നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കല്‍ അവസാന തിയ്യതി നാളെ :പരപ്പനങ്ങാടിയില്‍ ലഭിച്ചത് എട്ടെണ്ണം മാത്രം

പരപ്പനങ്ങാടി :വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപട്ടിക സമര്‍പ്പിക്കാനുള്ള അവസാനസമയം മണിക്കുറുകള്‍ മാത്രമായിരിക്കെ 45 ഡിവിഷനുകളുള്ള പരപ്പനങ്ങാടിയില്‍ ലഭിച്ചത് വെറും എട്ട് പത്രിക മാത്രം. ആറു പുരുഷന്‍മാരും രണ്ട് സ്ത്രീകളും മാത്രമാണ് ഇതുവരെ പത്രിക നല്‍കിയത്. ബുധനാഴ്ച വൈീക്ട്ട 3 മണിയാണ് പത്രികസമര്‍പ്പണത്തിനുള്ള അവസാന സമയം.

യുഡിഎഫും ജനകീയ വികസനമുന്നണിയും നേര്‍ക്കുനേര്‍ മത്സരിക്കുന്ന പരപ്പനങ്ങാടിയല്‍ ഇരുമുന്നണികളും സ്ഥാനാര്‍ഥികളെ കണ്ടെത്തിക്കഴിഞ്ഞു. ചില പ്രദേശിക തര്‍ക്കങ്ങള്‍ പലയിടത്തും അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്ങിലും നാളത്തോടെ സ്ഥാനാര്‍ത്ഥി പട്ടിക വ്യക്തമാകും. ഇതിനു പുറമെ ബിജെപിയും എസ്ഡിപിഐയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ ഇത്തവണ 12 മുനിസപ്പാലിറ്റികളാണുള്ളത്. ഇതില്‍ മലപ്പുറത്താണ് എറ്റവും കൂടുതല്‍ പത്രിക ലഭിച്ചിട്ടുള്ളത് മലപ്പുറത്ത് ഇതുവരെ 124 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചുകഴിഞ്ഞു. തൊട്ടുപിന്നില്‍ പെരിന്തല്‍മണ്ണയാണ്. 111 പേരാണ് ഇവിരടെ പട്ടിക സമര്‍പ്പിച്ചത്. തിരൂരില്‍ 108 പേര്‍ പട്ടിക സമര്‍പ്പിച്ചു. താനൂരിലാണ് ഏറ്റവും കുറവ് വെറും മൂന്ന് പേരാണ് ഇവിടെ പട്ടിക സമര്‍പ്പിച്ചത്.

Share news

പരപ്പനങ്ങാടി :വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശപട്ടിക സമര്‍പ്പിക്കാനുള്ള അവസാനസമയം മണിക്കുറുകള്‍ മാത്രമായിരിക്കെ 45 ഡിവിഷനുകളുള്ള പരപ്പനങ്ങാടിയില്‍ ലഭിച്ചത് വെറും എട്ട് പത്രിക മാത്രം. ആറു പുരുഷന്‍മാരും രണ്ട് സ്ത്രീകളും മാത്രമാണ് ഇതുവരെ പത്രിക നല്‍കിയത്. ബുധനാഴ്ച വൈീക്ട്ട 3 മണിയാണ് പത്രികസമര്‍പ്പണത്തിനുള്ള അവസാന സമയം.

യുഡിഎഫും ജനകീയ വികസനമുന്നണിയും നേര്‍ക്കുനേര്‍ മത്സരിക്കുന്ന പരപ്പനങ്ങാടിയല്‍ ഇരുമുന്നണികളും സ്ഥാനാര്‍ഥികളെ കണ്ടെത്തിക്കഴിഞ്ഞു. ചില പ്രദേശിക തര്‍ക്കങ്ങള്‍ പലയിടത്തും അസ്വാരസ്യങ്ങള്‍ ഉണ്ടാക്കുന്നുണ്ടെങ്ങിലും നാളത്തോടെ സ്ഥാനാര്‍ത്ഥി പട്ടിക വ്യക്തമാകും. ഇതിനു പുറമെ ബിജെപിയും എസ്ഡിപിഐയും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്.

മലപ്പുറം ജില്ലയില്‍ ഇത്തവണ 12 മുനിസപ്പാലിറ്റികളാണുള്ളത്. ഇതില്‍ മലപ്പുറത്താണ് എറ്റവും കൂടുതല്‍ പത്രിക ലഭിച്ചിട്ടുള്ളത് മലപ്പുറത്ത് ഇതുവരെ 124 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചുകഴിഞ്ഞു. തൊട്ടുപിന്നില്‍ പെരിന്തല്‍മണ്ണയാണ്. 111 പേരാണ് ഇവിരടെ പട്ടിക സമര്‍പ്പിച്ചത്. തിരൂരില്‍ 108 പേര്‍ പട്ടിക സമര്‍പ്പിച്ചു. താനൂരിലാണ് ഏറ്റവും കുറവ് വെറും മൂന്ന് പേരാണ് ഇവിടെ പട്ടിക സമര്‍പ്പിച്ചത്.

Share news
error: Content is protected !!
Scroll to Top