Section

malabari-logo-mobile

കൂടംകുളത്ത് ലാത്തിചാര്‍ജ്ജും കണ്ണീര്‍വാതക പ്രയോഗവും

HIGHLIGHTS : കൂടംകുളം : കൂടംകുളം ആണവനിലയത്തിനെതിരെ ഗ്രാമവാസികളും പരിസരവാസികളും ചേര്‍ന്ന് നടത്തുന്ന സമരത്തിനു നേരെ പോലീസ് ലാത്തിചാര്‍ജ്ജും കണ്ണീര്‍

കൂടംകുളം : കൂടംകുളം ആണവനിലയത്തിനെതിരെ ഗ്രാമവാസികളും പരിസരവാസികളും ചേര്‍ന്ന് നടത്തുന്ന സമരത്തിനു നേരെ പോലീസ് ലാത്തിചാര്‍ജ്ജും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. പീപ്പിള്‍സ് മൂവ്‌മെന്റ് എഗെയന്‍സ്റ്റ് ന്യൂക്ലിയര്‍ എനര്‍ജിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച്.

ഇന്നലെ പ്രതിഷേധ സമരക്കാര്‍ കടല്‍തീരം വഴിയാണ് ആണവനിലയത്തിനടുത്തേക്ക് മാര്‍ച്ചുചെയ്തത്.

sameeksha-malabarinews

സമരക്കാരെ 2000ത്തോളം വരുന്ന ദ്രുതകര്‍മസേന ആണവനിലയത്തിന് ഒന്നരകിലോമീറ്റര്‍ അകലെവെച്ചാണ് തടഞ്ഞത്. ഇന്ന് നാലായിരം പേരാണ് സമരത്തില്‍ പങ്കെടുക്കുന്നത്. ഇതിനിടെ പോലീസ് സമരക്കാര്‍ക്കുനേരെ കണ്ണീര്‍വാതകം പ്രയോഗിച്ചതോടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള സമരക്കാരില്‍ പലരും കടലിലേക്ക് ചാടിയിരിക്കുകയാണ്. പോലീസും സമരക്കാരും തമ്മിലുണ്ടായ സംഘഷത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സമരക്കാര്‍ പിരിഞ്ഞ് പോകണമെന്ന പോലീസിന്റെ ആവശ്യം അംഗീകരിക്കാന്‍ സമരക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല മുഖ്യമന്ത്രി ജയലളിത പ്രശ്‌നത്തില്‍ ഇടപെടണമെന്ന ഉറച്ച നിലപാടിലാണവര്‍.
ആണവനിലയ പദ്ധതി പിന്‍വലിക്കുന്നതുവരെ സമരവു മായി മുന്നോട്ടുപോകുമെന്ന് സമരസമിതി നേതാക്കള്‍ വ്യക്തമാക്കി.

മദ്രാസ്‌ഹൈക്കോടതി കൂടംകുളം ആണവനിലയത്തിന് അനുമതി നല്‍കിയതോടെയാണ് കൂടംകുളം ആണവനിലയത്തില്‍ ഇന്ധനം നിര്‍മിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. എന്നാല്‍ ഹൈക്കോടതിയുടെ ഈ വിധിക്കെതിരെ സുംപ്രീംകോടതിയെ സമീപിക്കാനിരിക്കുകയാണ് നാട്ടുകാര്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!