Section

malabari-logo-mobile

ഊഹാപോഹങ്ങള്‍ കോടതിക്ക്‌ സ്വീകാര്യമല്ല; ഗോവിന്ദച്ചാമിക്കെതിരെ തെളിവ്‌ എവിടേയെന്ന്‌ സുപ്രീംകോടതി

HIGHLIGHTS : ന്യൂഡല്‍ഹി: സൌമ്യയെ കൊന്നത് ഗോവിന്ദച്ചാമിയാണെന്നതിന് തെളിവുണ്ടോയെന്ന് സുപ്രീംകോടതി. സൌമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നത് ഗോവിന്ദച്ചാമിയാണ...

ന്യൂഡല്‍ഹി: സൌമ്യയെ കൊന്നത് ഗോവിന്ദച്ചാമിയാണെന്നതിന് തെളിവുണ്ടോയെന്ന് സുപ്രീംകോടതി. സൌമ്യയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊന്നത് ഗോവിന്ദച്ചാമിയാണെന്നതിന് തെളിവ് എവിടെയെന്നും ഊഹാപോഹങ്ങള്‍ കോടതിയില്‍ പറയരുതെന്നും സുപ്രീംകോടതി വ്യക്തമാക്കി. സുമ്യ വധക്കേസില്‍ വധശിക്ഷക്കെതിരെ ഗോവിന്ദച്ചാമി നല്‍കിയ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയാക്കിയശേഷം കോടതി വിധിപറയാന്‍ മാറ്റിവെച്ചു.
കേസില്‍ സാഹചര്യ തെളിവുകള്‍ മാത്രമായിരുന്നു പ്രൊസിക്യൂഷന്റെ അടിസ്ഥാനം. സൌമ്യയെ തളളിയിട്ടത് ഗോവിന്ദച്ചാമിയാണ് എന്ന് പ്രൊസിക്യൂഷന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.  മരണകാരണമായി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ചൂണ്ടികാണിച്ച തലയിലുള്ള മുറിവ് വീഴ്ചയില്‍ സംഭവിച്ചതാകാമെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.

കീഴ്കോടതി വിധി റദ്ദാക്കി തന്നെ കുറ്റവിമുക്തനാക്കണമെന്നാണ് ാവിന്ദചാമിയുടെ ആവശ്യം. ഗോവിന്ദച്ചാമിയെ മാധ്യമങ്ങള്‍ വിചാരണ ചെയ്ത് കുടുക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം അഭിഭാഷകന്‍ ബി.എ ആളൂര്‍ കോടതിയെ ധരിപ്പിച്ചത്. കൊലപാതകം, ബലാത്സംഗം, വനിതാ കമ്പാര്‍ട്ടുമെന്റില്‍ അതിക്രമിച്ച് കടക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഗോവിന്ദച്ചാമിക്കെതിരെ ആരോപിച്ചിരുന്നത്. കേസില്‍ തൃശൂര്‍ അതിവേഗ കോടതി വിധിച്ച വധശിക്ഷ നേരത്തെ ഹൈകോടതി ശരിവെച്ചിരുന്നു.
2011 ഫെബ്രുവരി 1നാണ് സംഭവം നടന്നത്. ജോലിസ്ഥലത്ത് തൃശൂരിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്ന സൌമ്യയെ  എറണാകുളം – ഷൊര്‍ണ്ണൂര്‍ പാസഞ്ചര്‍ ട്രെയിനിലില്‍ നിന്ന് തള്ളി പുറത്തേക്കിട്ട്  ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലാണ് ഹൈക്കോടതി ഗോവിന്ദച്ചാമിയെ വധശിക്ഷക്ക് വിധിച്ചത്.

sameeksha-malabarinews
Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!