Section

malabari-logo-mobile

ഗള്‍ഫ് എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഖത്തര്‍ കാലിക്കറ്റിന്‌ പിന്തുണയുമായി കെ മുരളീധരന്‍

HIGHLIGHTS : ദോഹ: മലബാറിലെ പ്രവാസികളുടെ ആശ്രയമായ കരിപ്പൂര്‍ വിമാനത്താവളത്തിന്റെ ചിറകരിയാനുള്ള അധികാരികളുടെ നടപടി അപലപനീയമാണെന്നും വിമാനത്താവളം സംരക്ഷിക്കുന്നതി...

Muraleedharanദോഹ: മലബാറിലെ പ്രവാസികളുടെ ആശ്രയമായ കരിപ്പൂര്‍  വിമാനത്താവളത്തിന്റെ ചിറകരിയാനുള്ള അധികാരികളുടെ നടപടി അപലപനീയമാണെന്നും വിമാനത്താവളം സംരക്ഷിക്കുന്നതിനുവേണ്ടി പ്രവാസികള്‍ നടത്തുന്ന പ്രക്ഷോഭങ്ങള്‍ക്കും സമരങ്ങള്‍ക്കും എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്നും കോണ്‍ഗ്രസ്സ് നേതാവും എം എല്‍ എയുമായ കെ മുരളീധരന്‍ അഭിപ്രായപ്പെട്ടു.

ക്വാളിറ്റി ഇന്റര്‍നാഷണല്‍ ഓഫീസില്‍ ഗപാക് (ഗള്‍ഫ് എയര്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ ഖത്തര്‍ കാലിക്കറ്റ്) ജനറല്‍ സെക്രട്ടറി ശംസുദ്ദീന്‍ ഒളകരയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ സംഘടനയുടെ സമര പരിപാടികള്‍ക്ക് എല്ലാവിധ പിന്തുണയും അദ്ദേഹം പ്രഖ്യാപിച്ചു.  1979ല്‍ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കുന്ന ഘട്ടത്തിലാണ് കരിപ്പൂര്‍ വിമാനത്താവളം എന്ന ആശയം അംഗീകരിക്കപ്പെട്ടത്. കരിപ്പൂര്‍ വിമാനത്താവളത്തിനുവേണ്ടി കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്ന കെ കരുണാകരനുള്‍പ്പെടെയുള്ള നേതാക്കന്മാരുടേയും പ്രവാസികളുടെയും ശ്രമഫലമായാണ് കോഴിക്കോട് വിമാനത്താവളം യാതാര്‍ഥ്യമായത്. ഇതിന്റെ പ്രാരംഭഘട്ടത്തില്‍ തന്നെ പലവിധത്തിലുള്ള പ്രതിസന്ധികളുണ്ടായിരുന്നിട്ടും അവയെല്ലാം തരണം ചെയ്താണ് കോഴിക്കോട് വിമാനത്താവളം നിലനിര്‍ത്തിയിരുന്നത്. ഉദ്യോഗസ്ഥ ലോബികളുടെയും സ്ഥാപിത താത്പര്യങ്ങളുമാണ് കരിപ്പൂരിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത്.

sameeksha-malabarinews

കോഴിക്കോട് പാര്‍ലമെന്റ് അംഗമായിരുന്ന സമയത്ത് വിമാനത്താവളത്തിന്റെ വികസനത്തിനുവേണ്ടി നിരവധി ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്. പരിമിതിയില്‍ നിന്നുകൊണ്ടാണ് കരിപ്പൂര്‍ വിമാനത്താവളം അന്തര്‍ദേശീയ പദവിയുള്‍പ്പെടെ നേടിയെടുത്തുതെന്നും മുരളീധരന്‍ പറഞ്ഞു.

ഗപാക് ഭാരവാഹികളായ കരീം അബ്ദുല്ല, സിദ്ദീഖ് പുറായില്‍ തുടങ്ങിയവരും സംബന്ധിച്ചു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!