Section

malabari-logo-mobile

ചുംബന സമരം പോലീസ്‌ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിണറായി

HIGHLIGHTS : കൊച്ചി: ചുംബനസമരത്തില്‍ പോലീസിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍. തന്റെ ഫെയ്‌സ്‌ബുക്ക്‌ വാളിലാണ്‌ പിണറായി അഭിപ്രായം വ്യക്തമാക്...

Pinarayi_Vijayanകൊച്ചി: ചുംബനസമരത്തില്‍ പോലീസിന്റെ നിലപാടിനെതിരെ രൂക്ഷ വിമര്‍ശനവുമായി പിണറായി വിജയന്‍. തന്റെ ഫെയ്‌സ്‌ബുക്ക്‌ വാളിലാണ്‌ പിണറായി അഭിപ്രായം വ്യക്തമാക്കിയത്‌. വര്‍ഗീയ വാദികളുടെ ആക്രോശ പ്രകടനം പോലീസിന്റെ ഒത്താശയോടെ സമരത്തെ അനുകലിക്കാനും, പ്രതികൂലിക്കാനും ആര്‍ക്കും അവകാശമുണ്ട്‌. തടയാനെത്തിയവരുടെ ആക്രോശ പ്രകടനമാണ്‌ സംഘര്‍ഷാവസ്ഥ സൃഷ്‌ടിച്ചത്‌.

സമരത്തെ തകര്‍ക്കാനായി എത്തിയവരെ പോലീസ്‌ സംരക്ഷിച്ചു. പ്രതിഷേധം പ്രകടിപ്പിക്കാനുള്ള അവകാശം ജനാധിപത്യപരമായി അനുവദിക്കപ്പെട്ട നാടാണ്‌ നമ്മുടേത്‌. കൊച്ചി മറൈന്‍ ഡ്രൈവില്‍ കഴിഞ്ഞ ദിവസം നടന്ന പ്രതിഷേധം കോഴിക്കോട്ടെ ഒരു റസ്റ്റോറന്റിന്‌ നേരെയുണ്ടായ സദാചാര പോലീസ്‌ ആക്രമണത്തിന്‌ നേരെയാണ്‌ എന്ന്‌ പ്രഖ്യാപിച്ചാണ്‌ ചിലര്‍ സംഘടിച്ചത്‌. സാധാരണയില്‍ നിന്ന്‌ വ്യത്യസ്‌തമായ പ്രതിഷേധ രീതിയാകുമ്പോള്‍ യോജിപ്പുള്ളവരും, വിയോജിപ്പുള്ളവരും ഉണ്ടാകാം. അങ്ങനെ അനുകൂലിക്കാനും, പ്രതികൂലിക്കാനും ഉള്ള സ്വാതന്ത്ര്യവും നമ്മുടെ നാട്ടിലുണ്ട്‌. എന്നാല്‍ അതിശയകരമാണ്‌ ഇരട്ടതാപ്പാണ്‌ ആ സമരത്തോടും അതില്‍ എതിര്‍പ്പുയര്‍ത്തിയവരോടും സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചതെന്നും പിണറായി ആരോപിക്കുന്നു. പോലീസ്‌ പല പ്രാവശ്യം ലാത്തി വീശുകയും പെപ്പര്‍ സ്‌പ്രേ പ്രയോഗിക്കുകയും ചെയ്‌തു. ലാത്തിചാര്‍ജ്ജില്‍ മാധ്യമ പ്രവര്‍ത്തകരടക്കം നൂറോളം പേര്‍ക്ക്‌ പരിക്കേറ്റു. സമരം തകര്‍ക്കാന്‍ ആയുധവുമായി വിദേ്വഷ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തി എത്തിയവരെയാണ്‌ പോലീസ്‌ അവിടെ സംരക്ഷിച്ചതെന്നും പിണറായി ആരോപിക്കുന്നു. പോലീസ്‌ സംഘത്തിന്റെ സര്‍വ്വ വിധ പിന്തുണയോടെയുമാണ്‌ വര്‍ഗീയ വാദികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആക്രോശ പ്രകടനം നടത്തിയത്‌. പ്രതിഷേധക്കാരെ സംരക്ഷിക്കാനാണ്‌ ഇതെല്ലാം ചെയ്‌തത്‌ എന്ന ന്യായീകരണം പരിഹാസ്യമാണ്‌.

sameeksha-malabarinews

ഏത്‌ തരത്തിലുണ്ടാക്കിയ ധാരണയുടെ ബലത്തിലാണ്‌ ഈ സമീപനമെന്ന്‌ സംസ്ഥാന ഗവണ്‍മെന്റ്‌ വ്യക്തമാക്കണമെന്നും പിണറായി ആവശ്യപ്പെട്ടു. പ്രാദേശികമായോ, സംസ്ഥാന തലത്തിലോ, കേന്ദ്ര തലത്തിലോ വര്‍ഗീയ ശക്തികളുമായി അത്തരം ഒരു ധാരണയിലെത്തിയിട്ടുണ്ടോ? എങ്കില്‍ എന്താണ്‌ ആ ധാരണയെന്ന്‌ വ്യക്തമാക്കണമെന്നും പിണറായി പറഞ്ഞു. ജനങ്ങളുടെ സൈ്വര്യ ജീവിതത്തെ ആക്രമിക്കാന്‍ ഒരു സദാചാര പോലീസിനെയും അനുവദിക്കാനാവില്ല. പോലീസും, നിയമസംവിധാനവും സ്വതന്ത്രമായും, നിര്‍ഭയമായും പ്രവര്‍ത്തിച്ചാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകില്ല. ഇപ്പോള്‍ പോലീസിനെ സമാധന ഭഞ്ചകരുടെ സംരക്ഷണത്തിലാണ്‌ നിയോഗിക്കുന്നത്‌. ഇത്‌ കേരളത്തിന്‌ അപമാനകരവും, അപകടകരവുമാണെന്ന്‌ പിണറായി പറഞ്ഞു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!