HIGHLIGHTS : ദില്ലി: ഏപ്രില്‍ ഒന്ന് മുതല്‍ മൂന്നുലക്ഷത്തിന് മുകളില്‍ ഇടപാടുകള്‍ കറന്‍സിയില്‍ നടത്തിയാല്‍ പണം കൈപ്പറ്റുന്നവര്‍ അത്രതന്നെ തുക പിഴയൊടുക്കേണ്ടിവരുമെ...
ദില്ലി: ഏപ്രില്‍ ഒന്ന് മുതല്‍ മൂന്നുലക്ഷത്തിന് മുകളില്‍ ഇടപാടുകള്‍ കറന്‍സിയില്‍ നടത്തിയാല്‍ പണം കൈപ്പറ്റുന്നവര്‍ അത്രതന്നെ തുക പിഴയൊടുക്കേണ്ടിവരുമെന്ന് കേന്ദ്രസര്‍ക്കാര്‍. എന്നാല്‍, നിയന്ത്രണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ ഓഫീസ്, ബാങ്കിങ് സ്ഥാപനം, പോസ്റ്റ് ഓഫീസ്, സഹകരണ ബാങ്ക് എന്നിവയെ ഒഴിവാക്കിയിട്ടുണ്ട്. വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ റവന്യൂ സെക്രട്ടറി ഹസ്മുഖ് അദിയയാണ് മൂന്നുലക്ഷത്തില്‍ കൂടുതലുള്ള പണമിടപാടുകള്‍ക്ക് അത്രതന്നെ തുക പിഴ ഈടാക്കുമെന്ന് വ്യക്തമാക്കിയത്. മൂന്നു ലക്ഷം രൂപയ്ക്കുമേലെയുള്ള ഇടപാടുകള്‍ തടയുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ബജറ്റ് പ്രസംഗത്തില്‍ അറിയിച്ചിരുന്നു.
മൂന്ന് ലക്ഷം രൂപയ്ക്ക് മേലുള്ള പണം സ്വീകരിക്കുന്ന ആള്‍ക്കാകും 100 ശതമാനം പിഴ ലഭിക്കുക. ഉദ്ദാഹരണത്തിന് ഒരാള്‍ നാല് ലക്ഷം രൂപയുടെ പണം സ്വീകരിക്കുകയാണെങ്കില്‍ ബന്ധപ്പെട്ട വ്യക്തിക്ക് നാല് ലക്ഷം രൂപ തന്നെ പിഴയായി ഒടുക്കേണ്ടി വരും. പുതിയ നിയമത്തോടെ കച്ചവടക്കാര്‍ കൂടുതല്‍ ജാഗ്രത പാലിക്കുമെന്നും അദിയ പറഞ്ഞു.
മൂന്നുലക്ഷത്തിനു മുകളില്‍ പണം ഒരാള്‍ക്കും കൈപ്പറ്റാന്‍ സാധിക്കാത്ത രീതിയില്‍, ആദായനികുതിനിയമത്തില്‍ 269 എസ്ടി എന്ന പുതിയ വകുപ്പ് കൂട്ടിച്ചേര്‍ത്തുള്ള ഭേദഗതി ധനമന്ത്രി അരുണ്‍ജെയ്റ്റ്ലി കഴിഞ്ഞദിവസം അവതരിപ്പിച്ച പൊതുബജറ്റില്‍ മുന്നോട്ടുവച്ചിരുന്നു.
ഒരു ദിവസംതന്നെ പലതവണയായി മൂന്നു ലക്ഷം രൂപയില്‍ കൂടുതല്‍ നോട്ട് കൈപ്പറ്റിയാലും ശിക്ഷാര്‍ഹമായിരിക്കും. ആഘോഷങ്ങള്‍, ചടങ്ങുകള്‍ എന്നിവയുമായി ബന്ധപ്പെട്ട പണമിടപാടുകള്‍ക്കും മൂന്നുലക്ഷമെന്ന പരിധി ബാധകമാണ്. എന്നാല്‍, മൂന്നുലക്ഷത്തില്‍ കൂടുതലുള്ള കറന്‍സി ഇടപാടുകള്‍ ന്യായമായ കാരണത്താലാണെന്ന് ബോധ്യപ്പെടുത്താന്‍ ഇടപാട് നടത്തിയവര്‍ക്ക് കഴിഞ്ഞാല്‍ പിഴയുണ്ടാകില്ല. അഞ്ചുലക്ഷം രൂപയില്‍ കൂടുതലുള്ള ആഭരണ ഇടപാടുകള്‍ കറന്‍സിയില്‍ നടത്തിയാല്‍ സ്രോതസ്സില്‍നിന്ന് ഒരു ശതമാനം നികുതിയെന്ന നിലവിലെ നിബന്ധന പുതിയ നിയന്ത്രണം വരുന്നതോടെ ഒഴിവാക്കും.