Section

malabari-logo-mobile

ഖത്തറിലെത്തുന്ന വിമാനയാത്രക്കാര്‍ ശ്രദ്ധിക്കുക; നിരോധിക്കപ്പെട്ട വസ്തുക്കളുമായെത്തിയാല്‍ പിടിക്കപ്പെടും

HIGHLIGHTS : ദോഹ: രാജ്യത്തെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൈടെക്‌സ്‌കാനിങ് യന്ത്രങ്ങള്‍ സ്ഥാപിക്കുന്നു....

ദോഹ: രാജ്യത്തെ സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൈടെക്‌സ്‌കാനിങ് യന്ത്രങ്ങള്‍ സ്ഥാപിക്കുന്നു. ഇതോടെ ഹൈടെക് സ്‌കാനിങ് യന്ത്രങ്ങള്‍ ഏര്‍പ്പെടുത്തുന്നലോകത്തെ ആദ്യവിമാനത്താവളമെന്ന ഖ്യാതിയും അഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് സ്വന്തമാകും.

ഈ സ്‌കാനിങ് സ്ഥാപിക്കുന്നതിലൂടെ ഇതുവഴി യത്രക്കാരുടെയും അവരുടെ ലഗേജുകളും സ്‌കാന്‍ ചെയ്യപ്പെടും. ഇതോടെ നിരേധിക്കുപ്പെട്ട വല്ല വസ്തുക്കളും കടത്താന്‍ ശ്രമിച്ചാല്‍ അത് പെട്ടന്നു തന്നെ തിതരിച്ചറിയന്‍ സാധിക്കും. ഓട്ടോമാറ്റിക് സംവിധാനത്തിലൂടെ കൂടുതല്‍യാത്രക്കാര്‍ക്ക് കടന്നുപോകാന്‍ കഴിയും. ലഗേജിന്റെ സ്‌കാനിങ്ങിലെ കൃത്യത ഉറപ്പാക്കുന്നതിനായി വലിയ പരിശോധനാമേശയാകും സ്ഥാപിക്കുക.

sameeksha-malabarinews

നിരോധിതവസ്തുക്കള്‍ മാത്രമല്ല ആയുധങ്ങളും സ്‌ഫോടകവസ്തുക്കളും വേഗത്തില്‍ തിരിച്ചറിയാന്‍ ഹൈടെക് സ്‌കാനിങ് യന്ത്രങ്ങള്‍ക്ക് കഴിയുമെന്ന് വകുപ്പിലെ സുരക്ഷായൂണിറ്റ് മേധാവി മേജര്‍ അലി ഹമദ് അല്‍ ഹജ്‌സാബ് പറഞ്ഞു. സുരക്ഷാപ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമത വര്‍ധിപ്പിക്കുന്നതോടൊപ്പം അറൈവല്‍, ഡിപ്പാര്‍ച്ചര്‍ ടെര്‍മിനലുകളിലെ യാത്രക്കാരുടെ ചലനശേഷി വര്‍ധിപ്പിക്കാനും കഴിയും.

ഹൈടെക് സ്‌കാനിങ് യന്ത്രത്തിലൂടെയാകും യാത്രക്കാര്‍ കടന്നുപോകുന്നത്. യാത്രാനടപടികള്‍ പൂര്‍ത്തിയാക്കുന്നതും ലഗേജ് രജിസ്റ്റര്‍ചെയ്യുന്നതും ഭാരം അളക്കുന്നതും ബോര്‍ഡിങ് പാസ് എടുക്കുന്നതുമെല്ലാം ഇലക്േട്രാണിക് സംവിധാനത്തിലൂടെയാകും പൂര്‍ത്തിയാകുക. ഇ-ഗേറ്റ് വഴി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഫ്‌ളൈറ്റിലേക്ക് പ്രവേശിക്കുകയുംചെയ്യാം. വിമാനത്താവളത്തിന്റെ പ്രവേശന കവാടത്തിലും പുറത്തേക്കുള്ള കവാടത്തിലും സി.സി.ടി.വി. ക്യാമറകളും ഹൈടെക് സ്‌കാനിങ് യന്ത്രങ്ങളും സ്ഥാപിക്കും. പാസ്‌പോര്‍ട്ട് വകുപ്പിലെ കണ്‍ട്രോള്‍ റൂമുമായി ബന്ധിപ്പിച്ചുകൊണ്ടായിരിക്കും ഇവയുടെ പ്രവര്‍ത്തനം.

യാത്രക്കാരുടെയും വ്യോമയാനമേഖലയുടെയും സുരക്ഷ ഉറപ്പാക്കുകയാണ് പുതിയസംവിധാനത്തിന്റെ ലക്ഷ്യമെന്ന് വിമാനത്താവള സുരക്ഷാവകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഇസ്സ അരാര്‍ അല്‍ റുമൈഹി പറഞ്ഞു.

എച്ച്.ഐ.എ.യുടെയും എയര്‍പോര്‍ട്ട് പാസ്‌പോര്‍ട്ട് വകുപ്പിന്റെയും പങ്കാളിത്തത്തോടെയാണ് സുരക്ഷാ സംവിധാനം മെച്ചപ്പെടുത്തുന്നത്. മനുഷ്യസഹായമില്ലാതെ വിമാനത്താവളത്തിലെ എല്ലാ യാത്രാനടപടികളും ഇലക്േട്രാണിക് രീതിയിലൂടെയാക്കുന്നതാണ് പുതിയ സംവിധാനം.

 

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!