Section

malabari-logo-mobile

കൊടിഞ്ഞി ഫൈസല്‍ വധം;പ്രതികളുമായ് സംഭവസ്ഥത്ത് തെളിവെടുപ്പ് നടത്തി

HIGHLIGHTS : തിരൂരങ്ങാടി: കൊടിഞ്ഞിയില്‍ മതം മാറിയതിന്റെ പേരില്‍ ഫൈസലിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പോലീസ് സംഭവ സ്ഥലത്തും തൃക്കണിയൂരിലെ ആര്‍എസ്എസ് ആ...

തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ
പ്രതികളെ പോലീസ് സംഭവ സ്ഥലത്തും തൃക്കണ്ടിയൂരിലെ
ആര്‍എസ്എസ് ആസ്ഥാനത്തുമെത്തിച്ച് തെളിവെടുപ്പ് നടത്തി.

തിങ്കളാഴ്ച പരപ്പനങ്ങാടി ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതി മൂന്ന് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു നല്‍കിയ തിരൂര്‍ മംഗലം പുല്ലൂണി സ്വദേശികളായ കാരാട്ട്കടവ് കളക്കല്‍ പ്രജീഷ് എന്ന ബാബു, തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു, വള്ളിക്കുന്ന് അത്താണിക്കല്‍ മുണ്ടിയന്‍കാവ് പറമ്പ് പല്ലാട്ട് ശ്രീകേഷ് എന്ന അപ്പു എന്നിവരെയാണ് തെളിവെടുപ്പിനെത്തിച്ചത്. കൃത്യത്തില്‍ പങ്കുള്ള വിപിനിനെയാണ് പിടികൂടാനുള്ളത്.

sameeksha-malabarinews

വെട്ടിക്കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ പ്രജീഷിന്റെ വീടിനടുത്തുള്ള കാര്യാട്ട് കടവില്‍ നിന്നും എറിഞ്ഞുവെന്നാണ് മൊഴി. ഇത് കണ്ടെത്താന്‍ നേവിയുടെ സഹായത്തോടെ ചൊവ്വാഴ്ച തിരച്ചില്‍ നടത്തും. പ്രതികള്‍ സഞ്ചരിച്ചിരുന്ന ബൈക്കുകള്‍ നേരത്തെ കണ്ടെത്തിയിരുന്നു.

തെളിവെടുപ്പിനായി പ്രതികളെ മുഖംമടിയണിയിച്ചാണ് സംഭവസ്ഥലത്തെത്തിച്ചത്. പ്രതികളെ കാണാനാന്‍ നാട്ടുകാര്‍ തടിച്ചുകൂടിയിരുന്നു.

ഗള്‍ഫില്‍ വെച്ചാണ് അനില്‍കുമാര്‍ എന്ന ഫൈസല്‍ ഇസ്ലാമതം സ്വീകരിച്ചത്. തുടര്‍ന്ന് നാട്ടിലെത്തിയ ഇയാള്‍ ഭാര്യ പ്രിയയേയും മുന്ന് മക്കളെയും മതം മാറ്റിയിരുന്നു. തുടര്‍ന്ന് ഗള്‍ഫിലേക്ക് പോകുന്നതിന്റെ തലേ ദിവസമായ നവംബര്‍ 19നാണ് കൊലചെയ്യപ്പെടുന്നത്. തീവണ്ടി മാര്‍ഗ്ഗം താനുരിലെത്തുന്ന ഭാര്യ പിതാവിനെയും മാതാവിനെയും സ്റ്റേഷനിലെത്തി കുട്ടികൊണ്ടുവരാന്‍ പുലര്‍ച്ചെ ഓട്ടോയുമായി പോയ ഫൈസലിനെ ഫാറുഖാബാദില്‍ വെച്ച് വെട്ടിയും കുത്തിയും കൊലപ്പെടുത്തുകയായിരുന്നു..
ഇവര്‍ ഇസ്ലാമതം സ്വീകരിച്ച വിരോധവും മറ്റ് ചില ബന്ധുക്കള്‍ കുടി മതം മാറുമെന്ന ധാരണയാണ് കൊലപാതകം നടത്താന്‍ സംഘം തീരുമാനിച്ചതിന് പിന്നിലെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
കൊലപാതകത്തിന് ശേഷം ഫൈസലിന്റെ മാതാവും ഇസ്ലാമതം സ്വീകരിച്ചിരുന്നു.

Share news
English Summary :
വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
error: Content is protected !!