സരിതയെ ഗള്‍ഫിലേക്ക് കടത്താന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് ശ്രമിച്ചെന്ന് വെളിപ്പെടുത്തല്‍

HIGHLIGHTS : തിരു സോളാര്‍ തട്ടിപ്പുകേസിലെ രണ്ടാം പ്രതി സരിത എസ് നായരെ

വിശദമായ അന്വേഷണം നടത്തണമെന്ന് ചീഫ് വിപ്പ് പിസി ജോര്‍ജ്ജ്

തിരു:  സോളാര്‍ തട്ടിപ്പുകേസിലെ രണ്ടാം പ്രതി സരിത എസ് നായരെ അറസ്റ്റു ചെയ്യുന്നതിന് മുമ്പ് വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ചതായി വെളിപ്പെടുത്തല്‍. ഇതിനായി മുഖ്യമന്ത്രിയുടെ ഓഫീസ് സഹായിച്ചെന്നും വെളിപ്പെടുത്തല്‍  സരിയുടെയും കേസിലെ ഒന്നാം പ്രതി. ബിജു രാധാകൃഷ്ണന്റെയും ഡ്രൈവറായിരുന്ന ശ്രീജിത്തിന്റെതാണ് ഈ വെളിപ്പെടുത്തല്‍. ടെന്നി ജോപ്പനും തോമസ് കുരുവിളയുമാണ് ഇതിനായി സഹായച്ചെതെന്നും ശ്രീജിത്ത്.. ഗള്‍ഫിലേക്ക് കടക്കാനായിരുന്നത്ര സരിതയുടെ പരപാടി

sameeksha-malabarinews

എന്നാല്‍ പാസ്‌പോര്‍ട്ടിന് ചില് നിയമപ്രശ്രനങ്ങള്‍ ഉണ്ടായതിനാല്‍ ഈ പ്ലാനിങ് നടക്കാതെ പോകുകയായിരുന്നത്രെ.

ഇതോടെ സരിതയുമായി വെറും ഒരു ഫോണ്‍ബന്ധം മാത്രമല്ല മുഖ്യമന്ത്രിയുടെ ഓഫീസിനുള്ളതെന്ന കുടതല്‍ വ്യക്തമായിക്കൊണ്ടിരിക്കുകയാണ്.

സരിത ഗള്‍ഫിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചു എന്ന വിവരത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പിസി ജോര്‍ജ്ജ് ആവിശ്യപ്പെട്ടു..
സരിത രക്ഷപ്പെട്ടിരുന്നങ്ങില്‍ ഈ കേസിന്റെ ചിത്രം തന്നെ മറ്റൊന്നാകുമായിരുന്നെന്നും മുഖ്യമന്ത്രിയുടെ ഓഫിസ് അതിനാണ് ശ്രമിച്ചെതെന്നും കോടിയേരി പറഞ്ഞു.
ടെന്നി ജോപ്പനെ നുണപരശോധനയ്ക്ക് വിധേയമാക്കണമെന്ന് മഹിളാമോര്‍ച്ച നേതാവ് ശോഭാസുരേന്ദ്രന്‍ ആവിശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!