HIGHLIGHTS : തൃശൂർ: കേരള സംഗീതനാടക അക്കാഡമിയുടെ രാജ്യാന്തര നാടകോത്സവത്തിന് സർക്കാർ നൽകുന്ന ധനസഹായം അമ്പതു ലക്ഷം രൂപയിൽ നിന്ന് ഒരു കോടി രൂപയായി ഉയർത്തിയതായി മു...
നാടകോത്സവത്തിന് സർക്കാർ നൽകുന്ന ധനസഹായം അമ്പതു ലക്ഷം രൂപയിൽ നിന്ന് ഒരു കോടി രൂപയായി ഉയർത്തിയതായി മുഖ്യമന്ത്രി ഉമ്മൻചാണ്ടി അറിയിച്ചു.
ഏഴാമത് രാജ്യാന്തര നാടകോത്സവം ‘ഇറ്റ്‌ഫോക്ക്’സംഗീതനാടക അക്കാഡമിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാടകോത്സവത്തിന് ധനസഹായം കൂട്ടണമെന്ന അക്കാഡമി ചെയർമാന്റെ അഭ്യർത്ഥന പരിഗണിച്ചാണ് ഈ
തീരുമാനമെന്നും നാടകത്തെ പ്രോത്സാഹിപ്പിക്കാൻ സർക്കാരിന്റേയും സാംസ്കാരിക വകുപ്പിന്റേയും എല്ലാ പിന്തുണയുമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി കെ.സി.ജോസഫ് അദ്ധ്യക്ഷനായി.
ചലച്ചിത്രനടൻ മധു മുഖ്യാതിഥിയായിരുന്നു. എം.എൽ.എമാരായ തേറമ്പിൽ രാമകൃഷ്ണൻ, കെ.വി. അബ്ദുൾഖാദർ, മേയർ രാജൻ പല്ലൻ , ടൂറിസം ഡയറക്ടർ ഷേഖ് പരീത്, നാടകകൃത്ത് സി.എൽ.ജോസ് തുടങ്ങിയവർ പങ്കെടുത്തു. അക്കാഡമി ചെയർമാൻ
സൂര്യകൃഷ്ണമൂർത്തി സ്വാഗതം പറഞ്ഞു. 80 മിനിറ്റ് ദൈർഘ്യമുളള ലെബനോൻ നാടകത്തോടെയാണ് ‘ഇറ്റ്‌ഫോക്ക്’ നാടകോത്സവത്തിന് തുടക്കമായത്.
പലസ്‌തീൻ, ലെബനോൻ, ഈജിപ്‌ത്, ടൂണിഷ്യ, നാടകവേദികളുടെ പരിച്ഛേദമാണ് ഏഴാമത് ഇറ്റ്‌ഫോക്കിൽ അവതരിപ്പിക്കുന്നത്.ലെബനോണിൽ നിന്നുള്ള ലൂസീനയാണ്
ഉദ്ഘാടന നാടകം. ജപ്പാൻ, ജർമ്മനി, പാലസ്തീൻ, ശ്രീലങ്ക, സിംഗപ്പൂർ,
ആഫ്രിക്ക, ഈജിപ്ത്, മെക്സിക്കോ, ഫ്രാൻസ് തുടങ്ങി എട്ടു വിദേശ രാജ്യങ്ങളിൽ നിന്നുള്ള നാടകങ്ങളാണ് ഇക്കുറി ഫെസ്റ്റിവലിലെത്തുന്നത്