Section

malabari-logo-mobile

ഇന്‍ഫോസിസ് കാമ്പസില്‍ എന്‍ജിനിയറായ കോഴിക്കോട് സ്വദേശിനി കൊല്ലപ്പെട്ട നിലയില്‍

HIGHLIGHTS : പൂണെ: കോഴിക്കോട് സ്വദേശിനിയായ സോഫ്റ്റ് വെയര്‍ എന്‍ജിനിയറെ പുണെയിലെ ഇന്‍ഫോസിസ് കാമ്പസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുന്ദമംഗലം പയ്യിമ്പ്ര സ്വ...

പൂണെ: കോഴിക്കോട് സ്വദേശിനിയായ സോഫ്റ്റ് വെയര്‍ എന്‍ജിനിയറെ പുണെയിലെ ഇന്‍ഫോസിസ് കാമ്പസില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. കുന്ദമംഗലം പയ്യിമ്പ്ര സ്വദേശി രസീല രാജു(25) വിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ കമ്പ്യൂട്ടറിന്റെ വയര്‍ ചുറ്റിഞെരിച്ച നിലയിലായിരുന്നു മൃതദേഹം . സംഭവത്തില്‍ അസം സേദശിയായ സെക്യൂരിറ്റി ജീവനക്കാരന്‍ ബാബന്‍ സൈക്യയെ പോലീസ് കസ്റ്റഡിയിലെടുത്തു.

കമ്പനിയുടെ കെട്ടിടത്തിന്റെ ഒമ്പതാംനിലയിലായിരുന്നു  യുവതി ജോലിചെയ്തിരുന്നത് .ഇതിന് അ ടുത്താണ് മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച അവധിയായിട്ടും ജോലികള്‍ ചെയ്തുതീര്‍ക്കാനാണ് യുവതി ഓഫീസിലെത്തിയതെന്ന് ഇന്‍ഫോസിസ് അധികൃതര്‍ പറഞ്ഞു. ബെംഗളൂരുവിലുള്ള ടീം മാനേജര്‍ ഫോണില്‍ വിളിച്ചപ്പോള്‍ കിട്ടിയില്ല. തുടര്‍ന്ന് ജീവനക്കാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

sameeksha-malabarinews

ആറുമാസമായി ഇന്‍ഫോസിസില്‍ ജോലി ചെയ്യുന്നു. രണ്ടരമാസം മുമ്പ് നാട്ടില്‍ വന്നുപോയിരുന്നു. രസീലയുടെ പിതാവ് രാജു കുന്ദമംഗലം പൊലീസ് സ്റ്റേഷനില്‍ ഹോംഗാര്‍ഡാണ്. രാജുവും സഹോദരനും അടക്കം നാലുപേര്‍ പുണെയിലേക്ക് പുറപ്പെട്ടിട്ടുണ്ട്.
 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!