടിക്കാണിച്ചത്.

അത്യുല്‍പ്പാദന ശേഷിയുള്ള 32 ഇനത്തില്‍പ്പെട്ട 109 പുതിയ ഫീല്‍ഡ്, ഹോര്‍ട്ടികള്‍ച്ചറല്‍ വിളകള്‍ കര്‍ഷകര്‍ക്കായി പുറത്തിറക്കുമെന്ന് നിര്‍മ്മല സീതാരാമന്‍. ”കാര്‍ഷിക ഗവേഷണത്തെ മാറ്റിമറിച്ചുകൊണ്ട്, ഉല്‍പ്പാദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിലും കാലാവസ്ഥയെ പ്രതിരോധിക്കുന്ന ഇനങ്ങള്‍ വികസിപ്പിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് നിര്‍മ്മല സീതാരാമന്‍.

അടുത്ത രണ്ട് വര്‍ഷത്തിനുള്ളില്‍ രാജ്യത്തുടനീളമുള്ള ഒരു കോടി കര്‍ഷകരെ ഉള്‍പ്പെടുത്തിയുള്ള ജൈവകൃഷിക്ക് തുടക്കമിടുമെന്ന് ധനകാര്യമന്ത്രി വ്യക്തമാക്കി.

ആവശ്യാനുസരണം 10,000 ബയോ ഇന്‍പുട്ട് റിസോഴ്സ് സെന്ററുകള്‍ സ്ഥാപിക്കുമെന്നും ധനകാര്യ മന്ത്രി.

യുവാക്കള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള വിദ്യാഭ്യാസ വിദ്യാഭ്യാസ വായ്പ പരിധി 10 ലക്ഷം രൂപയായി ഉയര്‍ത്തി.

റോഡ് കണക്ടിവിറ്റി പദ്ധതികളുടെ വികസനത്തിന് സഹായം

ബിഹാറില്‍ പുതിയ വിമാനത്താവളം, മെഡിക്കല്‍ കോളേജുകള്‍, കായിക അടിസ്ഥാന സൗകര്യങ്ങള്‍ ബിഹാറില്‍ നിര്‍മിക്കും.

ആന്ധ്രാ പ്രദേശിന് പ്രത്യേക പാക്കേജ് പ്രഖ്യാപിച്ചു.

പിഎം ആവാസ് യോജനയിലൂടെ 3 കോടി അധികം വീടുകള്‍ കൂടി നിര്‍മിക്കും.

ഇന്ത്യ പോസ്റ്റ് പേയ്‌മെന്റ് ബാങ്കിന്റെ 100ലധികം ബ്രാഞ്ചുകള്‍ വടക്കുകിഴക്കന്‍ മേഖലയില്‍ സ്ഥാപിക്കും.

മുദ്രാ ലോണ്‍ പരിധി 10 ലക്ഷത്തില്‍നിന്ന് 20 ലക്ഷമായി ഉയര്‍ത്തി.

100 നഗരങ്ങളില്‍ കുടിവെള്ള ശൗചാലയം നിര്‍മ്മിക്കും

നഗരങ്ങളെ ഗ്രോത്ത് ഹബ്ബുകളാക്കി വികസിപ്പിക്കും.

100 നഗരങ്ങളില്‍ പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ വ്യവസായ പാര്‍ക്ക്. നാഷണല്‍ ഇന്‍ഡസ്ട്രിയല്‍ കോറിഡോര്‍ ഡെവലപ്‌മെന്റ് പ്രോഗ്രാമിന്റെ ഭാഗമായി 12 വ്യവസായ പാര്‍ക്കുകള്‍ക്ക് അംഗീകാരം നല്‍കും.

അടുത്ത അഞ്ച് വര്‍ഷം 500 ഉന്നത കമ്പനികളില്‍ ഒരു കോടി യുവാക്കള്‍ക്ക് ഇന്റേണ്‍ഷിപ്പ് അവസരം നല്‍കാന്‍ പദ്ധതി.

കരകൗശലക്കാരുടെ ഉത്പന്നങ്ങള്‍ അന്താരാഷ്ട്ര വിപണിയില്‍ വില്‍പന നടത്താനായി പൊതു, സ്വകാര്യ പങ്കാളിത്തത്തോടെ ഇ കൊമേഴ്‌സ് കയറ്റുമതി ഹബ്ബുകള്‍ സ്ഥാപിക്കും.

മൊബൈല്‍ ഫോണ്‍ ചാര്‍ജറുകളുടെ വില കുറയും,മൊബൈല്‍ ഫോണ്‍ ഇറക്കുമതി തീരുവ കുറയ്ക്കും

കാന്‍സര്‍ മരുന്നുകളുടെവില കുറയും

കര്‍ഷകര്‍ക്കുള്ള ധനസഹായം 6000രൂപയായി തുടരും

പ്ലാസ്റ്റികിന്റെ കസ്റ്റംസ് ഡ്യൂട്ടികൂട്ടി

സ്വര്‍ണം വെള്ളി വില കുറയും

Share news
error: Content is protected !!
Scroll to Top