Section

malabari-logo-mobile

നോട്ട് മാറ്റം:  കേന്ദ്ര തീരുമാനത്തെ വിമര്‍ശിച്ച് സുപ്രിം കോടതി

HIGHLIGHTS : ന്യൂഡല്‍ഹി : അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാവുന്ന പരിധി 4500ല്‍നിന്ന് 2000 ആയി കുറച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് സുപ്രീംകോട...

ന്യൂഡല്‍ഹി : അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയെടുക്കാവുന്ന പരിധി 4500ല്‍നിന്ന് 2000 ആയി കുറച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് സുപ്രീംകോടതി. ജനത്തെ കൂടുതല്‍ ബുദ്ധിമുട്ടിക്കുന്നതെന്തിനെന്നും കോടതി ചോദിച്ചു. നോട്ടു പിന്‍വലിച്ച നടപടിയില്‍ ജനം വല്ലാതെ ബുദ്ധിമുട്ടുന്നുണ്ടെന്നും അതിനാലാണ് ജനങ്ങള്‍ വീണ്ടും കോടതിയെ സമീപിക്കുന്നതെന്നും ജസ്റ്റിസ് ടി എസ് ഠാക്കൂര്‍ പറഞ്ഞു.

2000 രൂപ പരിധി നിശ്ചയിച്ചത് എന്തിനെന്നു വ്യക്തമാക്കണം. ജനം പരിഭ്രാന്തിയിലാണെന്ന കാര്യത്തില്‍ തര്‍ക്കിക്കേണ്ട കാര്യമില്ല. ജനങ്ങളുടെ പരിഭ്രാന്തി മാറ്റാന്‍ അടിയന്തര നടപടികളെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു.

sameeksha-malabarinews

ഓരോ വ്യക്തിക്കും ബാങ്കുകളില്‍നിന്നു മാറ്റിയെടുക്കാവുന്ന പഴയ നോട്ടുകളുടെ പരിധി 4500 രൂപയില്‍നിന്നു 2000 രൂപയാക്കി കുറച്ചുകൊണ്ടുള്ള തീരുമാനം വ്യാഴാഴ്ചയാണ് കേന്ദ്ര ധനമന്ത്രാലയം പ്രഖ്യാപിച്ചത്. തീരുമാനം വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വന്നു.

നോട്ടുകള്‍ അസാധുവാക്കാനുള്ള തീരുമാനത്തിനെതിരെ വിവിധ ഹൈക്കോടതികളിലും മറ്റു കോടതികളിലുമുള്ള ഹര്‍ജികള്‍ സ്റ്റേ ചെയ്യണമെന്ന കേന്ദ്രസര്‍ക്കാരിന്റെ ആവശ്യം അംഗീകരിച്ചില്ല. വിവിധ ഹൈക്കോടതികളിലുള്ള കേസുകള്‍ ഒരു കോടതിയിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കി. നൂറു രൂപ നോട്ടുകള്‍ക്ക് എന്തു സംഭവിച്ചെന്നും കോടതി ചോദിച്ചു. കൂടുതല്‍ നൂറു രൂപനോട്ടുകള്‍ നിറയ്ക്കുന്നതിനായി എടിഎമ്മുകള്‍ ക്രമീകരിക്കണമെന്നും കോടതി ആവശ്യപ്പെട്ടു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!