Section

malabari-logo-mobile

മലപ്പുറം ബുധനാഴ്ച വിധിയെഴുതും; വേട്ടെടുപ്പ് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ

HIGHLIGHTS : മലപ്പുറം: ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ജനപ്രതിനിധിയെ തെരഞ്ഞെടുക്കുതിന് 13.12 ലക്ഷം വോട്ടര്‍മാര്‍ ഏപ്രില്‍ 12ന് ബുധനാഴ്ച വിധിയെഴുതും. 6,56,470 സ്ത്രീ...

മലപ്പുറം: ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ജനപ്രതിനിധിയെ തെരഞ്ഞെടുക്കുതിന് 13.12 ലക്ഷം വോട്ടര്‍മാര്‍ ഏപ്രില്‍ 12ന് ബുധനാഴ്ച വിധിയെഴുതും. 6,56,470 സ്ത്രീകളും 6,56,273 പുരുഷന്‍മാരുമടക്കം 13,12,693 വോട്ടര്‍മാരാണുള്ളത്. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെയാണ് വേട്ടെടുപ്പ്. ആറ് മണിക്ക് വരിയില്‍ നില്‍ക്കുന്ന എല്ലാവര്‍ക്കും സമയം എത്ര വൈകിയാലും വോട്ട് ചെയ്യാം.
മൂന്ന് പാര്‍ട്ടി സ്ഥാനാര്‍ഥികളും ആറ് സ്വതന്ത്രരും ഉള്‍പ്പെടെ ഒന്‍പത് പേരാണ് മത്സര രംഗത്തുള്ളത്.

വോെട്ടടുപ്പിനായി 1175 പോളിങ് സ്റ്റേഷനുകള്‍ ക്രമീകരിച്ചിട്ടുണ്ട്. ഓരോ പോളിങ് സ്റ്റേഷനിലും ഒരു പ്രിസൈഡിങ് ഓഫീസറും മൂന്ന് പോളിങ് ഓഫീസര്‍മാരും ഡ്യൂട്ടിക്കുണ്ടാകും. 1200 ല്‍ കൂടുതല്‍ വോട്ടര്‍മാരുള്ള ബൂത്തുകളില്‍ അഞ്ച് പേര്‍ ചുമതലയിലുണ്ടാകും. ഇത് കൂടാതെ സ്‌പെഷല്‍ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ പദവിയോടെ 111 സെക്ടര്‍ ഓഫീസര്‍മാര്‍ ബൂത്തുകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും. വരണാധികാരി കൂടിയായ ജില്ലാ കലക്ടര്‍ അമിത് മീണയുടെ നേതൃത്വത്തില്‍ ഏഴ് ഉപവരണാധികാരികളുടെ മേല്‍നോട്ടത്തിലാണ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ ഏകോപനം.

sameeksha-malabarinews

ഇലക്‌ട്രോണിക് വോട്ടിങ് മെഷീന്‍ ഉപയോഗിച്ച് നടക്കു വോെട്ടടുപ്പിനായി 1175 വീതം കട്രോള്‍ യൂനിറ്റുകളും ബാലറ്റ് യൂനിറ്റുകളും സജ്ജീകരിച്ചിട്ടുണ്ട്. അവശ്യഘട്ടങ്ങളില്‍ ഉപയോഗിക്കുതിന് 50 ശതമാനം റിസര്‍വ് മെഷീനുകളുമുണ്ട്. വോട്ടിങ് യന്ത്രങ്ങളുടെ തകരാറുകള്‍ പരിഹരിക്കുതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ 14 എഞ്ചിനീയര്‍മാരെ വിന്യസിച്ചിട്ടുണ്ട്.
വന്‍ സുരക്ഷാ സാഹമാണ് തെരഞ്ഞെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. ജില്ലാ പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തില്‍ നാല് കമ്പനി കേന്ദ്ര സേന ഉള്‍പ്പെടെ 2300 ഓളം സുരക്ഷാ ഉദ്യോഗസ്ഥര്‍ രംഗത്തുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഒരു പൊതു നിരീക്ഷകനും ഒരു ചെലവ് നിരീക്ഷകനും മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുതിനായി രംഗത്തുണ്ട്. നിരീക്ഷകരെ സഹായിക്കാന്‍ 49 സൂക്ഷ്മ നിരീക്ഷകരെയും നിയോഗിച്ചിട്ടുണ്ട്.

വോെട്ടടുപ്പിനുള്ള ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെയും മറ്റ് പോളിങ് സാമഗ്രികളുടെയും വിതരണം ഇലെ ഏഴ് വിതരണ കേന്ദ്രങ്ങളിലായി നടന്നു. കൊണ്ടോട്ടി- (ഗവ. വൊക്കേഷണല്‍ എച്ച്.എസ്.എസ്., മേലങ്ങാടി, കൊണ്ടോട്ടി), മഞ്ചേരി- (ഗവ. യു.പി. സ്‌കൂള്‍ ചുള്ളക്കാട്, മഞ്ചേരി), പെരിന്തല്‍മണ്ണ- (ഗവ.ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, പെരിന്തല്‍മണ്ണ), മങ്കട- (ജി.എം. എച്ച്.എസ്.എസ്. പെരിന്തല്‍മണ്ണ), മലപ്പുറം (ജി.ബി.എച്ച്.എസ്., ഹയര്‍സെക്കന്‍ഡറി വിങ്, മഞ്ചേരി), വേങ്ങര, വള്ളിക്കുന്ന്(പി.എസ്.എം.ഒ. കോളെജ്, തിരൂരങ്ങാടി) എന്നിവിടങ്ങളിലാണ് പോളിങ് സാമഗ്രികള്‍ ഉദ്യോഗസ്ഥര്‍ക്ക് വിതരണം ചെയ്തത്. ഇന്ന് വോെട്ടടുപ്പിന് ശേഷം ഇതേ കേന്ദ്രങ്ങളിലാണ് സീല്‍ ചെയ്ത വോട്ടിങ് യന്ത്രങ്ങളും മറ്റ് സാമഗ്രികളും സ്വീകരിക്കുക. തുടര്‍ന്ന് വോെട്ടണ്ണല്‍ കേന്ദ്രമായ മലപ്പുറം ഗവ. കോളെജിലെ സ്‌ട്രോങ് റൂമിലേക്ക് മാറ്റും. ഏപ്രില്‍ 17 നാണ് വോെട്ടണ്ണല്‍.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!