Section

malabari-logo-mobile

പോള്‍ മുത്തൂറ്റ്‌ വധക്കേസ്‌;9 പ്രതികള്‍ക്ക്‌ ജീവപര്യന്തം

HIGHLIGHTS : തിരുവനന്തപുരം: പോള്‍ മുത്തൂറ്റ്‌ വധക്കേസില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്ന്‌ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി. പതിനാലാം പ്രതി അനീഷിനെ കേസില്‍ നിന...

Untitled-1 copyതിരുവനന്തപുരം: പോള്‍ മുത്തൂറ്റ്‌ വധക്കേസില്‍ 13 പ്രതികള്‍ കുറ്റക്കാരാണെന്ന്‌ തിരുവനന്തപുരം സിബിഐ പ്രത്യേക കോടതി. പതിനാലാം പ്രതി അനീഷിനെ കേസില്‍ നിന്നും വെറുതെ വിട്ടു. 9 മുതല്‍ 13 വരെ പ്രതികള്‍ തെളിവ്‌ നശിപ്പിച്ചുവെന്നും കോടതി നിരീക്ഷിച്ചു. ആദ്യത്തെ 9 പ്രതികള്‍ക്ക്‌ ജീവപര്യന്തം തടവ്‌. 10 മുതല്‍ 13 വരെയുള്ള പ്രതികള്‍ക്ക്‌ മൂന്ന്‌ വര്‍ഷം തടവും വിധിച്ചു. ആദ്യ പതിമൂന്ന്‌ പ്രതികള്‍ കുറ്റക്കാരാണെന്ന്‌ സിബിഐ കോടതി കണ്ടെത്തിയിരുന്നു.


ഒന്നും രണ്ടും പ്രതികളായ ജയചന്ദ്രവും സതീഷും 50,000 രൂപ പിഴ അടക്കാനും കോടതി ഉത്തരവിട്ടു. അബി, റിയാസ്‌, സിദ്ദിഖ്‌, ഇസ്‌മായില്‍ എന്നിവര്‍ക്കാണ്‌ മൂന്ന്‌ വര്‍ഷം തടവും അയ്യായിരം രൂപ പിഴയും വിധിച്ചത്‌. ക്വട്ടേഷന്‍ കേസിലെ പ്രതികള്‍ക്ക്‌ മൂന്ന്‌ വര്‍ഷം കഠിന തടവും 5000 രൂപ പിഴയും വിധിച്ചിട്ടുണ്ട്‌.
  ഗൂഢാലോചന കേസില്‍ 14 പ്രതികളും കുറ്റക്കാരാണെന്നും കോടതി കണ്ടെത്തി. കൊലപാതകത്തിനും ക്വട്ടേഷന്‍ ഗൂഢാലോചന എന്നിങ്ങനെ രണ്ട്‌ കുറ്റപത്രങ്ങളാണ്‌ സിബിഐ സമര്‍പ്പിച്ചത്‌. 9 പ്രതികള്‍ നേരിട്ട്‌ കൊലപാതകത്തില്‍ പങ്കാളികളായെന്ന്‌ കോടതി കണ്ടെത്തി.

sameeksha-malabarinews

ആറ്‌ വര്‍ഷത്തിന്‌ ശേഷമാണ്‌ കോളിളക്കം സൃഷ്ടിച്ച പോള്‍ മുത്തൂറ്റ്‌ വധക്കേസില്‍ കോടതി വിധി പറയുന്നത്‌.

2009 ആഗസ്റ്റ്‌ 21 ന്‌ അര്‍ദ്ധരാത്രിയിലാണ്‌ പോള്‍ മുത്തൂറ്റ്‌ ആലപ്പുഴ ജ്യോതി ജംഗ്‌ഷനില്‍ വെച്ച്‌ കുത്തേറ്റ്‌ മരിച്ചത്‌. ചങ്ങനാശ്ശേരിയില്‍ നിന്നും മണ്ണഞ്ചേരിയിലേക്ക്‌ പോവുകയായിരുന്ന ക്വട്ടേഷന്‍ സംഘവും പോളുമായി ഒരു വാഹനാപകടത്തെ ചൊല്ലി വാക്കുതര്‍ക്കമുണ്ടാവുകയും ക്വട്ടേഷന്‍ സംഘത്തിലുണ്ടായിരുന്ന കാരി സതീഷും സംഘവും പോളിനെ കഴുത്തില്‍ കുത്തിക്കൊലപ്പെടുത്തുകയുമായിരുന്നു വെന്നാണ്‌ സിബിഐയുടെ കേസ്‌. ഗുണ്ടാ ആക്രമണത്തിനും ഗൂഡാലോചനയ്‌ക്കും രണ്ടു കുറ്റപത്രങ്ങളാണ്‌ സിബിഐ സമര്‍പ്പിച്ചത്‌.

ആദ്യം എറണാകുളം റെയ്‌ഞ്ച്‌ ഐജിയായിരുന്ന വിന്‍സന്‍ എം പോളിന്റെ നേതൃത്വത്തില്‍ അന്വേഷണം നടത്തി 25 പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. അന്വേഷണത്തില്‍ അപാകതയുണ്ടെന്ന്‌ ചൂണ്ടിക്കാട്ടി പോളിന്റെ അച്ഛന്‍ ഹൈക്കോടതിയെ സമീപിച്ചതോടെയാണ്‌ അന്വേഷണം സിബിഐക്ക്‌ കോടതി കൈമാറിയത്‌. സംഭവം നടന്ന ദിവസം പോളും ഗുണ്ടകളായ ഓം പ്രകാശും പുത്തന്‍പാലം രാജേഷും ഒരേ വാഹനത്തില്‍ സഞ്ചരിച്ചിരുന്നു. കുത്തേറ്റ്‌ പോള്‍ വീണ ശേഷം വാഹനവുമായി കടന്നു കളഞ്ഞ രാജേഷിനെയും ഓം പ്രകാശിനെയും പോലീസ്‌ പ്രതിയാക്കിയിരുന്നു. രണ്ടുപേരെ പോലീസ്‌ സാക്ഷികളാക്കി. പോലീസ്‌ പ്രതിയാക്കി എട്ടുപേരെ സിബിഐ സാക്ഷികളാക്കുകയും ഏഴു പേരെ മാപ്പുസാക്ഷികളാക്കുകയും ചെയ്‌തു. പോലീസിന്റെ പട്ടികയില്‍ ഇല്ലാത്ത നാലുപേരെ

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!